JLN Stadium Kaloor: ഇളകിവീണ കോൺക്രീറ്റ് കഷണവും ചുരുക്കിയ സീറ്റിംഗ് കപ്പാസിറ്റിയും; കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ സുരക്ഷാവീഴ്ചകൾ തുടർക്കഥ

Kaloor Javaharlal Nehru Stadium Has Had Several Security Issues: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ മുൻപും പലതവണ സുരക്ഷാവീഴ്ചയുണ്ടായിട്ടുണ്ട്. സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റി കുറച്ചതും ഐഎസ്എൽ മത്സരം നടന്നുകൊണ്ടിരിക്കെ ഗ്യാലറിയിലേക്ക് കോൺക്രീറ്റ് കഷണം വീണതുമൊക്കെ ഇവിടെ നടന്നതാണ്.

JLN Stadium Kaloor: ഇളകിവീണ കോൺക്രീറ്റ് കഷണവും ചുരുക്കിയ സീറ്റിംഗ് കപ്പാസിറ്റിയും; കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ സുരക്ഷാവീഴ്ചകൾ തുടർക്കഥ

കലൂർ സ്റ്റേഡിയം

Published: 

30 Dec 2024 | 04:57 PM

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ എംഎൽഎ ഉമാ തോമസിന് പരിക്കേറ്റിരുന്നു. സ്റ്റേഡിയത്തിലെ നൃത്തപരിപാടി കാണാനെത്തിയപ്പോഴായിരുന്നു അപകടം. വിഐപി ഗ്യാലറിയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ നിലവിൽ റെനൈ മെഡിസിറ്റി ആശുപത്രിയിൽ ഐസിയുവിലാണ്. പരിപാടിയ്ക്കായി സ്റ്റേഡിയത്തിലൊരുക്കിയിരുന്ന സുരക്ഷാ മുന്നൊരുക്കങ്ങളിൽ ഗുരുതരവീഴ്ചയുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ, ഇതാദ്യമായല്ല കലൂർ സ്റ്റേഡിയത്തിൽ സുരക്ഷാവീഴ്ചയുണ്ടാവുന്നത്. മുൻപും പലതവണ സുരക്ഷാവീഴ്ചകളിൽ കലൂർ രാജ്യാന്തര സ്റ്റേഡിയം വിവാദത്തിലായിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം ഗ്രൗണ്ടായ സ്റ്റേഡിയം മുൻപ് ഇന്ത്യയുടെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്കും വേദിയായിരുന്നു. പിന്നീട്, തിരുവനന്തപുരം കഴക്കൂട്ടത്ത് മറ്റൊരു സ്റ്റേഡിയം വന്നതോടെ ക്രിക്കറ്റ് മത്സരങ്ങൾ അവിടേക്ക് മാറ്റി. എന്നാൽ, ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങൾ ഇവിടെയാണ് നടക്കുന്നത്. 80,000 മുതൽ ഒരു ലക്ഷം പേർക്ക് വരെ ഇരിക്കാവുന്ന വമ്പൻ സ്റ്റേഡിയമാണ് ഇത്. എന്നാൽ, ഐഎസ്എലിൽ ഉൾപ്പെടെ ഇവിടെ അനുവദിക്കുന്നത് 35,000 സീറ്റുകൾ മാത്രം. ഇതിന് കാരണം, സ്റ്റേഡിയത്തിന് അത്രയും ആളുകളെ ഉൾക്കൊള്ളാനുള്ള കരുത്തില്ലാത്തതിനാലാണ്. ഇതോടൊപ്പം മറ്റ് പല സുരക്ഷാ പ്രശ്നങ്ങളുമുണ്ട്.

Also Read : ISL 2024-25: ബ്ലാസ്റ്റേഴ്സ് എന്നും ‘പഴയ’ ബ്ലാസ്റ്റേഴ്സ് തന്നെ! ജംഷഡ്പൂരിനോടും തോൽവി

കൃത്യമായ അറ്റകുറ്റപ്പണികളില്ലാത്തതിനാൽ സ്റ്റേഡിയം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് പല സമയങ്ങളിൽ പല തവണ പലരും പറഞ്ഞിട്ടുള്ളതാണ്. അനുവദിച്ചിരിക്കുന്നതിൻ്റെ 45 ശതമാനത്തോളം പേർ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിൻ്റെ കളി കാണാനെത്തൂ എങ്കിലും ആരാധകരുടെ ചാൻ്റുകളിലും ഗോളാഘോഷങ്ങളിലും സ്റ്റേഡിയം കുലുങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ പലതവണ പുറത്തുവന്നിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി മുൻപ് പലതവണ ചർച്ചകളും നടന്നിട്ടുണ്ട്. 80,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ 35,000 ഓളം പേർ ഒത്തുകൂടുമ്പോൾ തന്നെ ഇവിടം കുലുങ്ങുന്നത് ആശങ്കയായി പലരും പറഞ്ഞിട്ടുണ്ട്. ഇതിനിടെ, കഴിഞ്ഞ വർഷം ആശങ്കപ്പെടുത്തുന്ന മറ്റൊരു സംഭവമുണ്ടായി.

2023 ഡിസംബർ 25നായിരുന്നു സംഭവം. കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയുമായാണ് അന്ന് മത്സരം നടന്നത്. ആവേശകരമായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചിരുന്നു. ഈ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ മത്സരം കണ്ടുകൊണ്ടിരുന്ന ആരാധകരുടെ ദേഹത്തേക്ക് ഒരു കോൺക്രീറ്റ് കഷണം അടർന്നുവീണു. ഇതിൽ ചിലർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. ഈ വിഡിയോ അന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇങ്ങനെ പലതരം സുരക്ഷാവീഴ്ചകൾ പലതവണ റിപ്പോർട്ട് ചെയ്തിട്ടും സ്റ്റേഡിയത്തിൻ്റെ ബലക്ഷയം മാറ്റാനുള്ള നീക്കുപോക്കുകൾ ഉണ്ടായിട്ടില്ല.

ഉമാ തോമസിന് അപകടം പറ്റിയത് പക്ഷേ, സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ച കാരണമല്ല. സംഘാടകരുടെ വീഴ്ചയാണ് അപകടത്തിന് കാരണം. ദുർബലമായ ക്യൂ ബാരിയറുകൾ ഉപയോഗിച്ച് നിർമ്മിച്ച കൈവരിയാണ് ഉമാ തോമസിനെ വീഴ്ത്തിയത്. ഒരു വരി കസേര ഇടാനുള്ള സ്ഥലങ്ങളിൽ രണ്ടുവരി കസേര ഇട്ടുവെന്നും കൃത്യമായ ബാരിക്കേഡുകൾ ഇവിടെ സ്ഥാപിച്ചിരുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്. പരിപാടിയുടെ സംഘാടകർക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയർഫോഴ്സ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്