Iran Israel Conflict: ഇസ്രയേൽ – ഇറാൻ യുദ്ധം കടുക്കുന്നു: ഹൈഫ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ മിസൈൽ ആക്രമണം
Iran Strikes Haifa Oil Refinery: ഐആർജിസി നാവികസേന കമാൻഡർ അലി റേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാല് ദിവസം മുൻപ് തങ്ങൾ അലി റേസയെ വധിച്ചെന്ന ഇസ്രയേലിന്റെ അവകാശവാദം ഇതോടെ ശരിയാണെന്ന് തെളിഞ്ഞു. ഇറാഖിലെ മുഹമ്മദ് ആല വ്യോമത്താവളത്തിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ ഇറാഖി വ്യോമസേനയുടെ വിമാനം തകർന്നു. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ ഇറാഖ് പ്രതിരോധ മന്ത്രാലയം അപലപിച്ചു.

Iran Israel Conflict
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. തിങ്കളാഴ്ച ഇസ്രയേലിലെ പ്രധാന ഊർജ്ജ കേന്ദ്രമായ ഹൈഫയിലെ ബസാൻ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ മിസൈൽ ആക്രമണമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ ഏറ്റെടുത്തു.
ഹൈഫയിലെ എണ്ണശുദ്ധീകരണ ശാല ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ധന ടാങ്കിനും കെട്ടിടത്തിനും തീപിടിച്ചു. മിസൈൽ പ്രതിരോധിക്കുന്നതിനിടെ അതിന്റെ അവശിഷ്ടങ്ങൾ വീണാണ് തീപിടുത്തമുണ്ടായതെന്ന് ഇസ്രയേൽ വിശദീകരിച്ചു. ആക്രമണം നടത്തിയത് ഇറാനാണോ അതോ ഹിസ്ബുള്ളയാണോ എന്നതിൽ അന്താരാഷ്ട്ര മാധ്യമങ്ങൾക്കിടയിൽ ഇപ്പോഴും അവ്യക്തതയുണ്ട്.
ഐആർജിസി നാവികസേന കമാൻഡർ അലി റേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാല് ദിവസം മുൻപ് തങ്ങൾ അലി റേസയെ വധിച്ചെന്ന ഇസ്രയേലിന്റെ അവകാശവാദം ഇതോടെ ശരിയാണെന്ന് തെളിഞ്ഞു. ഇറാഖിലെ മുഹമ്മദ് ആല വ്യോമത്താവളത്തിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ ഇറാഖി വ്യോമസേനയുടെ വിമാനം തകർന്നു. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ ഇറാഖ് പ്രതിരോധ മന്ത്രാലയം അപലപിച്ചു.
ഇറാനിലെ ഏകദേശം 40 ഓളം സൈനിക-വ്യവസായ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ ആറ് ഇസ്രയേൽ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
സ്‌പെയിനിന്റെ നിലപാട്
ഇറാനെ ആക്രമിക്കുന്നതിനായി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് സ്‌പെയിൻ നീട്ടി. യുദ്ധത്തിൽ നേരിട്ട് പങ്കുചേരില്ലെന്ന നിലപാടിലാണ് സ്‌പെയിൻ ഉറച്ചുനിൽക്കുന്നത്.
ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ഐആർജിസി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ യുദ്ധം പടരുന്നത് ആഗോള വിപണിയെയും എണ്ണവിലയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.