Nigeria Mosque Blast : നൈജീരിയയിൽ പള്ളിയിൽ സ്ഫോടനം, ഏഴ് മരണം; മൂന്ന് വർഷത്തെ സമാധാനം തകർത്ത് വീണ്ടും ഭീകരാക്രമണം

Blast at Maiduguri Mosque: 2021-ന് ശേഷം നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. നഗരത്തിൽ സൈനിക പട്രോളിംഗ് ശക്തമായി തുടരുന്നതിനിടയിലാണ് സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് ഈ സ്ഫോടനം നടന്നത്.

Nigeria Mosque Blast : നൈജീരിയയിൽ പള്ളിയിൽ സ്ഫോടനം, ഏഴ് മരണം; മൂന്ന് വർഷത്തെ സമാധാനം തകർത്ത് വീണ്ടും ഭീകരാക്രമണം

പ്രതീകാത്മക ചിത്രം

Published: 

25 Dec 2025 | 06:35 AM

അബുജ: നൈജീരിയയുടെ വടക്കുകിഴക്കൻ നഗരമായ മൈഡുഗുരിയിൽ മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം സന്ധ്യാ നിസ്കാരത്തിനായി വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് ഗാംബോറു മാർക്കറ്റിന് സമീപമുള്ള പള്ളിയിൽ സ്ഫോടനമുണ്ടായത്.

പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന ബോംബ് പ്രാർത്ഥനയ്ക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതൊരു ചാവേറാക്രമണമാണെന്ന് സംശയിക്കുന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏഴ് പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് പ്രദേശം വളയുകയും വിശദമായ പരിശോധനകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

സമാധാനം തകർന്ന് മൈഡുഗുരി

 

ദീർഘകാലമായി തീവ്രവാദി ഗ്രൂപ്പുകളുടെ കലാപ കേന്ദ്രമായ ബോർണോ സ്റ്റേറ്റിന്റെ തലസ്ഥാനമാണ് മൈഡുഗുരി. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി നഗരം ഏറെക്കുറെ സമാധാനപരമായിരുന്നു. 2021-ന് ശേഷം നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. നഗരത്തിൽ സൈനിക പട്രോളിംഗ് ശക്തമായി തുടരുന്നതിനിടയിലാണ് സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് ഈ സ്ഫോടനം നടന്നത്.

 

കലാപത്തിന്റെ പശ്ചാത്തലം

 

2009-ൽ ആരംഭിച്ച തീവ്രവാദി കലാപം നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയെ തകർത്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം കലാപത്തിൽ ഇതുവരെ കുറഞ്ഞത് 40,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഏകദേശം 20 ലക്ഷത്തോളം ആളുകൾക്ക് തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു.

നൈജീരിയയ്ക്ക് പുറമെ അയൽരാജ്യങ്ങളായ നൈജർ, ചാഡ്, കാമറൂൺ എന്നിവിടങ്ങളിലേക്കും ഈ കലാപം വ്യാപിച്ചിട്ടുണ്ട്. വർഷങ്ങളായി സൈനിക കാവലിലായിരുന്ന നഗരത്തിൽ വീണ്ടും സ്ഫോടനം നടന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Follow Us
Related Stories
യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങളിലെ അനിശ്ചിതത്വം; പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ ഇതാ
U.S-Iran Conflict: ഇറാനിൽ ശക്തമായ ആക്രമണം തുടർന്ന് അമേരിക്ക; ബന്ദർ അബ്ബാസിൽ പ്രധാന പാലം തകർത്തു, ഇറാൻഷഹറിലും ആക്രമണം
ഇന്ത്യയില്‍ 75 രൂപ, ലണ്ടനില്‍ 830 രൂപ; ലെ ഹൽദിറാംസിലെ പാനി പൂരി ‘ഞാന്‍ ആരായേട്ടാ’!
UAE 5-Year Tourist Visa: സ്പോൺസർമാർ വേണ്ട; യു.എ.ഇയുടെ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയെ കുറിച്ച് കൂടുതൽ അറിയു…!
പൈപ്പ് ലൈനുകളും, പുതിയ തുറമുഖവും; ഹോർമൂസ് പ്രതിസന്ധിയെ മറികടക്കാൻ പദ്ധതികളുമായി അറബ് രാജ്യങ്ങൾ
ഹോര്‍മുസില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍; ആശങ്കയിലാഴ്ത്തി കണക്കുകള്‍
മൈ​ഗ്രേനിൻ്റെ വേദന അതിവേ​ഗം കുറയ്ക്കാം, ഇതാ വഴി
ചെടികളിലെ മുഞ്ഞ, വെള്ളീച്ച കീടങ്ങളെ എങ്ങനെ ഒഴിവാക്കാം
ജേതാക്കള്‍ക്ക് ഫിഫ നല്‍കുന്നത് കിരീടവും പണവും മാത്രമല്ല
മുട്ട കഴുകിയാണോ ഫ്രിഡ്ജിൽ വെക്കുന്നത്? തെറ്റോ ശരിയോ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല