Iran-Israel Conflict: ദുബായില്‍ വീണ്ടും ആക്രമണം; തൊഴിലാളികള്‍ പ്രദേശം വിട്ടുപോകണമെന്ന് നിര്‍ദേശം

Dubai Reports Heavy Attacks Amid Iran–Israel Conflict: ആക്രമണങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കമ്പനികളോട് പ്രവര്‍ത്തനം അവസാനിപ്പിക്കാനും ജീവനക്കാരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റാനും അധികൃതര്‍ നിര്‍ദേശിച്ചതാതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Iran-Israel Conflict: ദുബായില്‍ വീണ്ടും ആക്രമണം; തൊഴിലാളികള്‍ പ്രദേശം വിട്ടുപോകണമെന്ന് നിര്‍ദേശം

ദുബായില്‍ നിന്നുള്ള ദൃശ്യം

Published: 

13 Mar 2026 | 03:27 PM

ദുബായ്: ഗള്‍ഫ് മേഖലയില്‍ ആക്രമണം ശക്തമാക്കി ഇറാന്‍. ദുബായിലുണ്ടായ കനത്ത ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്ത് വലിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായതായാണ് വിവരം. ഇരട്ട സ്‌ഫോടനം നടന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ നിന്ന് തൊഴിലാളികള്‍ മാറണമെന്ന നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തെ തുടര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് നഗരത്തിലെ പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡില്‍ സൈറണുകള്‍ മുഴങ്ങിയിരുന്നതായും എഫ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

ഇറാന്‍-ഇസ്രായേല്‍-യുഎസ് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതല്‍ പ്രഹരം സൃഷ്ടിക്കുന്നത്. ആക്രമണങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കമ്പനികളോട് പ്രവര്‍ത്തനം അവസാനിപ്പിക്കാനും ജീവനക്കാരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റാനും അധികൃതര്‍ നിര്‍ദേശിച്ചതാതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുബായ് വിമാനത്താവളം, തുറമുഖം, ഹോട്ടലുകള്‍, റെസിഡന്‍ഷ്യല്‍ ടവറുകള്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉള്‍പ്പെട്ടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏഴ് യുഎസ് സൈനികരും 11 സാധാരണക്കാരും ഉള്‍പ്പെടെ 24 പേരാണ് മേഖലയില്‍ ഇതുവരെ കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

Also Read: Iran-Israel Conflict: ‘ഒന്നും മറന്നിട്ടില്ല, രക്തത്തിന് കണക്ക് ചോദിച്ചിരിക്കും’; ഇറാന്‍ പരമോന്നത നേതാവിന്റെ ആദ്യ സന്ദേശം

അതേസമയം, ഇസ്രായേലിനും അമേരിക്കയ്ക്കും ശക്തമായ മറുപടി നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഇറാന്‍ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി. ഗള്‍ഫ് മേഖലയിലുള്ള യുഎസ് സൈനിക താവളങ്ങള്‍ എത്രയും പെട്ടെന്ന് അടച്ചുപൂട്ടാനുള്ള മുന്നറിയിപ്പും മൊജ്തബ നല്‍കുന്നു.

ഇറാനില്‍ മരിച്ചുവീണ ഓരോരുത്തതരുടെയും രക്തത്തിന് പ്രതികാരം ചെയ്തിരിക്കും. പ്രതികാരം പൂര്‍ണ അര്‍ത്ഥത്തില്‍ നടക്കും വരെ ആക്രമണം തുടരും. യുദ്ധത്തില്‍ നിന്ന് ഇറാന്‍ ഒരിക്കലും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Follow Us
Related Stories
Dubai-kochi Flight ticket: ഗൾഫ് മലയാളികൾക്ക് ഇരുട്ടടി, നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് 77,000 രൂപ വരെ
US Jew Church Attack: സ്ഫോടക വസ്തുക്കളുമായി ട്രക്ക് ഓടിച്ചു കയറ്റി; യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം
Iran-Israel Conflict: ‘ഒന്നും മറന്നിട്ടില്ല, രക്തത്തിന് കണക്ക് ചോദിച്ചിരിക്കും’; ഇറാന്‍ പരമോന്നത നേതാവിന്റെ ആദ്യ സന്ദേശം
Kuwait Eid celebration Ban: സുരക്ഷാ ഭീഷണി: കുവൈത്തിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് വിലക്ക്, നിയന്ത്രണങ്ങൾ ഇങ്ങനെ
Indian ships at Strait of Hormuz: ഹോർമുസിൽ ഇന്ത്യക്ക് ‘സേഫ് പാസേജ്’ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ ഫലം കാണുന്നു
UAE Safe Air Corridors: യുഎഇ വ്യോമപാത സുരക്ഷിതം; വിമാന സർവീസുകൾക്കായി സേഫ് എയർ കോറിഡോറുകൾ തുറന്നു
വെളിച്ചെണ്ണ ഉണ്ടോ? സൺസ്ക്രീൻ വീട്ടിൽ തന്നെ തയ്യാറാക്കാം
വീടിന്റെ ഈ ദിശയിൽ ഇരുന്ന് കാക്ക കരയാറുണ്ടോ? അവഗണിക്കരുത്
ബാക്കി വന്ന ചോറ് ചപ്പാത്തി മാവിൽ ചേർത്തു നോക്കൂ! കാണാം മാറ്റം
ഫ്രിഡ്ജിൽ തൈര് എത്ര ദിവസംവരെ സൂക്ഷിക്കാം?
സുൽത്താൻ ബത്തേരി വകേരിയിൽ ഇറങ്ങിയ കാട്ടാന
ഗോൾഫ് ബോളുകൾ നിർമ്മിക്കുന്നത് ഇങ്ങനെയാണ്
വെള്ള ക്യാനിൽ പെട്രോൾ വാങ്ങാൻ ക്യൂ
ജി സുധാകരന്‍ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെന്ന് കെസി വേണുഗോപാല്‍