Kalpana Soren: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ

Gandey constituency Candidate Kalpana Soren: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കല്പന സോറൻ 200-ഓളം റാലികളാണ് നടത്തിയത്. ഇത് പ്രത്യേകിച്ചും ആദിവാസി സമൂഹങ്ങളുടെ പിന്തുണ ലഭിക്കാൻ ഗുണം ചെയ്തു.

Kalpana Soren: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ

കല്പന സോറൻ (Image Courtesy: PTI)

Updated On: 

23 Nov 2024 | 05:06 PM

വാശിയേറിയ പോരാട്ടം നടക്കുന്ന ഝാർഖണ്ഡിൽ എക്‌സിറ്റ്‌പോൾ ഫലങ്ങൾ തിരുത്തികുറിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ഇന്ത്യ സഖ്യം കാഴ്ചവെക്കുന്നത്. ബിജെപിയിലേക്കുള്ള കൂറുമാറ്റം മുതലായ വെല്ലുവിളികൾ ആദ്യം നേരിടേണ്ടി വന്നെങ്കിലും, ജെഎംഎം തളരാതെ തന്നെ പിടിച്ചു നിന്നു. കൂടാതെ, എല്ലാവരും ഒരുപോലെ ഉറ്റുനോക്കിയ മണ്ഡലമാണ് ജാർഖണ്ഡ് ഗിരിദഹ് ജില്ലയിലെ ഗണ്ടേ. അവിടെ ജെഎംഎം-ഇന്ത്യ സഖ്യം സ്ഥാനാർഥി കല്പന സോറനും ബിജെപിയുടെ മുനിയ ദേവിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കല്പന സോറൻ 200-ഓളം റാലികളാണ് നടത്തിയത്. ഇത് പ്രത്യേകിച്ചും ആദിവാസി സമൂഹങ്ങളുടെ പിന്തുണ ലഭിക്കാൻ ഗുണം ചെയ്തു.

ആരാണ് കല്പന സോറൻ?

ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എക്സിക്യൂട്ടീവ് പ്രസിഡന്റുമായ ഹേമന്ത് സോറന്റെ ഭാര്യ കൂടിയായ കല്പന സോറൻ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ നാട്ടുകാരിയാണ്. 1967-ൽ ഒഡിഷയിലെ മയൂർഭഞ്ജിൽ രാഷ്ട്രീയ പശ്ചാത്തലം ഒന്നും തന്നെ ഇല്ലാത്ത ഒരു കുടുംബത്തിലാണ് കല്പന ജനിച്ചത്. കല്പനയുടെ പിതാവ് ഒരു വ്യവസായി ആയിരുന്നു. പഠനത്തിലും മികവ് തെളിയിച്ച ഇവർ എഞ്ചിനീയറിംഗ്, എംബിഎ ബിരുദധാരി കൂടിയാണ്. 2006 ഫെബ്രുവരിയിലാണ് ഹേമന്ത് സോറനുമായുള്ള വിവാഹം നടക്കുന്നത്. ഇവർക്ക് രണ്ടു മക്കളാണ്. നിഖിലും അൻഷും. അഞ്ചുകോടി രൂപയോളം വിലവരുന്ന മൂന്ന് കമേഴ്ഷ്യൽ കെട്ടിടങ്ങൾ കല്പനയുടെ പേരിൽ ഉള്ളതായാണ് റിപ്പോർട്ട്. വനിതാ-ശിശുക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ കല്പന നിരവധി ശാക്തീകരണ പരിപാടികളുടെ ഭാഗമായിട്ടുണ്ട്.

ALSO READ: ഇത്തവണയും പാളി ; എക്‌സിറ്റ് പോൾ പ്രവചനം മറികടന്ന് ജാർഖണ്ഡ്; ‘ഇന്ത്യ സഖ്യ’ത്തിന് മുന്നേറ്റം

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഒരു ആരോപണത്തിലാണ് മാധ്യമങ്ങളിൽ ആദ്യമായി കല്പനയുടെ പേര് പ്രത്യക്ഷപ്പെടുന്നത്. മുൻ മുഖ്യമന്ത്രി രഘുബർ ദാസ് ഹേമന്ത് സോറനെതിരെ ഉയർന്ന ആരോപണത്തിൽ കല്പനയുടെ പേരും ഉൾപ്പെട്ടിരുന്നു. കല്പനയുടെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയൽ മേഖലയ്ക്ക് ഭൂമി അനുവദിച്ചു നൽകാനായി സോറൻ തന്റെ പദവി ദുരുപയോഗം ചെയ്‌തെന്നായിരുന്നു അന്നുയർന്ന ആരോപണം.

ആദിവാസി വനിതകളുടെ പിന്തുണ

ജാർഖണ്ഡിൽ ഏറ്റവും നിർണായകം ആദിവാസി സമൂഹത്തിന്റെ പിന്തുണയാണ്. വിജയവും പരാജയവും നിർണയിക്കുന്നതിൽ അവർ വലിയ പങ്ക് വഹിക്കുന്നു. അതുകൊണ്ട് തന്നെ, ആദിവാസി വനിതകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പ് റാലികളിലാണ് കല്പന കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ശക്തമായ വെയിലിൽ പോലും ആദിവാസി വനിതകൾ കല്പ്പനയുടെ പ്രസംഗം കേൾക്കാനായി തടിച്ചുകൂടുന്ന കാഴ്ചയാണ് നമ്മൾ പലപ്പോഴായി കണ്ടത്. കള്ളപ്പണ കേസിൽ അറസ്റ്റിലായ തന്റെ ഭർത്താവിനെ അകാരണമായാണ് ജയിലിൽ അടച്ചതെന്നും, നാടിനെ കട്ടുമുടിക്കുന്ന ബിജെപി അധികാരത്തിൽ വരരുതെന്നും കല്പന സോറൻ തന്റെ റാലികളിൽ ആവർത്തിച്ച് പറഞ്ഞിരുന്നു. ആരും എത്താത്ത പല ഉൾനാടൻ ഗ്രാമങ്ങളിലും കല്പന റാലിക്കായി എത്തിയിരുന്നു. ഇതിലൂടെയെല്ലാം ആദിവാസി സമൂഹത്തിന്റെ വിശ്വാസ്യത പിടിച്ചുപറ്റാൻ കല്പനയ്ക്ക് സാധിച്ചുവെന്ന് സാരം.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
G Sudhakaran: ജി സുധാകരന് കോണ്‍ഗ്രസ് ‘കൈ’കൊടുത്തു; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥി ഇല്ല
Kerala Assembly Election 2026: പ്രചാരണത്തിന് വെറും 23 ദിവസം, പത്രിക സമർപ്പിക്കാൻ ഒൻപതും; നേമത്ത് പടയൊരുക്കം തുടങ്ങി വി ശിവൻകുട്ടി
Kerala Assembly Election 2026: മൂന്നാം ഊഴത്തിന് പിണറായി വിജയൻ?; സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, അങ്കത്തിന് പുതുമുഖങ്ങളും പ്രമുഖരും
Kerala Assembly Election 2026: തിരഞ്ഞെടുപ്പ് അങ്കത്തിന് തുടക്കം; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; കളത്തിലിറങ്ങുന്നത് കരുത്തർ!
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