AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Olympics 2024 : സിന്ധുവും നിഖാത് സരിനും പുറത്ത്; ഒളിമ്പിക്സിൽ ഇന്ത്യക്ക് ഇന്നലെ നിരാശയുടെ ദിനം

Olympics 2024 PV Sindhu : ഇന്ത്യക്കായി ഇന്നലെ മത്സരിച്ച രണ്ട് പേർക്കൊഴികെ ബാക്കിയെല്ലാവർക്കും നിരാശയായിരുന്നു. ഷൂട്ടിംഗിൽ വെങ്കലം നേടിയ സ്വപ്നിൽ കുസാലെ, ബാഡ്മിൻ്റൺ പ്രീ ക്വാർട്ടർ വിജയിച്ച ലക്ഷ്യ സെൻ എന്നിവരൊഴികെ ഇന്ത്യക്കായി മത്സരിച്ച മെഡൽ പ്രതീക്ഷയുള്ളവരെല്ലാം ഇന്നലെ തോറ്റു.

Abdul Basith
Abdul Basith | Published: 02 Aug 2024 | 11:49 AM
ഒളിമ്പിക്സിൽ ഇന്ത്യക്ക് ഇന്നലെ നിരാശയുടെ ദിവസമായിരുന്നു. മെഡൽ പ്രതീക്ഷയായിരുന്ന പിവി സിന്ധുവും നിഖാത് സരീനും പുറത്തായി. മലയാളി താരം എച്ച്എസ് പ്രണോയുടെ യാത്രയും ഇന്നലെ അവസാനിച്ചു. പ്രണോയിയെ തോല്പിച്ചത് ഇന്ത്യൻ താരം തന്നെയായ ലക്ഷ്യ സെൻ. നിരാശയിലും മറ്റൊരു ഉന്ത്യൻ താരം അടുത്ത റൗണ്ടിലെത്തിയെന്നത് ആശ്വാസമാണ്. ബാഡ്മിൻ്റണിൽ സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിൽ പുറത്തായി. ഹോക്കിയിലും തോറ്റെങ്കിലും ഇന്ത്യ പുറത്തായിട്ടില്ല. ഇന്നലെ ഷൂട്ടിംഗിൽ സ്വപ്നിൽ കുസാലെ വെങ്കലം നേടി ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം മൂന്നിലെത്തിച്ചത് മാത്രമാണ് നേട്ടമായത്.

ഒളിമ്പിക്സിൽ ഇന്ത്യക്ക് ഇന്നലെ നിരാശയുടെ ദിവസമായിരുന്നു. മെഡൽ പ്രതീക്ഷയായിരുന്ന പിവി സിന്ധുവും നിഖാത് സരീനും പുറത്തായി. മലയാളി താരം എച്ച്എസ് പ്രണോയുടെ യാത്രയും ഇന്നലെ അവസാനിച്ചു. പ്രണോയിയെ തോല്പിച്ചത് ഇന്ത്യൻ താരം തന്നെയായ ലക്ഷ്യ സെൻ. നിരാശയിലും മറ്റൊരു ഉന്ത്യൻ താരം അടുത്ത റൗണ്ടിലെത്തിയെന്നത് ആശ്വാസമാണ്. ബാഡ്മിൻ്റണിൽ സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിൽ പുറത്തായി. ഹോക്കിയിലും തോറ്റെങ്കിലും ഇന്ത്യ പുറത്തായിട്ടില്ല. ഇന്നലെ ഷൂട്ടിംഗിൽ സ്വപ്നിൽ കുസാലെ വെങ്കലം നേടി ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം മൂന്നിലെത്തിച്ചത് മാത്രമാണ് നേട്ടമായത്.

1 / 6
മെഡലുറപ്പിച്ചിരുന്ന പിവി സിന്ധു വനിതാ സിംഗിൾസ് ബാഡ്മിൻ്റണിൽ പ്രീ ക്വാർട്ടറിലാണ് വീണത്. ചൈനയുടെ ഹേ ബിങ്ജാവോയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധു അടിയറവ് പറഞ്ഞു. ആദ്യ സെറ്റിൽ സിന്ധു മികച്ച പോരാട്ടം നടത്തിയെങ്കിലും രണ്ടാം സെറ്റിൽ ഇത് ആവർത്തിക്കാനായില്ല. സ്കോർ 21-19, 21-14.

