അത്തം പത്തിന് തിരുവോണം, നാം പണ്ട് മുതലേ കേട്ടുവരുന്ന പഴമൊഴിയാണ്. പക്ഷേ, ഇത്തവണ ഒരു തിരുത്തുണ്ട്, അത്തം പതിനൊന്നിനാണ് തിരുവോണം. അതിന് എന്തായിരിക്കും കാരണം, പരിശോധിക്കാം. (Image Credit: Getty Images)
1 / 5
അത്തം പിറന്ന് തൊട്ടടുത്ത ചിത്തിര നക്ഷത്രം ഇരട്ടിക്കുന്നതാണ് കാരണം. ബുധനാഴ്‌ച അറുപത് നാഴിക പിന്നിട്ടിട്ടും അടുത്ത ദിവസം അഞ്ചേമുക്കാൽ നാഴിക തുടരുന്നതു കൊണ്ടാണ് ഇങ്ങനെ വരുന്നത്. (Image Credit: Getty Images)
2 / 5
മുൻ വർഷങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. നക്ഷത്രമേഖലകളിലൂടെയുള്ള ചന്ദ്രസഞ്ചാരത്തിന്റെ ദൈര്‍ഘ്യം എല്ലാവര്‍ഷവും ഒരേ പോലെയായിരിക്കില്ല. അതിനാല്‍ നക്ഷത്രങ്ങള്‍ക്ക് ഒരു ദിവസത്തിന്റെ ദൈര്‍ഘ്യമായ 60 നാഴികയില്‍ കൂടുതലോ കുറവോ വരാം. (Image Credit: Getty Images)
3 / 5
ചിത്തിര വരുന്ന ബുധനാഴ്ചയ്ക്ക് ശേഷം, അടുത്ത ദിവസം ഉദയാല്‍പ്പരം ആറു നാഴിക 9 വിനാഴിക കൂടി ചിത്തിര തന്നെയായിരിക്കും. അതായത് ചിത്തര നക്ഷത്രത്തിന്റെ ആകെ ദൈര്‍ഘ്യം 66 നാഴിക 39 വിനാഴികയായിരിക്കും. (Image Credit: Getty Images)
4 / 5
മറ്റു നക്ഷത്രങ്ങള്‍ക്കും ഇത്തവണ ദൈര്‍ഘ്യം കൂടുതലാണ്. ഇങ്ങനെ പല നക്ഷത്രങ്ങള്‍ക്കും ഒരു ദിവസത്തിലേറെ ദൈര്‍ഘ്യം വരുന്നതിനാലാണ് അത്തം തുടങ്ങി തിരുവോണം പതിനൊന്നാം ദിവസത്തിൽ വരുന്നത്. (Image Credit: Getty Images)