AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gulf job crisis: പ്രവാസികൾക്ക് ആശങ്ക; ഗൾഫിൽ പുതിയ തൊഴിൽ നിയമനങ്ങൾ വൈകിയേക്കും

Middle East Geopolitical Tensions To Hit Job Market: പൊതു-സ്വകാര്യ മേഖലകളിലെ പ്രമുഖ സാമ്പത്തിക വിദഗ്ധർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ലോക സാമ്പത്തിക ഫോറം ഈ റിപ്പോർട്ട് പുറത്തുവിട്ടത്. സർവേയിൽ പങ്കെടുത്ത 74 ശതമാനം വിദഗ്ധരും അടുത്ത 12 മാസത്തിനുള്ളിൽ മിഡിൽ ഈസ്റ്റിൽ വളരെ മന്ദഗതിയിലുള്ള തൊഴിൽ വളർച്ച മാത്രമേ ഉണ്ടാകൂ എന്ന് വിലയിരുത്തുന്നു. നിലവിലെ യുദ്ധസാഹചര്യങ്ങൾ കാരണം മേഖലയിലെ വിദേശ നിക്ഷേപം, വ്യാപാരം, ടൂറിസം എന്നിവയെല്ലാം കനത്ത തടസ്സങ്ങൾ നേരിടുകയാണ്.

Gulf job crisis: പ്രവാസികൾക്ക് ആശങ്ക; ഗൾഫിൽ പുതിയ തൊഴിൽ നിയമനങ്ങൾ വൈകിയേക്കും
പ്രതീകാത്മക ചിത്രംImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 02 Jun 2026 | 03:32 PM

ദുബായ്: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളും യുദ്ധസാഹചര്യങ്ങളും വരും മാസങ്ങളിൽ മേഖലയിലെ തൊഴിൽ വിപണിക്ക് കനത്ത തിരിച്ചടിയാകുമെന്ന് പുതിയ റിപ്പോർട്ട്. സംഘർഷ സാധ്യതകൾ നിലനിൽക്കുന്നതിനാൽ ഗൾഫ് മേഖലയിലെ ഭൂരിഭാഗം കമ്പനികളും പുതിയ തൊഴിൽ നിയമനങ്ങൾ താൽക്കാലികമായി വൈകിപ്പിക്കുകയാണ്. ഇത് ലക്ഷക്കണക്കിന് പ്രവാസികളുടെ തൊഴിൽ സുരക്ഷയെ ബാധിക്കുമെന്നും ആഗോള സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ ചീഫ് ഇക്കണോമിസ്റ്റുകളുടെ ഔട്ട്‌ലുക്ക്’ റിപ്പോർട്ടിലാണ് ഈ ആശങ്കാജനകമായ വിവരങ്ങളുള്ളത്.

സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ

പൊതു-സ്വകാര്യ മേഖലകളിലെ പ്രമുഖ സാമ്പത്തിക വിദഗ്ധർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ലോക സാമ്പത്തിക ഫോറം ഈ റിപ്പോർട്ട് പുറത്തുവിട്ടത്. സർവേയിൽ പങ്കെടുത്ത 74 ശതമാനം വിദഗ്ധരും അടുത്ത 12 മാസത്തിനുള്ളിൽ മിഡിൽ ഈസ്റ്റിൽ വളരെ മന്ദഗതിയിലുള്ള തൊഴിൽ വളർച്ച മാത്രമേ ഉണ്ടാകൂ എന്ന് വിലയിരുത്തുന്നു. നിലവിലെ യുദ്ധസാഹചര്യങ്ങൾ കാരണം മേഖലയിലെ വിദേശ നിക്ഷേപം, വ്യാപാരം, ടൂറിസം എന്നിവയെല്ലാം കനത്ത തടസ്സങ്ങൾ നേരിടുകയാണ്.

ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ നടത്തിയ വിലയിരുത്തലിൽ ലോകത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക മുന്നേറ്റം നടത്താൻ സാധ്യതയുള്ള മേഖലയായി കണക്കാക്കപ്പെട്ടിരുന്ന സ്ഥാനത്താണ് കഴിഞ്ഞ കുറച്ചു മാസങ്ങളായുള്ള യുദ്ധം കാരണം മിഡിൽ ഈസ്റ്റ് ഇപ്പോൾ കനത്ത തിരിച്ചടി നേരിടുന്നത്.

പ്രവാസികളെയും നാട്ടിലെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും

ഗൾഫ് രാജ്യങ്ങളിലെ സ്വകാര്യ മേഖലയിലുള്ള തൊഴിലാളികളിൽ 76 ശതമാനം മുതൽ 95 ശതമാനം വരെ വിദേശത്തു നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. അതിനാൽ ഗൾഫ് തൊഴിൽ വിപണിയിലുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും പ്രവാസികളെ നേരിട്ട് ബാധിക്കും.

തൊഴിലവസരങ്ങൾ കുറയുന്നതും നിയമനങ്ങൾ വൈകുന്നതും പ്രവാസികൾ നാട്ടിലേക്ക് പണമയയ്ക്കുന്നതിനെ സാരമായി ബാധിച്ചേക്കാം. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പ്രതിസന്ധികൾ എത്രത്തോളം നീണ്ടുനിൽക്കുന്നുവോ, അത്രത്തോളം തൊഴിൽ വിപണിയിലെ തളർച്ചയും ശക്തമാകുമെന്നാണ് വിദഗ്ധർ ആവർത്തിക്കുന്നത്.

English Summary

Ongoing geopolitical conflicts in the Middle East have led to a severe slowdown in the region’s job market, forcing many companies to delay or freeze new hirings. According to a World Economic Forum report, 74% of economists now project weak employment growth over the next year, deeply impacting key sectors like tourism, trade, and foreign investment. Because expatriates make up 76% to 95% of the Gulf’s private workforce, this recruitment freeze is expected to sharply decline money sent home, putting immense financial strain on remittance-dependent nations like India.

Follow Us