മെഡലുറപ്പിച്ചിരുന്ന പിവി സിന്ധു വനിതാ സിംഗിൾസ് ബാഡ്മിൻ്റണിൽ പ്രീ ക്വാർട്ടറിലാണ് വീണത്. ചൈനയുടെ ഹേ ബിങ്ജാവോയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധു അടിയറവ് പറഞ്ഞു. ആദ്യ സെറ്റിൽ സിന്ധു മികച്ച പോരാട്ടം നടത്തിയെങ്കിലും രണ്ടാം സെറ്റിൽ ഇത് ആവർത്തിക്കാനായില്ല. സ്കോർ 21-19, 21-14.

2 / 6
ഇടിക്കൂട്ടിൽ ഇന്ത്യയുടെ നിഖാത് സരീനും പ്രീ ക്വാർട്ടറിലാണ് പുറത്തായത്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സരീനെ വനിതകളുടെ 50 കിലോ വിഭാഗത്തിൽ 5-0 എന്ന സ്കോറിന് ചൈനയുടെ ടോപ്പ് സീഡ് വു യു പരാജയപ്പെടുത്തി.

ഇടിക്കൂട്ടിൽ ഇന്ത്യയുടെ നിഖാത് സരീനും പ്രീ ക്വാർട്ടറിലാണ് പുറത്തായത്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സരീനെ വനിതകളുടെ 50 കിലോ വിഭാഗത്തിൽ 5-0 എന്ന സ്കോറിന് ചൈനയുടെ ടോപ്പ് സീഡ് വു യു പരാജയപ്പെടുത്തി.

3 / 6
പുരുഷ സിംഗിൾസ് പ്രീ ക്വാർട്ടറിൽ ഇന്ത്യൻ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുമെന്നായപ്പോഴേ ആരെങ്കിലും ഒരാൾ പുറത്താവുമെന്നുറപ്പിച്ചിരുന്നു. അത് പ്രണോയ് ആയി. പ്രണോയിയെ 21-12, 21-6 എന്ന സ്കോറിന് അനായാസം കീഴടക്കിയ ലക്ഷ്യ സെൻ ക്വാർട്ടറിലേക്ക് മുന്നേറി.

പുരുഷ സിംഗിൾസ് പ്രീ ക്വാർട്ടറിൽ ഇന്ത്യൻ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുമെന്നായപ്പോഴേ ആരെങ്കിലും ഒരാൾ പുറത്താവുമെന്നുറപ്പിച്ചിരുന്നു. അത് പ്രണോയ് ആയി. പ്രണോയിയെ 21-12, 21-6 എന്ന സ്കോറിന് അനായാസം കീഴടക്കിയ ലക്ഷ്യ സെൻ ക്വാർട്ടറിലേക്ക് മുന്നേറി.

4 / 6
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന സാത്വിക് സായ്‌രാജ് - ചിരാഗ് ചെട്ടി സഖ്യം മലേഷ്യൻ ജോഡിയായ ആരോണ്‍ ചിയ- സോഹ് വൂയ് യിക് സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്കോർ 21-13, 14-21, 16-21.

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന സാത്വിക് സായ്‌രാജ് - ചിരാഗ് ചെട്ടി സഖ്യം മലേഷ്യൻ ജോഡിയായ ആരോണ്‍ ചിയ- സോഹ് വൂയ് യിക് സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്കോർ 21-13, 14-21, 16-21.

5 / 6
ഹോക്കി പൂൾ ബിയിൽ ഇന്ത്യ ബെൽജിയത്തോട് 2-1 എന്ന സ്കോറിന് അടിയറവ് പറഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ബെൽജിയത്തോട് തോറ്റെങ്കിലും ഇന്ത്യ പുറത്തായിട്ടില്ല. ഇന്ന് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ അവസാന പൂൾ മത്സരം കളിക്കും.

ഹോക്കി പൂൾ ബിയിൽ ഇന്ത്യ ബെൽജിയത്തോട് 2-1 എന്ന സ്കോറിന് അടിയറവ് പറഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ബെൽജിയത്തോട് തോറ്റെങ്കിലും ഇന്ത്യ പുറത്തായിട്ടില്ല. ഇന്ന് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ അവസാന പൂൾ മത്സരം കളിക്കും.

6 / 6
Follow Us