Parthiban: അപകടങ്ങളില്‍ നിന്നു രക്ഷപ്പെട്ടത് നാലു തവണ, വിമാനത്തില്‍ സീറ്റുമില്ല; ശ്രീനിവാസനെ കാണാനെത്തിയ പാര്‍ത്ഥിപന് സംഭവിച്ചത്
Actor Parthiban Viral Post: നാല് തവണയാണ് പാര്‍ത്ഥിപന്‍ അപകടങ്ങളില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ വിമാനത്തില്‍ സീറ്റുമില്ലായിരുന്നു. പ്രതിസന്ധികളെ അതിജീവിച്ചാണ് പാര്‍ത്ഥിപന്‍ ശ്രീനിവാസനെ കാണാനെത്തിയത്
നടന്‍ ശ്രീനിവാസന് വിട നല്‍കാന്‍ ആയിരങ്ങളാണ് കണ്ടനാടുള്ള അദ്ദേഹത്തിന്റെ വസതിയില്‍ തടിച്ചുകൂടിയത്. അതില്‍ സെലിബ്രിറ്റികളുണ്ടായിരുന്നു, സാധാരണക്കാരുണ്ടായിരുന്നു. മോളിവുഡില്‍ നിന്നു മാത്രമല്ല, കോളിവുഡില്‍ നിന്നും താരനിരയെത്തി. നടന്‍ സൂര്യ, പാര്‍ത്ഥിപന്‍ അടക്കമുള്ളവരാണ് ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ തമിഴ് താരങ്ങള്‍. ശ്രീനിവാസനെ കാണാനെത്തിയതിനെക്കുറിച്ച് പാര്‍ത്ഥിപന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വൈറലാണ്.
നാല് തവണയാണ് പാര്‍ത്ഥിപന്‍ അപകടങ്ങളില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ വിമാനത്തില്‍ സീറ്റുമില്ലായിരുന്നു. ഒടുവില്‍ പ്രതിസന്ധികളെ അതിജീവിച്ച് പ്രിയതാരത്തെ കാണാന്‍ പാര്‍ത്ഥിപന്‍ കണ്ടനാടെത്തി.
പാര്‍ത്ഥിപന്റെ കുറിപ്പ്
കൊച്ചിയിലെത്തിയത് വാക്കുകൾക്കതീതമായ ഒരു അനുഭവമായിരുന്നു. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനങ്ങളൊന്നും ലഭ്യമായിരുന്നില്ല. വൈകുന്നേരം 7:55 ന് ഞാൻ എന്റെ ബെൻസില്‍ സ്വയം ഡ്രൈവ് ചെയ്തു. രാത്രി 8:40 ന് ഞാൻ വിമാനത്താവളത്തിലെത്തി. നാല് തവണയാണ് വലിയ അപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
രാത്രി 8:50 നായിരുന്നു വിമാനം ഷെഡ്യൂൾ ചെയ്തിരുന്നത്. വിമാനത്താവളത്തിൽ പ്രവേശിച്ചപ്പോള്‍ സീറ്റില്ലാത്ത അവസ്ഥ. ഒടുവിൽ ഇൻഡിഗോയിലെ സീനിയർ മാനേജരോട് ഞാൻ പകുതി കാര്യമായും പകുതി തമാശയായും പറഞ്ഞു: “എനിക്ക് എങ്ങനെയെങ്കിലും അവിടെ എത്തിയേ തീരൂ, വേണമെങ്കിൽ പൈലറ്റിന്റെ സീറ്റിലിരുന്നും യാത്ര ചെയ്യാൻ ഞാൻ തയ്യാറാണ്.”
ഒടുവിൽ, രാത്രി 9:25 ന്, ഒരു ജീവനക്കാരൻ അദ്ദേഹത്തിന്റെ സീറ്റ് എനിക്കായി ഒഴിഞ്ഞുതന്നു. ക്രമീകരണമൊരുക്കിയതിന് സീനിയര്‍ മാനേജരോട് നന്ദിയുണ്ട്. രാത്രി 11:00 മണിയോടെ ഞാൻ കൊച്ചിയിലെത്തി. എവിടെ താമസിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.
ഒടുവിൽ ശ്രീനിവാസൻ സാറിന്റെ വീടിനടുത്ത് ഒരു ത്രീ സ്റ്റാർ ഹോട്ടൽ കണ്ടെത്തി. യഥാർത്ഥത്തിൽ ഇന്ന് ഞാൻ ദുബായിൽ എത്തേണ്ടതായിരുന്നു. എനിക്ക് എവിടെ നിന്നും അനുശോചനം അറിയിക്കാമായിരുന്നു. എന്നിട്ടും എന്തോ ഒന്ന് എന്നെ ഇവിടേക്ക് പിടിച്ചു വലിച്ചു. ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു: എന്തിനാണ് അവിടേക്ക് പോയത്? എന്റെ ഉള്ളിൽ എന്തോ ഒന്ന് ശക്തമായി ഇടിച്ചുകൊണ്ടിരുന്നു.
എന്റെ ഒരു പ്രിയ സുഹൃത്തിന് ആദരാഞ്ജലി അർപ്പിക്കാൻ ഞാൻ കുറച്ച് മുല്ലപ്പൂക്കൾ കരുതിയിരുന്നു. അവിടെ ആരും എന്നെ തിരിച്ചറിയില്ലായിരിക്കാം, അത് എന്റെ ലക്ഷ്യവുമല്ല. എന്റെ സാന്നിധ്യം ആരും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഞാൻ ശരിക്കും കരുതി, എനിക്ക് അത് പൂർണ്ണമായും സമാധാനമായി.
If you listen to how I reached kochi, it was intense beyond words.
There were no flights available from Chennai to Kochi. At 7:55 PM, I took out my Benz and drove myself. I reached the airport at 8:40 PM. On the way, I narrowly escaped accidents at four different points. I was… pic.twitter.com/OiLpIycELm— Radhakrishnan Parthiban (@rparthiepan) December 21, 2025