Shobhana: ‘ഭാവിയിൽ ഒരു പുസ്തകം എഴുതുകയാണെങ്കിൽ ആ ചോദ്യത്തിനുള്ള ഉത്തരം അതിലുണ്ടാകും’; ശോഭന

Shobana Talks About Herself: താൻ ഇതുവരെ തന്നെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചിട്ടില്ലെന്നും അതിനു വേണ്ടി സമയം കളഞ്ഞിട്ടില്ലെന്നും ശോഭന പറയുന്നു.

Shobhana: ഭാവിയിൽ ഒരു പുസ്തകം എഴുതുകയാണെങ്കിൽ ആ ചോദ്യത്തിനുള്ള ഉത്തരം അതിലുണ്ടാകും; ശോഭന

ശോഭന

Published: 

08 Jun 2025 | 08:12 PM

മലയാളി സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടികളിൽ ഒരാളാണ് ശോഭന. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രണ്ടു ദേശീയ ചലച്ചിത്ര അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ നടി സ്വന്തമാക്കിയിട്ടുണ്ട്. 2006ൽ ശോഭനയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ‘തുടരും’ സിനിമയിലൂടെ വീണ്ടും മലയാളി മനസ് കീഴടക്കിയിരിക്കുകയാണ് നടി. ഇപ്പോഴിതാ, തന്നെക്കുറിച്ച് തന്നെ സംസാരിക്കുകയാണ് ശോഭന.

താൻ ഇതുവരെ തന്നെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചിട്ടില്ലെന്നും അതിനു വേണ്ടി സമയം കളഞ്ഞിട്ടില്ലെന്നും ശോഭന പറയുന്നു. തന്നെ മാതാപിതാക്കൾ പുകഴ്ത്തി സംസാരിച്ച ഓർമകൾ ഇല്ലെന്നും അവരുടെ അഭിനന്ദനം ചെറു പ്രതികരണങ്ങൾ ആയിരുന്നെന്നും നടി പറഞ്ഞു. നർത്തകി, നടി എന്നീ ടാഗുകൾ തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്നും പല കലകളിൽ മുഴുകുന്നവർക്ക് അത്തരം ടാഗ് കൊടുക്കേണ്ട ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും ശോഭന കൂട്ടിച്ചേർത്തു.

ആരുടെയെങ്കിലും ജീവിതത്തിൽ പ്രചോദനമാകാൻ കഴിഞ്ഞുവെന്ന തരത്തിൽ ഓർമിക്കപ്പെടാൻ ആണ് ആഗ്രഹിക്കുന്നത്. താൻ ആരെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഭാവിയിൽ ‘ഹു ആം ഐ’ എന്നൊരു പുസ്തകം എഴുതുകയാണെങ്കിൽ അതിൽ ഇതിനുള്ള ഉത്തരം ഉണ്ടാകുമെന്നും ശോഭന പറഞ്ഞു. വനിതയോടായിരുന്നു നടി മനസുതുറന്നത്‌.

ALSO READ: ‘വിജയ് സാറിന്റെ കൂടെ അഭിനയിച്ചതുകൊണ്ട് രണ്ടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു’; മാത്യു തോമസ്

‘ഞാൻ എന്നെ കുറിച്ച് ഇതുവരെ ആഴത്തിൽ ചിന്തിച്ചിട്ടില്ല. അതിനായി സമയം കളഞ്ഞിട്ടില്ല. അച്ഛനും അമ്മയും എന്നെ ഒരുപാട് പുകഴ്ത്തി പറയുന്നത് കേട്ട ഓർമകളും എനിക്കില്ല. അവരുടെ അഭിനന്ദനങ്ങൾ എന്ന് പറയുന്നത് ചെറുപ്രതികരണങ്ങളായിരുന്നു. നർത്തകി, നടി എന്നീ ടാഗുകൾ എന്നെ ഒരിക്കലും ഭ്രമിപ്പിച്ചിട്ടുമില്ല. പല കലകളിൽ മുഴുകുന്നവർക്ക് അത്തരം ടാഗ് കൊടുക്കേണ്ടതില്ലെന്നാണ് തോന്നുന്നത്.

എല്ലാവരും കലാകാരൻമാർ ആണ്. ആരുടെ എങ്കിലും ജീവിതത്തിൽ ഒരു പ്രചോദനമാകാൻ കഴിഞ്ഞു എന്ന നിലയിൽ ഓർമിക്കപ്പെടാൻ ഞാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത്. പക്ഷേ, ഞാൻ യഥാർത്ഥത്തിൽ ആരെന്ന ചോദ്യം അപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നെങ്കിലും ‘ഹു ആം ഐ’ എന്നൊരു പുസ്‌തകം ഞാൻ എഴുതുമായിരിക്കും. ചിലപ്പോൾ, അതിലുണ്ടാകും ഈ ചോദ്യത്തിനുള്ള ഉത്തരം” ശോഭന പറയുന്നു.

Follow Us
Related Stories
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു