Israel-Iran Conflict: ഡാന്‍സിങ് മിസൈല്‍ വര്‍ഷിച്ച് ഇറാന്‍; അമേരിക്കയ്ക്ക് അടിപതറും

What is Dancing Missile: ഇറാന്‍ തന്നെ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുത്ത ഖര ഇന്ധന മിസൈലാണ് സെജ്ജില്‍ 2. അമേരിക്കന്‍ സാങ്കേതികവിദ്യയ്ക്ക് കോട്ടം വരുത്താന്‍ ശേഷിയുള്ള ധാരാളം ആയുധങ്ങള്‍ ഇറാനില്‍ ഇനിയും ഉണ്ടെന്നാണ് വിവരം.

Israel-Iran Conflict: ഡാന്‍സിങ് മിസൈല്‍ വര്‍ഷിച്ച് ഇറാന്‍; അമേരിക്കയ്ക്ക് അടിപതറും

പ്രതീകാത്മക ചിത്രം

Published: 

16 Mar 2026 | 06:10 AM

ടെഹ്‌റാന്‍: യുദ്ധം തുടങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കളത്തിലേക്ക് എത്തുന്നത് പുത്തന്‍ ആയുധങ്ങള്‍. ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരെ ഇറാന്‍ ആദ്യമായി ഡാന്‍സിങ് മിസൈല്‍-സെജ്ജില്‍ 2 പ്രയോഗിച്ചു. യുഎസ് താവളങ്ങള്‍ക്ക് നേരെയായിരുന്നു ഡാന്‍സിങ് മിസൈല്‍ ലക്ഷ്യം വെച്ചിരുന്നത്. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4 ല്‍ മാരകശേഷിയുള്ള ആയുധങ്ങള്‍ വെച്ചുള്ള പരീക്ഷണമാണ് ഇറാന്‍ ആരംഭിച്ചിരിക്കുന്നത്.

ഇറാന്‍ തന്നെ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുത്ത ഖര ഇന്ധന മിസൈലാണ് സെജ്ജില്‍ 2. അമേരിക്കന്‍ സാങ്കേതികവിദ്യയ്ക്ക് കോട്ടം വരുത്താന്‍ ശേഷിയുള്ള ധാരാളം ആയുധങ്ങള്‍ ഇറാനില്‍ ഇനിയും ഉണ്ടെന്നാണ് വിവരം. അയണ്‍ ഡോം പോലുള്ള പ്രതിരോധ സംവിധാനങ്ങളെ പോലും തകര്‍ത്ത് മുന്നേറാന്‍ ഈ മിസൈലിന് സാധിക്കുമെന്ന് ഇറാന്‍ പറയുന്നു.

എന്താണ് സെജ്ജില്‍ 2?

ഇറാന്‍ വികസിപ്പിച്ച് രണ്ടാം തലമുറ മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് സെജ്ജില്‍ 2. ഖര ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ മിസൈലിന് ഏകദേശം 18 മീറ്റര്‍ നീളവും 1.25 മീറ്റര്‍ വ്യാസവും ഏകദേശം 23,600 കിലോഗ്രാം ഭാരവുമുണ്ട്. 700 കിലോഗ്രാം വരെ ഭാരമുള്ള ഒരു വാര്‍ഹെഡ് വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്.

2,000 മുതല്‍ 2,500 കിലോമീറ്റര്‍ വരെയാണ് സെജ്ജിലിന്റെ പ്രവര്‍ത്തന പരിധി. ഇറാനില്‍ നിന്ന് ഇത്രയും ദൂരം അകലെയുള്ള കേന്ദ്രങ്ങള്‍ പോലും ലക്ഷ്യമിട്ട് തകര്‍ക്കാന്‍ സാധിക്കും. ഇസ്രായേല്‍, സൗദി അറേബ്യ, കുവൈറ്റ്, എര്‍ബില്‍, തുടങ്ങി എല്ലായിടത്തുമുള്ള സൈനിക താവളങ്ങള്‍ തകര്‍ക്കാനാകും.

Also Read: Iran-Israel Conflict: ഹോര്‍മുസ് ഉടന്‍ ഇല്ലാതാകും; യുഎസും മറ്റ് രാജ്യങ്ങളും ഒരുമിച്ച് നീക്കം നടത്തുമെന്ന് ട്രംപ്

എന്തുകൊണ്ട് ഡാന്‍സിങ് മിസൈല്‍?

ഇതൊരു റീ എന്‍ട്രി മിസൈല്‍ ആണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മിസൈല്‍ ലക്ഷ്യത്തിലേക്ക് അടുക്കുമ്പോള്‍ ഉയര്‍ന്ന വേഗത കൈവരിക്കുമെന്ന് മാത്രമല്ല, നൃത്തം ചെയ്യുന്നതുപോലുള്ള ചലനം സൃഷ്ടിച്ച് ശത്രുക്കളുടെ റഡാര്‍ സംവിധാനത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും.

2008ലായിരുന്നു മിസൈലിന്റെ ആദ്യ പരീക്ഷണം. ഇതില്‍ 800 കിലോമീറ്റര്‍ ദൂരപരിധിയിലെത്തി. 2009ല്‍ രണ്ടാമത്തെ പരീക്ഷണവും നടന്നു. ഇതുവരെ ആറ് വിജയകരമായ പറക്കലുകളാണ് മിസൈല്‍ നടത്തിയത്. ഏറ്റവും അവസാനത്തെ പരീക്ഷണത്തില്‍ മിസൈല്‍ 1,900 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി