AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Harikrishnans Movie: ഹരികൃഷ്ണൻസിലെ കൗതുകം വിവാദമായപ്പോൾ സിനിമ കോടതി കയറി, നഷ്ടപരിഹാരം ചോദിച്ചത് 1 ലക്ഷം

Harikrishnans Movie Two Climax Controversy : താരങ്ങളെക്കാൾ ഉപരി കഥാപാത്രങ്ങൾക്കാണ് സിനിമയിൽ പ്രാധാന്യമെന്ന് തെളിയിക്കാനായിരുന്നു തന്റെ ശ്രമമെന്ന് ഫാസിൽ പിന്നീട് വ്യക്തമാക്കി. രണ്ട് ക്ലൈമാക്സുകളും പ്രദർശിപ്പിക്കാൻ അനുവദിച്ചിരുന്നെങ്കിൽ മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മിത്തുകളെ പൊളിച്ചെഴുതാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Harikrishnans Movie: ഹരികൃഷ്ണൻസിലെ കൗതുകം വിവാദമായപ്പോൾ സിനിമ കോടതി കയറി, നഷ്ടപരിഹാരം ചോദിച്ചത് 1 ലക്ഷം
HarikrishnansImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 28 Feb 2026 | 06:57 PM

കൊച്ചി: മലയാള സിനിമയിൽ മമ്മൂട്ടി-മോഹൻലാൽ ആരാധകരെ ഒരേപോലെ തൃപ്തിപ്പെടുത്താൻ സംവിധായകൻ ഫാസിൽ പരീക്ഷിച്ച രണ്ട് ക്ലൈമാക്സ് എന്ന വിദ്യ വലിയ നിയമപോരാട്ടങ്ങളിലേക്കും വിവാദങ്ങളിലേക്കും നയിച്ച കഥ വീണ്ടും സിനിമാ ലോകത്ത് ചർച്ചയാകുന്നു. 1998-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ജൂഹി ചൗള അവതരിപ്പിച്ച മീര എന്ന കഥാപാത്രം ആരെ വിവാഹം കഴിക്കും എന്നതായിരുന്നു പ്രധാന സസ്പെൻസ്.

സൂപ്പർതാരങ്ങളുടെ ആരാധകർക്കിടയിൽ ചേരിതിരിവ് ഉണ്ടാകാതിരിക്കാൻ ചിത്രത്തിന്റെ ക്ലൈമാക്സിൽ ഫാസിൽ ഒരു തന്ത്രം പ്രയോഗിച്ചു. 16 പ്രിന്റുകളിൽ മോഹൻലാൽ മീരയെ സ്വന്തമാക്കുന്നതായും ബാക്കി 16 പ്രിന്റുകളിൽ മമ്മൂട്ടി മീരയെ വിവാഹം കഴിക്കുന്നതായും ചിത്രീകരിച്ചു. എന്നാൽ, ഈ നീക്കം അപ്രതീക്ഷിതമായി വർഗീയ ആരോപണങ്ങളിലേക്ക് വഴിമാറുകയായിരുന്നു. സിനിമയുടെ പ്രദർശനം ആരംഭിച്ച് ആഴ്ചകൾക്കകം നിർമ്മാതാക്കൾക്കെതിരെ രണ്ട് പ്രധാന കേസുകൾ ഫയൽ ചെയ്യപ്പെട്ടു.

 

Also Read: Reshmi Boban: ‘ആദ്യമായി സാരിയുടുത്തപ്പോള്‍ പെറ്റപെണ്ണിനെ പോലുണ്ടെന്ന് പറഞ്ഞു, അതെന്നെ വല്ലാതെ വേട്ടയാടുന്നു’

 

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ മമ്മൂട്ടി വിജയിക്കുന്ന പതിപ്പും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ മോഹൻലാൽ വിജയിക്കുന്ന പതിപ്പും വിതരണം ചെയ്തു എന്നാരോപിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. സെൻസർ ബോർഡിന്റെ അനുമതിയില്ലാത്ത ക്ലൈമാക്സ് പ്രദർശിപ്പിച്ചു എന്നാരോപിച്ച് തൃശൂർ സ്വദേശിയായ ഒരു പ്രേക്ഷകൻ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. പരസ്യങ്ങളിലൂടെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചു എന്നതായിരുന്നു പ്രധാന പരാതി.

 

ഫാസിലിന്റെ പ്രതികരണം

 

താരങ്ങളെക്കാൾ ഉപരി കഥാപാത്രങ്ങൾക്കാണ് സിനിമയിൽ പ്രാധാന്യമെന്ന് തെളിയിക്കാനായിരുന്നു തന്റെ ശ്രമമെന്ന് ഫാസിൽ പിന്നീട് വ്യക്തമാക്കി. രണ്ട് ക്ലൈമാക്സുകളും പ്രദർശിപ്പിക്കാൻ അനുവദിച്ചിരുന്നെങ്കിൽ മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മിത്തുകളെ പൊളിച്ചെഴുതാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാദങ്ങൾക്കിടയിലും 2.5 കോടി രൂപയ്ക്ക് നിർമ്മിച്ച ചിത്രം രണ്ടാഴ്ചയ്ക്കുള്ളിൽ മുടക്കുമുതൽ തിരിച്ചുപിടിക്കുകയും ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.

Follow Us