AI News platform: എഐ ന്യൂസ് പ്ലാറ്റ്ഫോമും ഉണ്ടേ… വാർത്തകൾ അറിയാം … സംശയം ചോദിക്കാം… പക്ഷപാതമില്ലാത്ത സത്യം പറയും

Latest ai news platform: ന്യൂസ് ഏതുമായിക്കൊള്ളട്ടെ ചോദ്യം ചോദിക്കാനും സംശയങ്ങൾ തീർക്കാനും ചർച്ചകൾ നടത്താനും ഇതിലൂടെ കഴിയും.

AI News platform: എഐ ന്യൂസ് പ്ലാറ്റ്ഫോമും ഉണ്ടേ... വാർത്തകൾ അറിയാം ... സംശയം ചോദിക്കാം... പക്ഷപാതമില്ലാത്ത സത്യം പറയും

Ai News Portal

Published: 

09 Sep 2025 | 05:07 PM

കൊച്ചി: ദിവസവും വാർത്തകൾ അറിയാനും അതിന്റെ സത്യാവസ്ഥ കണ്ടെത്താനും പല ന്യൂസ് പോർട്ടലുകൾ കാണേണ്ട അവസ്ഥയാണ് ഇന്നുള്ളത്. എന്നാൽ ഒരു വാർത്തയുടെ പല വശങ്ങൾ ഒരു ന്യൂസ് പോർട്ടലിൽ കിട്ടിയാലോ? സംശയങ്ങളും കൂടി ഇതിനൊപ്പം ചോദിക്കാമെങ്കിൽ പിന്നെ എന്തുവേണം. അത്തരത്തിലൊന്നാണ് എഐ ന്യൂസ് പോർട്ടൽ. എഐക്ക് അതിവേഗം വലിയ അളവിലുള്ള ഡാറ്റാ വിശകലനം ചെയ്യാനും സ്റ്റോക്ക് മാർക്കറ്റ് മാറ്റങ്ങൾ, സ്പോർട്സ് സ്കോറുകൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടങ്ങിയവ തൽക്ഷണം റിപ്പോർട്ട് ചെയ്യാനും സാധിക്കും.

ഇത് പത്രപ്രവർത്തകർക്ക് കൂടുതൽ സങ്കീർണ്ണമായ അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം നൽകുന്നു. ഇത് പ്ലാറ്റ്‌ഫോമുകൾ അൽഗോരിതങ്ങളെ ആശ്രയിച്ച് വിവിധ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയോ, അല്ലെങ്കിൽ ഡാറ്റ ഉപയോഗിച്ച് ലേഖനങ്ങൾ പൂർണ്ണമായും സ്വയം എഴുതുകയോ ചെയ്യുന്നു.

 

ചോദ്യം ചോദിക്കാം

 

ന്യൂസ് ഏതുമായിക്കൊള്ളട്ടെ ചോദ്യം ചോദിക്കാനും സംശയങ്ങൾ തീർക്കാനും ചർച്ചകൾ നടത്താനും ഇതിലൂടെ കഴിയും. ഇതുവഴി വ്യക്തവും കൃത്യവുമായ ധാരണ ഒരു വിഷയത്തെപ്പറ്റി ഉണ്ടാക്കി എടുക്കാൻ പറ്റുമെന്നതാണ് പ്രത്യേകത.

 

പോഡ്കാസ്റ്റുമുണ്ട്

 

സാധാരണ പോഡ്കാസ്റ്റിൽ ചോദ്യം ചോദിക്കലൊന്നും നടക്കില്ലല്ലോ… പക്ഷെ വാർത്ത കേൾക്കുന്നതിനിടെ സംശയം ഉണ്ടായാൽ അപ്പോൾത്തന്നെ എെഎയോട് സംസാരിക്കാം.

 

നിങ്ങൾക്കും ഷെയർ ചെയ്യാം

 

ന്യൂസ് സംബന്ധമായ ക്ലിപ്പുകളും പോഡ്കാസ്റ്റുകളും നിങ്ങളുടെ ഫോളോവേഴ്സുമായി ഷെയർ ചെയ്യാനും കഴിയും

 

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം