Allahabad High Court: ‘മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാൽ സംരക്ഷണം നൽകാനാവില്ല’; വീണ്ടും വിവാദ ഉത്തരവുമായി അലഹബാദ് ഹൈക്കോടതി

Allahabad High Court Contrevesy: മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതിമാർക്ക് സംരക്ഷണം നൽകാനാവില്ലെന്ന ഉത്തരവുമായി അലഹബാദ് ഹൈക്കോടതി. കുടുംബക്കാരിൽ നിന്ന് ദമ്പതിമാർക്ക് ഭീഷണികളില്ല എന്നും കോടതി പറഞ്ഞു.

Allahabad High Court: മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാൽ സംരക്ഷണം നൽകാനാവില്ല; വീണ്ടും വിവാദ ഉത്തരവുമായി അലഹബാദ് ഹൈക്കോടതി

കോടതി

Published: 

17 Apr 2025 | 08:29 AM

മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാൽ പോലീസ് സംരക്ഷണം നൽകാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. ജീവനും സ്വാതന്ത്ര്യത്തിനും ഗൗരവമായ ഭീഷണിയുണ്ടെങ്കിലേ പോലീസ് സംരക്ഷണം നൽകാനാവൂ എന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. മുൻപും നിരവധി വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ള കോടതിയാണ് അലഹബാദ് ഹൈക്കോടതി.

പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതിമാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അർഹതപ്പെട്ട ദമ്പതിമാർക്ക് സംരക്ഷണം നൽകാൻ കോടതി ഒരുക്കമാണ്. എന്നാൽ, ഭീഷണികളില്ലാതെ സംരക്ഷണം നൽകാൻ സാധ്യമല്ല. പരസ്പരം പിന്തുണച്ച് സമൂഹത്തെ നേരിടാൻ ദമ്പതിമാർ പഠിക്കണമെന്നും ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവ പറഞ്ഞു.

ശ്രേയ കേസരവാനിയും ഭർത്താവും ചേർന്നാണ് കോടതിയെ സമീപിച്ചത്. പോലീസ് സംരക്ഷണം നൽകണമെന്നും സമാധാനപരമായ വിവാഹജീവിതത്തിൽ കുടുംബക്കാർ ഇടപെടരുതെന്ന നിർദ്ദേശം നൽകണമെന്നുമായിരുന്നു ഹർജി. എന്നാൽ, ദമ്പതിമാർക്ക് ഗുരുതരമായ ഭീഷണികളില്ലെന്ന് നിരീക്ഷിച്ച കോടതി ഹർജി തള്ളിക്കളഞ്ഞു.

“ഇരുവരുടെയും കുടുംബാംഗങ്ങൾ ദമ്പതിമാർക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നതിന് തെളിവുകളില്ല. ഇവരിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള ഉപദ്രവമുണ്ടായതായി പോലീസ് എഫ്ഐആർ ഇട്ടിട്ടില്ല. പോലീസിന് നൽകിയ പരാതിയിൽ എന്തെങ്കിലും കണ്ടെത്തിയാൽ അവർ തന്നെ വേണ്ട നടപടികൾ സ്വീകരിക്കും. സ്വന്തം ഇഷ്ടപ്രകാരം ഒളിച്ചോടി, മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്നവർക്ക് സംരക്ഷണമൊരുക്കാൻ കോടതിയ്ക്ക് ബാധ്യതയില്ല.”- കോടതി പറഞ്ഞു.

പെൺകുട്ടികളുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സം​ഗമല്ലെന്ന് അലഹബാദ് ഹൈക്കോടതി
പെൺകുട്ടികളുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സം​ഗമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി ഏറെ വിവാദമായിരുന്നു. ഈ ഉത്തരവ് പിന്നീട് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. കേസ് കൈകാര്യം ചെയ്യുന്നതിൽ അലഹബാദ് ഹൈക്കോടതിയ്ക്ക് വീഴ്ചപറ്റിയെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായി, എ.ജി. മാസിഹ് എന്നിവർ അടങ്ങിയ ബെഞ്ച് പറഞ്ഞിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടേതായിരുന്നു വിവാദ ഉത്തരവ്. ജഡ്ജിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി