മിഴിയോരം നനഞ്ഞൊഴുകും! 48,500 പാട്ടുകൾ പാടിത്തന്ന് സിന്ദൂരപ്പൂവിന്റെ പാട്ടുകാരി പോയി…

Singer S Janaki: A singer with an amazing vocal range: ഇന്നും സംഗീത ലോകത്തിന് വിസ്മയമായ ശബ്ദ റേഞ്ചുള്ള പാട്ടുകാരിയായിരുന്നു എസ് ജാനകി. സിസ്തല ജാനകി എന്നാണ് ജാനകിയമ്മയുടെ മുഴുവൻ പേര്. 1938 ഏപ്രിൽ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള രേപല്ലെ എന്ന സ്ഥലത്തായിരുന്നു ജനനം. 1957 മുതൽ പിന്നണി ഗാനരംഗത്തെത്തിയ എസ് ജാനകിയമ്മ 2017 വരെ ആ ഗാനസപര്യ തുടർന്നു. ഗായിക എന്നതിന് പുറമേ സംഗീതസംവിധായിക, ഗാനരചയിതാവ് എന്നീ നിലകളിലും ജാനകിയമ്മ പ്രവർത്തിച്ചിട്ടുണ്ട് എന്നത് അ‌ധികമാർക്കും അ‌റിയാത്ത കാര്യമാണ്.

മിഴിയോരം നനഞ്ഞൊഴുകും! 48,500 പാട്ടുകൾ പാടിത്തന്ന് സിന്ദൂരപ്പൂവിന്റെ പാട്ടുകാരി പോയി...

Singer S Janaki A Singer With An Amazing Vocal Range

Updated On: 

11 Jul 2026 | 11:27 PM

‘ആലാപനത്തിലെ ലാവണ്യം’… താരാട്ടുപാട്ടുകളുടെ രാജ്ഞി… നാദകോകിലം… ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ ആലാപന ശൈലി കൊണ്ട് ആറു പതിറ്റാണ്ടിലേറെക്കാലം വിസ്മയം തീർത്ത എസ് ജാനകിയമ്മ ഒടുവിൽ യാത്രയായിരിക്കുന്നു. 1957-ൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെ പിന്നണിഗാന രംഗത്തേക്ക് കടന്നുവരുന്ന ജാനകിയമ്മ യാത്രയാകുമ്പോൾ നമുക്ക് ബാക്കിയാകുന്നത് പളുങ്കുപോലുള്ള 48,500 പാട്ടുകളുടെ വലിയ നിധി ശേഖരമാണ്. ആന്ധ്ര സ്വദേശിനിയാണെങ്കിലും മലയാള ഭാഷ കൃത്യമായ ഉച്ചാരണത്തോടെയും ഭാവത്തോടെയും പാടാൻ ജനകിയമ്മയ്ക്ക് കഴിഞ്ഞു. അ‌തിനാൽത്തന്നെ എം.എസ്. ബാബുരാജ്, ജി. ദേവരാജൻ, ദക്ഷിണാമൂർത്തി തുടങ്ങിയ പ്രതിഭകളായ സംഗീത സംവിധായകർ വഴി ജാനകിയമ്മയുടെ ശബ്ദ മാധുര്യം നമുക്ക് ആസ്വദിക്കാനായി.

ജനനവും ജീവിത യാത്രയും

സിസ്തല ജാനകി എന്നാണ് ജാനകിയമ്മയുടെ മുഴുവൻ പേര്. 1938 ഏപ്രിൽ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള രേപല്ലെ എന്ന സ്ഥലത്തായിരുന്നു ജനനം. 1957 മുതൽ പിന്നണി ഗാനരംഗത്തെത്തിയ എസ് ജാനകിയമ്മ 2017 വരെ ആ ഗാനസപര്യ തുടർന്നു. ഗായിക എന്നതിന് പുറമേ സംഗീതസംവിധായിക, ഗാനരചയിതാവ് എന്നീ നിലകളിലും ജാനകിയമ്മ പ്രവർത്തിച്ചിട്ടുണ്ട് എന്നത് അ‌ധികമാർക്കും അ‌റിയാത്ത കാര്യമാണ്.

