Dimpal Bhal: ആൺകുട്ടികളുടെ സംഘം ലൈറ്റർ എറിഞ്ഞു, ഭാ​ഗ്യത്തിന് കാലിൽ കാർ കയറിയില്ല; ദുരനുഭവം പറഞ്ഞ് ഡിംപൽ ഭാൽ

Dimpal Bhal Revealed About Her Bad Experience: കേരളത്തിൽ അടുത്തിടെ വർദ്ധിച്ചുവരുന്ന കൊലപാതകമടക്കമുള്ള കാര്യങ്ങളിലാണ് താരം പ്രതികരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങളിലൊന്നും അത്ഭുതപ്പെടാനില്ലെന്നാണ് ഡിപംലിൻ്റെ അഭിപ്രായം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ വച്ച് സ്കൂൾ വിദ്യാർത്ഥികളായ ചില ആൺകുട്ടികളിൽ നിന്ന് തനിക്കും സുഹൃത്തുകൾക്കുമുണ്ടായ അനുഭവമാണ് ഡിംപൽ പറയുന്നത്.

Dimpal Bhal: ആൺകുട്ടികളുടെ സംഘം ലൈറ്റർ എറിഞ്ഞു, ഭാ​ഗ്യത്തിന് കാലിൽ കാർ കയറിയില്ല; ദുരനുഭവം പറഞ്ഞ് ഡിംപൽ ഭാൽ

ഡിംപൽ ഭാൽ

Published: 

06 Mar 2025 | 06:13 PM

ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയായ താരമാണ് ഡിംപൽ ഭാൽ (Dimpal Bhal). നീളമുള്ള മുടിയും വേറിട്ട വസ്ത്രധാരണവുമാണ് ഡിംപലിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കി നിർത്തുന്നത്. ഫോട്ടോഷൂട്ടും മറ്റുമായി സമൂഹ മാധ്യമങ്ങളിലും നിറ സാനിധ്യമാണ് ഡിംപൽ. തനിക്ക് കേരളത്തിൽ നിന്നുണ്ടായ ദുരനുഭവത്തെ പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് ഡിംപൽ ഇപ്പോൾ.

കേരളത്തിൽ അടുത്തിടെ വർദ്ധിച്ചുവരുന്ന കൊലപാതകമടക്കമുള്ള കാര്യങ്ങളിലാണ് താരം പ്രതികരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങളിലൊന്നും അത്ഭുതപ്പെടാനില്ലെന്നാണ് ഡിപംലിൻ്റെ അഭിപ്രായം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ വച്ച് സ്കൂൾ വിദ്യാർത്ഥികളായ ചില ആൺകുട്ടികളിൽ നിന്ന് തനിക്കും സുഹൃത്തുകൾക്കുമുണ്ടായ അനുഭവമാണ് ഡിംപൽ പറയുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇപ്പോഴത്തെ ജനറേഷൻ ഉണ്ടാക്കുന്ന പ്രശ്നമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. എന്നാൽ അവർ മാത്രമല്ല പ്രശ്‌നക്കാർ. ഇത്തരം ബുള്ളി ഗ്രൂപ്പ് എല്ലാ കാലത്തുമുണ്ട്. അവരുടെയെല്ലാം മാതാപിതാക്കളും പ്രശ്‌നമാണ്. 2011 ൽ ഞാൻ കേരളത്തിൽ വരുമ്പോൾ 22 വയസാണ് പ്രായം. ഞാനും സുഹൃത്തുക്കളും കൊച്ചിയിലൊരു കോഫി ഷോപ്പിൽ നിന്ന് ഇറങ്ങി വരുമ്പോഴാണ് ആ അനുഭവം. ഞങ്ങൾക്ക് എതിരെ പതിനഞ്ച് മുതൽ പതിനേഴ് വയസ് വരെ തോന്നിക്കുന്ന കുറച്ച് ആൺകുട്ടികൾ കയറിവരുന്നുണ്ട്.

