AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ancient Gold: വീട് പണിക്കിടെ കണ്ടെത്തിയത് 8 കോടിയുടെ സ്വർണം, വിഹിതം ചോദിച്ച് കുടുംബം!

Ancient Gold Found in Lakkundi: പുതിയ വീടിനായി അടിത്തറ കുഴിക്കുന്നതിനിടെയാണ്, മണ്ണിനടിയിൽ നിന്ന് ഒരു ചെമ്പ് കലം കണ്ടെത്തിയത്. സ്വർണം കണ്ടെത്തിയ ഉടൻ തന്നെ കുടുംബം അധികൃതരെ അറിയിക്കുകയും നിധി ജില്ലാ ഭരണകൂടത്തിന് കൈമാറുകയും ചെയ്തു. ആഭരണങ്ങളിൽ രാജകീയ അടയാളങ്ങളില്ലെന്നും സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഒളിപ്പിച്ചതാകാമെന്നുമാണ് പ്രാഥമിക നി​ഗമനം.

Ancient Gold: വീട് പണിക്കിടെ കണ്ടെത്തിയത് 8 കോടിയുടെ സ്വർണം, വിഹിതം ചോദിച്ച് കുടുംബം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Edited By: Arun Nair | Updated On: 19 Mar 2026 | 12:04 PM

കർണാടക: വീട് പണിക്കിടെ ലഭിച്ച നിധിശേഖരത്തിൽ വിഹിതം ആവശ്യപ്പെട്ട് കുടുംബം. 8 കോടിയിലധികം വില വരുന്ന നിധിയിൽ നിന്ന് ഏകദേശം 1.6 കോടി രൂപ, അനുവദിക്കണമെന്നാണ് കുടുംബം കർണാടക സർക്കാരിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചത്. അപേക്ഷ സർക്കാർ പരിശോധിച്ചുവരികയാണെന്നും ബാധകമായ നിയമങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും സംസ്ഥാന മന്ത്രി എച്ച് കെ പാട്ടീൽ പറഞ്ഞു.

കർണാടകയിലെ ലക്കിണ്ടി ​ഗ്രാമത്തിലാണ് സംഭവം. ജനുവരി 10 ന്, കസ്തുരവ്വ റിത്തിയും കുടുംബവും ഒരു പുതിയ വീടിനായി അടിത്തറ കുഴിക്കുന്നതിനിടെയാണ്, മണ്ണിനടിയിൽ നിന്ന് ഒരു ചെമ്പ് കലം കണ്ടെത്തിയത്. ഏകദേശം 466 ഗ്രാം ഭാരമുള്ള മാലകൾ, മോതിരങ്ങൾ, വളകൾ, വളകൾ എന്നിവയുൾപ്പെടെ 22 സ്വർണ്ണാഭരണങ്ങളാണ് ഇതിൽ നിന്നും ലഭിച്ചത്. സ്വർണം കണ്ടെത്തിയ ഉടൻ തന്നെ കുടുംബം അധികൃതരെ അറിയിക്കുകയും നിധി ജില്ലാ ഭരണകൂടത്തിന് കൈമാറുകയും ചെയ്തു.

ALSO READ: കുവൈത്തിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ അപലപിച്ച് മോദി, കിരീടവകാശിയുമായി സംസാരിച്ചു

ഇതോടെ സ്ഥലം നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കുകയും നിർമ്മാണം നിർത്തിവയ്ക്കുകയും ചെയ്തു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ ആഭരണങ്ങൾ പരിശോധിച്ചു. ആഭരണങ്ങളിൽ രാജകീയ അടയാളങ്ങളില്ലെന്നും സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഒളിപ്പിച്ചതാകാമെന്നുമാണ് പ്രാഥമിക നി​ഗമനം. കൂടുതൽ പരിശോധനയ്ക്കായി കലാചരിത്രകാരന്മാർ, പുരാവസ്തു ഗവേഷകർ, ഒരു എപ്പിഗ്രഫി സ്പെഷ്യലിസ്റ്റ്, രത്നശാസ്ത്രജ്ഞൻ എന്നിവരുൾപ്പെടെയുള്ള വിദഗ്ധരുടെ സംഘത്തെ സർക്കാർ രൂപീകരിച്ചു.

ആഭരണങ്ങൾ 500-600 വർഷം പഴക്കമുള്ളതാണെന്നാണ് നി​ഗമനം. അതേസമയം, ഏകദേശം 8 കോടി രൂപയോളം വരുന്ന സ്വർണാഭരണങ്ങളുടെ മൂല്യത്തിന്റെ അഞ്ചിലൊന്ന്, ഏകദേശം 1.6 കോടി രൂപ, അനുവദിക്കണമെന്നാണ് റിട്ടി കുടുംബം അഭ്യർത്ഥിച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

Follow Us