Also Read: S Janaki: അമരമായി ആ ശബ്ദവിസ്മയം! ജാനകിയമ്മയ്ക്ക് വിട

‘വിധിയിൻ വിളയാട്ട്’

1957-ൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് എസ് ജാനകി പിന്നണിഗാന രംഗത്തേക്ക് കടന്നുവരുന്നത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ജാനകിയമ്മ പാടിയ പ്രശസ്ത മലയാള ഗാനങ്ങളുടെ ലിസ്റ്റെടുത്താൽ ഒരു കാലഘട്ടത്തിലെ മലയാള സിനിമകളിലെ ഏറെക്കുറെ എല്ലാ പാട്ടുകളുടെയും ലിസ്റ്റ് എടുക്കേണ്ടിവരും. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രതിഭ അ‌ത്രത്തോളം ജാനകിയമ്മയിൽ നിറഞ്ഞുനിൽക്കുന്നു.

മിഴിയോരം നനഞ്ഞൊഴുകും… (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ), താമസമെന്തേ വരുവാൻ… (ഭാർഗ്ഗവീനിലയം), തുമ്പീ വാ തുമ്പക്കുടത്തിൻ… (ഓളങ്ങൾ), നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ… (ചാമരം) തുടങ്ങി ജാനകിയമ്മ മലയാളിക്ക് സമ്മാനിച്ചിട്ടുപോയ ഗാനങ്ങൾ അ‌നവധിയാണ്. തമിഴിലെ കാര്യമെടുത്താൽ, ജാനകിയമ്മയ്ക്ക് ആദ്യമായി ദേശീയ അവാർഡ് നേടിക്കൊടുത്ത സിന്ദൂരപ്പൂവേ.. (16 വയതിനിലേ), ഇഞ്ചി ഇടുപ്പഴഗാ (തേവർ മകൻ, ദേശീയ അ‌വാർഡ് ലഭിച്ചു), സുന്ദരി കണ്ണാൽ ഒരു സേതി (ദളപതി, തമിഴിലെ ഏറ്റവും വലിയ ക്ലാസിക്ക് പാട്ടുകളിൽ ഒന്ന്) തുടങ്ങി വലിയൊരു നിര വേറെയുണ്ട്.

തീർത്തും വ്യത്യസ്തമായ ഭാവങ്ങളും ശബ്ദവിന്യാസങ്ങളും കൊണ്ട് ഇന്ത്യയിലെ വിവിധ ഭാഷകളിൽ ജാനകിയമ്മ മധുരമുള്ള ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. താരാട്ടുപാട്ടുകളുടെ രാജ്ഞിയെന്ന് വിശേഷിപ്പിക്കാവുന്ന ഗായികയാണ് ജാനകിയമ്മ. സ്വന്തം ശബ്ദത്തിൽ വരുത്തുന്ന വൈവിധ്യവും വികാരഭരിതമായ ആലാപനവുമാണ് ജാനകിയമ്മയുടെ ഗാനങ്ങളെ ജനപ്രിയമാക്കിയത്. സ്വന്തം ശബ്ദവും പ്രതിഭയും കൊണ്ട് ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസമായി മാറാൻ ജാനകിയമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സംഗീത ലോകത്തെ വിസ്മയം

ഏറ്റവും ഉയർന്ന ശ്രുതിയിലും ഏറ്റവും താഴ്ന്ന ശ്രുതിയിലും ഒരേപോലെ കൺട്രോളോടെ പാടാനുള്ള ജാനകിയമ്മയുടെ ‘ശബ്ദ റേഞ്ച്’ (Vocal Range) ഇന്നും സംഗീത ലോകത്തെ ഒരു വിസ്മയമാണ്. അ‌തിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ‘ശിങ്കാര വേലനെ ദേവാ…’ എന്ന തമിഴ് ഗാനം. എസ്. ജാനകിയമ്മയുടെ കരിയറിലെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ പാട്ടിന്റെ ഏറ്റവും വലിയ സവിശേഷത, അതിലെ നാദസ്വരവും എസ്. ജാനകിയുടെ ശബ്ദവും തമ്മിലുള്ള മത്സരമാണ്.

പ്രധാന പുരസ്കാര നേട്ടങ്ങൾ

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് 4 തവണ ലഭിച്ചു. 1980-ൽ ‘ഓപ്പോൾ’ എന്ന ചിത്രത്തിലെ ‘ഏറ്റുമാനൂർ അമ്പലത്തിൽ…’ എന്ന ഗാനത്തിലൂടെ മലയാളത്തിലേക്ക് ആദ്യമായി മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് എത്തിച്ചത് ജാനകിയമ്മയാണ്. കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള അവാർഡ് 11 തവണ ലഭിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് (10 തവണ), തമിഴ്‌നാട് (7 തവണ) സർക്കാരുകളുടെ പുരസ്കാരങ്ങളും ജാനകിയമ്മയെ തേടി എത്തിയിട്ടുണ്ട്.

