Kerala Gold Rate: സ്വർണം പിടിതരില്ല, ഇന്നും കുതിപ്പോ? പവന് കൊടുക്കേണ്ടത്….
Kerala Gold Rate Today : സ്വർണവില കുതിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് ഇന്ത്യയിൽ സ്വർണത്തിന് ഈടാക്കുന്നത്. വിവാഹ സീസണിലെ സ്വർണഭാരണങ്ങളുടെ ഡിമാൻഡ് ഉയരുന്നതോടെ സ്വർണവിലയും മുന്നേറിയേക്കും.
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. നിലവിൽ ഒരു പവൻ സ്വർണത്തിന് 1,13,560 രൂപയാണ് നൽകേണ്ടത്. 14,195 രൂപ നിരക്കിലാണ് ഗ്രാമിന്റെ വ്യാപാരം. സമീപ കാലങ്ങളിലെ ഉയർന്ന നിരക്കിലാണ് സ്വർണമെത്തിയിരിക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറി മറിയുന്നുണ്ട്. ഗ്രാമിന് 259.90 രൂപയും കിലോയ്ക്ക് 2,59,900 രൂപയുമാണ് നൽകേണ്ടത്.
സ്വർണവില കുതിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് ഇന്ത്യയിൽ സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. 5 ശതമാനം ആണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. ചിങ്ങം പിറക്കുന്നതോടെ വിവാഹങ്ങളുടെ ഘോഷയാത്രയാണ്. വിവാഹ സീസണിലെ സ്വർണഭാരണങ്ങളുടെ ഡിമാൻഡ് ഉയരുന്നതോടെ സ്വർണവിലയും മുന്നേറുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
സ്വർണകുതിപ്പിന് കാരണം
രാജ്യാന്തര വിപണിയിൽ വില വീണ്ടും കയറിയതോടെയാണ് കേരളത്തിലും വില മാറിയത്. ഇറാൻ-യുഎസ് സംഘർഷത്തിന് പരിഹാരമാകാതെ തുടരുന്നതും യു.എസ് പണപ്പെരുപ്പ കണക്കുകളുമാണ് സ്വർണവിലയിൽ നിർണായകമാകുന്നത്. നിബന്ധനകൾ അനുസരിക്കാതെ ഹോർമുസിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ഇറാന്റെ തീരുമാനം. അതേസമയം, ഹോർമുസ് യു.എസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് ട്രംപിന്റെ അവകാശ വാദം.
യുഎസ്- ഇറാൻ സംഘർഷത്തിൽ സമാധാനം അകലുന്നത് പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ച് ക്രൂഡോയിൽ വില ഉയർത്തും. പണപ്പെരുപ്പം ഉയർന്നു നിൽക്കുകയും ഇതിനെ നിയന്ത്രിക്കാൻ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കൂട്ടുകയും സ്വർണവില കുറയ്ക്കുകയും ചെയ്യും. സ്വർണനിക്ഷേപങ്ങൾ പിൻവലിച്ച് നിക്ഷേപകർ ഉയർന്ന പലിശ ലഭിക്കുന്ന യുഎസ് ബോണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്യും. ഇത് സ്വർണത്തിന് തിരിച്ചടിയാകും.
എന്നാൽ, സ്വർണത്തിൽ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ട എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞ്, വില താഴുമ്പോൾ വാങ്ങിക്കൂട്ടുന്ന ‘ഡിപ് ബയിങ്’ വീണ്ടും വരുമെന്നും ഇത് വില ഉയർത്തുമെന്നും ചൂണ്ടിക്കാട്ടുന്നു.