Rajinikanth: രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങാഞ്ഞത് DMKയെ പേടിച്ചിട്ട്! ആരോപണവുമായി TVK നേതാവ്
Rajinikanth polictical entry: ഈ ഭീഷണികളെ അതിജീവിക്കുവാനുള്ള കരുത്തുള്ളതുകൊണ്ടാണ് വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും ആ തീരുമാനിച്ചിൽ ഉറച്ചുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....

Rajinikanth
ചെന്നൈ: രാഷ്ട്രീയത്തിൽ ഇറങ്ങുവാനുള്ള തീരുമാനത്തിൽ നിന്നും തമിഴ് നടൻ രജനീകാന്ത് പിന്മാറുന്നതിനു കാരണം ഡിഎംകെയെ പേടിച്ചിട്ടാണെന്നും ഡിഎംകെയുടെ ഭീഷണിയെ ചൊല്ലിയും ആണെന്ന ആരോപണവുമായി ടിവി കെ നേതാവ്. തമിഴക വെട്രി കഴകം പ്രചാരണ വിഭാഗം ജനറൽ സെക്രട്ടറിയാണ് രജനികാന്തിനെ കുറിച്ചും ഡിഎംകെയെക്കുറിച്ചും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ഈ ഭീഷണികളെ അതിജീവിക്കുവാനുള്ള കരുത്തുള്ളതുകൊണ്ടാണ് വിജയ്
രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും ആ തീരുമാനിച്ചിൽ ഉറച്ചുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംജിആറിനു ശേഷം തമിഴ്നാട്ടിൽ ഏറ്റവും ജനപ്രീതി നേടിയ ചലച്ചിത്ര താരമാണ് രജനീകാന്ത്.
അതിനാൽ തന്നെ അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ഇറങ്ങുവാനും സംസ്ഥാനത്ത് മാറ്റങ്ങൾ കൊണ്ടുവരാനും ആഗ്രഹമുണ്ടായിരുന്നു പക്ഷേ ഡിഎംകെ നേതൃസ്ഥാനത്ത് ഉള്ള കുടുംബത്തിൽ നിന്ന് പല ഭീഷണികളും ഉയർന്നു വന്നു. മാത്രമല്ല രജനികാന്ത് ഇന്ന് അതേ കുടുംബത്തിന്റെ റെഡ് ജയൻ ഫിലിംസിന്റെ സിനിമകളിൽ അഭിനയിക്കുന്നു. ഡിഎംകെ വിമർശന ഉന്നയിച്ചിരുന്ന എംഡി എം കെ നേതാവ് വൈക്കോയും ബീഫിക്കെ നേതാവ് തോൽ തിരുമാവളവനും സ്വന്തമായി പാർട്ടിയുണ്ടാക്കിയ കമൽഹാസനും ഇപ്പോൾ ഡിഎംകെയത്തിലാണ് ഇതാണ് അധികാരത്തിന്റെയും പണത്തിന്റെയും ശക്തി എന്നും ആദവ് അർജുന വിമർശിച്ചു. ബുധനാഴ്ച നടന്ന ടിവിയുടെ പ്രതിഷേധ യോഗത്തിൽ ആയിരുന്നു ആദവ് അർജുനയുടെ ആരോപണങ്ങൾ.
രജനീകാന്തിനെ കുറ്റപ്പെടുത്തുവാൻ അല്ലെന്നും മറിച്ച് രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന ഇത്തരം ഭീഷണികളെ കുറിച്ച് പൊതുബോധം ഉണ്ടാക്കുവാനും വേണ്ടിയാണ് താനിക്കാരും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജയിക്കുനേരെയും പലതരത്തിലുള്ള ഭീഷണികൾ ഉണ്ടായിരുന്നു അതെല്ലാം നേരിടാനുള്ള കരുത്ത് ഉള്ളതുകൊണ്ടാണ് അദ്ദേഹം പിടിച്ചുനിൽക്കുന്നത് എന്നും ആദവ്. അതേസമയം രാഷ്ട്രീയത്തിൽ ഇറങ്ങുവാനുള്ള തീരുമാനത്തിൽ നിന്നും താൻ പിൻ മാറിയത് ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരുന്നെന്നാണ് രജനീകാന്ത് പ്രതികരിച്ചത്. വൃക്ക മാറ്റിവെക്കാൻ ശാസ്ത്രീയ ശേഷം മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു താൻ കോവിഡിന്റെ രണ്ടാം തരംഗത്തിന് സമയത്ത് രാഷ്ട്രീയത്തിലിറങ്ങുന്നത് അപകടമാണെന്നായിരുന്നു ഡോക്ടർ നൽകി ഉപദേശം എന്നും രജനീകാന്ത് പറഞ്ഞു.