ആദ്യം കഥ കേട്ടത് ആ മൂന്ന് പേർ; കറുത്ത അംബാസഡറിൽ ഷണ്‍മുഖനോടൊപ്പമുള്ള യാത്രയാണിത്’; ‘തുടരും’ തിരക്കഥാകൃത്ത്

Scriptwriter KR Sunil About Thudarum Movie: രഞ്ജിത്ത് രജപുത്ര, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നീ മൂന്ന് പേരോടാണ് സിനിമയുടെ ആദ്യ കഥ പറഞ്ഞതെന്നാണ് സുനിൽ പറയുന്നത്. പിന്നീടാണ് തരുൺ മൂർത്തി ചിത്രത്തിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറയുന്നു.

ആദ്യം കഥ കേട്ടത് ആ മൂന്ന് പേർ; കറുത്ത അംബാസഡറിൽ ഷണ്‍മുഖനോടൊപ്പമുള്ള യാത്രയാണിത്; ‘തുടരും’ തിരക്കഥാകൃത്ത്

Scriptwriter Kr Sunil

Published: 

26 Apr 2025 | 07:55 PM

മലയാളത്തിലെ അടുത്ത സൂപ്പർഹിറ്റ് സിനിമയുടെ പട്ടികയിൽ ഇടം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യ കഥാപാത്രമായി എത്തിയ ചിത്രം തീയറ്ററുകളിൽ ഓളം തീർത്ത് മുന്നേറുകയാണ്. ചിത്രത്തിനെ പ്രശംസിച്ച് നിരവധി താരങ്ങളടക്കം രം​ഗത്ത് എത്തുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴിതാ ‘തുടരും’ സിനിമ ഉണ്ടായതിനെ കുറിച്ച് തിരക്കഥാകൃത്തായ കെ.ആർ. സുനിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. രഞ്ജിത്ത് രജപുത്ര, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നീ മൂന്ന് പേരോടാണ് സിനിമയുടെ ആദ്യ കഥ പറഞ്ഞതെന്നാണ് സുനിൽ പറയുന്നത്. പിന്നീടാണ് തരുൺ മൂർത്തി ചിത്രത്തിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറയുന്നു.

ഏതാണ്ട് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഈ കഥയിലേക്ക് എത്തുന്നതെന്നാണ് സുനിൽ പറയുന്നത്. കൊടുങ്ങല്ലൂരിലെ പോലീസ് സ്റ്റേഷന് മുന്നില്‍ കൂട്ടിയിട്ട വാഹനങ്ങളിലൊന്നിലേക്ക് നോക്കി നില്‍ക്കുന്നൊരു മനുഷ്യന്റെ മുഖമാണ് കഥയിലേക്കുള്ള തുടക്കം, പിന്നീട് ഇവിടെ നിന്ന് അയാളൊരു കഥയായി മാറുകയായിരുന്നു. ഒഴിവുനേരങ്ങളിലെയും യാത്രകളിലെയുമെല്ലാം ചിന്തകളില്‍ അയാളിലൊരു സിനിമാ സാധ്യത തെളിഞ്ഞുവെന്നാണ് തിരക്കഥാകൃത്ത് പറയുന്നത്. പിന്നീട് ഇത് നിർമാതാവ് രഞ്ജിത്തിലേക്ക് എത്തുകയായിരുന്നുവെന്നും ഇവിടെ നിന്നാണ് കഥയ്ക്ക് വലിപ്പം വച്ചു തുടങ്ങിയതെന്നും സുനിൽ പറയുന്നു.

Also Read:‘തുടരും’ തൻ്റെ കഥ മോഷ്ടിച്ച സിനിമ, 25 വർഷം മുൻപ് എഴുതിയതെന്ന് സംവിധായകൻ

ആദ്യം കഥ കേ‌ട്ടത് രഞ്ജിത്ത് രജപുത്ര, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരായിരുന്നു. താനൊരിക്കലും കണ്ടിട്ടില്ലാത്ത ഷണ്‍മുഖത്തെ പക്ഷേ അവര്‍ക്ക് മൂന്ന് പേര്‍ക്കും നന്നായി അറിയാമായിരുന്നു. പലപ്പോഴായി അവരുടെ യാത്രകളിൽ പലയിടത്ത് വച്ചായി ഷണ്‍മുഖത്തെപ്പോലൊരു ഡ്രൈവറെ കണ്ടിട്ടുണ്ടായിരുന്നു.

എന്നാൽ പല കാരണങ്ങളാൽ സിനിമ വൈകി എന്നാണ് തിരകഥാകൃത്ത് പറയുന്നത്. ഇതിനിടെയിലാണ് രഞ്ജിത്ത് വഴി തരുൺ മൂർത്തി എത്തുന്നത്. പിന്നീട് തരുണിന്റെ ഇടപെടൽ തിരക്കഥയ്ക്ക് വീറ് കൂട്ടിയെന്നാണ് അദ്ദേഹം പറയുന്നത്. വര്‍ഷങ്ങളോളം മനസ്സില്‍ കൊണ്ടുനടന്ന കഥാ സന്ദര്‍ഭങ്ങള്‍ മോഹന്‍ലാലിലൂടെയും ശോഭനയിലൂടെയുമെല്ലാം കണ്ടപ്പോൾ താൻ വികാരാധീനനായെന്നും സുനിൽ പറയുന്നു.ഈ യാത്രയിൽ പലപ്പോഴായി കൂടെ നിന്ന് അനേകം പേരുടെ അധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും ഫലം കൂടിയാണ് തുടരും. കറുത്ത അംബാസഡര്‍ കാറില്‍ ഷണ്‍മുഖനോടൊപ്പമുള്ള തങ്ങളുടെയെല്ലാം യാത്രയാണിതെന്നും അദ്ദേഹംല പറയുന്നു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