Thudarum Movie: ‘കഞ്ഞി എടുക്കട്ടേ ഡയലോ​​ഗ് കണ്ടിട്ട് ലാലേട്ടൻ എന്ത് പറയുമെന്ന ടെൻഷൻ ഉണ്ടായിരുന്നു’; തരുൺ മൂർത്തി

Self troll dialogues in Thudarum Movie: ചിത്രത്തിൽ പ്രേക്ഷകരെ ഏറെ രസിപ്പിച്ച ഭാഗമായിരുന്നു അതിലെ സെൽഫ് ട്രോളുകൾ. മോഹൻലാലിന്റെ സെൽഫ് ട്രോൾ ഡയലോ​ഗുകൾ ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.

Thudarum Movie: കഞ്ഞി എടുക്കട്ടേ ഡയലോ​​ഗ് കണ്ടിട്ട് ലാലേട്ടൻ എന്ത് പറയുമെന്ന ടെൻഷൻ ഉണ്ടായിരുന്നു; തരുൺ മൂർത്തി
Published: 

12 May 2025 | 11:24 AM

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ ചിത്രം തുടരും ബോക്സ് ഓഫീസ് റെക്കോർ‌ഡുകളെ ഭേദിച്ച് കൊണ്ട് മുന്നേറുകയാണ്. ബോക്സ് ഓഫീസിൽ നിന്ന് ഇരുനൂറ് കോടി നേടിയ ചിത്രം കേരളത്തിലെ ഇൻഡസ്ട്രി ഹിറ്റായിരിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിലെ രസകരമായ സംഭവങ്ങളെ പറ്റി പറയുകയാണ് സംവിധായകൻ തരുൺ മൂർത്തി. ചിത്രത്തിൽ പ്രേക്ഷകരെ ഏറെ രസിപ്പിച്ച ഭാഗമായിരുന്നു അതിലെ സെൽഫ് ട്രോളുകൾ. മോഹൻലാലിന്റെ സെൽഫ് ട്രോൾ ഡയലോ​ഗുകൾ ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. സെൽഫ് ട്രോളിനെ പറ്റി പറഞ്ഞപ്പോഴുള്ള ലാലേട്ടന്റെ പ്രതികരണത്തെ പറ്റി പറയുകയാണ് സംവിധായകൻ. ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തരുൺ മൂർത്തി ഇക്കാര്യങ്ങൾ പങ്ക് വച്ചത്.

ALSO READ: ‘അടുത്ത ജന്മത്തില്‍ എന്റെ കുഞ്ഞായി ജനിക്കണമെന്ന് ആ നടൻ പറഞ്ഞു, ഞാന്‍ വികാരാധീനയായി’: ഷംന കാസിം

രാത്രിയിലെ സീനിൽ കഞ്ഞി എടുക്കേണ്ട എന്ന ഡയലോ​ഗ് തരുൺ മൂർത്തിയുടെ ഐഡിയയായിരുന്നു. അത് മറ്റുള്ളവരോട് പറഞ്ഞപ്പോൾ അവർക്കും ഇഷ്ടപ്പെട്ടു. എന്നാൽ ലാലേട്ടൻ എങ്ങനെ എടുക്കുമെന്ന ടെൻഷൻ ഉണ്ടായിരുന്നു എന്നും തരുൺ മൂർത്തി പറയുന്നു. എന്നാൽ ഇക്കാര്യം പറഞ്ഞപ്പോൾ അത് കൊള്ളാം അങ്ങനെ ചെയ്യാമെന്നാണ് ലാലേട്ടൻ പറഞ്ഞത്. ‘നമ്മൾ അന്ന് ആ സിനിമയിൽ അതൊന്നും ഉദ്ദേശിച്ച് ചെയ്തതൊന്നുമല്ല, അത് സീനിൽ വായിച്ചപ്പോൾ ഭയങ്കര രസമായിരുന്നു. പക്ഷേ അത് എങ്ങനെയോ ആളുകൾക്ക് ട്രോളായി മാറിയെന്നും’ ലാലേട്ടൻ പറഞ്ഞതായി തരുൺ പറഞ്ഞു.

കൂടാതെ വേറെ എന്തൊക്കെ ട്രോളുകൾ നമ്മുടെ കൈയിലുണ്ടെന്നും അദ്ദേഹം ചോദിച്ചു. ‘പിന്നെ, സാറിനെ കളിയാക്കിയിട്ടുള്ളത് വെട്ടിയിട്ട വാഴ തണ്ടെന്ന ഡയലോ​ഗാണെന്ന് പറഞ്ഞു, അപ്പോൾ അതും നമുക്ക് ഉപയോ​ഗിക്കാമെന്ന് ലാലേട്ടൻ പറഞ്ഞു’ എന്നും തരുൺ മൂർത്തി പറയുന്നു.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