1986-ൽ തമിഴ്‌നാട് സർക്കാർ തങ്ങളുടെ പരമോന്നത സാംസ്കാരിക ബഹുമതിയായ കലൈമാമണി പുരസ്കാരം നൽകി ജാനകിയമ്മയെ ആദരിച്ചിട്ടുണ്ട്. 2013-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ജാനകിയമ്മ അ‌ത് നിരസിച്ചു. ഈ പുരസ്കാരങ്ങൾക്കെല്ലാം അ‌പ്പുറം സംഗീതപ്രേമികളുടെ മനസിൽ വലിയൊരു സ്ഥാനം ജാനകിയമ്മയ്ക്ക് നേടാൻ സാധിച്ചിട്ടുണ്ട്.

വിരമിക്കൽ

2016 ഒക്ടോബറിൽ മൈസൂരിൽ നടന്ന സംഗീതപരിപാടിയിൽ താൻ ഇനി പൊതുവേദികളിൽ പാടില്ലെന്ന് ജാനകിയമ്മ പ്രഖ്യാപിച്ചിരുന്നു. എങ്കിലും 2017-ൽ റിലീസായ ‘പത്തു കൽപനകൾ’ എന്ന മലയാള ചിത്രത്തിലെ “അമ്മപ്പൂവിന്…” എന്ന് തുടങ്ങുന്ന താരാട്ടുപാട്ട് ജാനകിയമ്മ പാടി. എസ് ജാനകിയുടേതായി അവസാനമായി റെക്കോർഡ് ചെയ്യപ്പെട്ട പാട്ട് ഇതാണ് എന്നാണ് കരുതപ്പെടുന്നത്.

English Summary

S Janaki was a singer with an amazing vocal range that still amazes the music world. Janakiyamma’s full name is Sistala Janaki. She was born on April 23, 1938, in Repalle, Guntur district, Andhra Pradesh. S Janakiyamma, who entered the playback singing scene from 1957, continued her singing career till 2017. It is not known to many that in addition to being a singer, Janakiyamma has also worked as a music director and lyricist.

Follow Us
Related Stories
S Janaki – M.S Baburaj: “എത്ര ജന്മമെടുത്താലും എൻ്റെ പാട്ടുകൾ ജാനകി തന്നെ പാടണം”; ജാനകിയമ്മയെക്കുറിച്ച് സാക്ഷാൽ ബാബുരാജ് പറഞ്ഞ ഹൃദയം തൊടുന്ന വാക്കുകൾ
S Janaki: അമരമായി ആ ശബ്ദവിസ്മയം! ജാനകിയമ്മയ്ക്ക് വിട
“വണ്ടിയിലിരുന്ന് ഞാൻ ഉറക്കെ കരഞ്ഞു, എനിക്ക് റോഡൊന്നും കാണുന്നുണ്ടായിരുന്നില്ല”; ലോഹിതദാസിൻ്റെ മരണം ഓർത്തെടുത്ത് സിബി മലയിൽ
Bigg Boss Malayalam Season 8: ബിഗ്ബോസിൻ്റെ എട്ടാം പതിപ്പുമായി ലാലേട്ടൻ വരുന്നു; പുതുതായി ‘അഗ്നിപരീക്ഷ’യും
Mohanlal Siby Malayil : ഞാൻ തയ്യാറെടുപ്പിലാണ്, മോഹൻ‌ലാൽ – സിബി മലയിൽ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിക്കുന്നു? വെളിപ്പെടുത്തി സംവിധായകൻ!
‘പുതുമുഖ നടി എന്ന് തോന്നുകയേ ഇല്ല!’ വിസ്മയ മോഹൻലാലിന് കൈയ്യടി, തുടക്കത്തിലെ പാട്ട് പുറത്തിറങ്ങി
മസിനഗുഡി വഴി മോയാറേലിക്കൊരു യാത്ര; ട്രിപ്പ് പ്ലാന്‍ ഇങ്ങനെ ആകാം
പിരീഡ്സ് സമയത്ത് മൂഡ് സ്വിങ്സും ദേഷ്യവും, ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
ഭക്ഷണം കഴിക്കുമ്പോൾ ചെയ്യുന്ന ഈ തെറ്റുകൾ ഗ്യാസ് ട്രബിൾ ഉണ്ടാക്കും
തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