ഇവരിൽ ഒരാൾ സിഗരറ്റ് ലൈറ്റർ എടുത്തിട്ട് എന്റെ സുഹൃത്തിന്റെ കാലിൻ്റെ അരികിലേക്ക് ഇട്ടു. അത് പൊട്ടി. അറിയാതെ സംഭവിച്ചതാണെന്ന് കരുതിയെങ്കിലും വീണ്ടും അവർ ആവർത്തിച്ചു. പിന്നീട് എൻ്റെ ഫ്രണ്ട് ആ കുട്ടികളോട് പോയി നിങ്ങൾ അങ്ങോട്ട് മാറി നിന്ന് എറിഞ്ഞ് കളിച്ചോ, അല്ലെങ്കിൽ നമ്മുടെ ദേഹത്ത് വീഴുമെന്ന് വളരെ സൗമ്യമായി പറഞ്ഞു.

നീ ഇവിടെ പത്ത് മിനുറ്റ് നിൽക്ക്, ഞങ്ങളാരാണെന്ന് കാണിച്ച് തരാം എന്നാണ് അവരിൽ നിന്ന് വന്ന മറുപടി. അല്പസമയം കൊണ്ട് ഗ്യാങ്ങിലെ ഒരു കുട്ടി കൈനിറയെ ലൈറ്ററുകളുമായി വന്ന് ഞങ്ങളുടെ നേരെ എറിയാൻ തുടങ്ങി. ഈ സമയത്ത് തന്നെ എവിടുന്നോ ഇതേ പ്രായമുള്ള പത്ത് ഇരുപത് കുട്ടികൾ വരികയും ഞങ്ങളെ തല്ലാനും നോക്കി.

പോലീസിൽ വിളിച്ചോണ്ട് നിൽക്കുന്ന സമയത്ത് അവരിൽ ഒരുത്താൻ കാറ് ഓടിച്ച് അമിത വേ​ഗതയിൽ പോയി. എന്റെ കാലിൽ കയറാതിരുന്നത് ഭാഗ്യത്തിനാണ്. പോലീസ് സ്ഥലത്ത് വന്നെങ്കിലും എഫ്‌ഐആർ എടുത്തില്ല. ഷോ കാണിച്ച പിള്ളേരിൽ ഒരാൾ ഏതോ പ്രമുഖ ബിസിനസുകാരൻ്റെ മകനാണ്. അതുകൊണ്ട് എഫ്‌ഐആർ ഇല്ല. എന്റെ മമ്മിയുടെ സഹായത്തോടെ പോലീസിൽ ഇക്കാര്യം അറിയിച്ചു.

ഇതോടെ കേസ് എടുക്കേണ്ടി വന്നു. അന്ന് മുതൽ ആ കുട്ടികളുടെ മാതാപിതാക്കൾ കേസ് എടുക്കാതിരിക്കാൻ എന്നെ മറ്റുള്ളവരെ കൊണ്ട് വിളിക്കാൻ തുടങ്ങി. 25 ലക്ഷം തരാം, കേസിൽ നിന്നും ഒഴിവാക്കണമെന്നാണ് അവർ പറയുന്നത്. അന്നെന്റെ ബാങ്ക് അക്കൗണ്ടിൽ 2000 രൂപ മാത്രം കാണും. ബാംഗ്ലൂർ പോയി പഠിക്കുകയും ജോലി എടുത്തിട്ട് ഫീസ് കൊടുക്കുന്ന സമയം. പക്ഷേ എന്നിട്ടും സെൽഫ് റെസ്‌ഫെക്ട് അതിന് എന്നെ അനുവദിച്ചില്ല. ഞാൻ അവർ ഓഫർ ചെയ്ത ആ പൈസ വാങ്ങിയതുമില്ല, കേസിൽ നിന്നും പിന്മാറാതെ നിൽക്കുകയും ചെയ്തു.

 

 

 

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
പൊന്നാട അണിയിച്ച് മുഖ്യമന്ത്രി, വീട്ടിൽ ചെന്നു കണ്ട് സഞ്ജു
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു