AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Assam-Puthuchery Election 2026: റെക്കോർഡുകൾ തകർത്ത് പുതുച്ചേരിയും അസമും; ഭരണം മാറുമോ തുടരുമോ?

Assam Puthuchery Assembly Election 2026: അസമിൽ 84.42 ശതമാനം പോളിങ്ങും കേരളത്തിൽ 75.01 ശതമാനവുമാണ് പോളിങ്. അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലായി വൈകുന്നേരം 5 മണിയോടെ 84.42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പുതുച്ചേരിയുടെ ഭാഗമായ മാഹിയിലാണ് 30 മണ്ഡലങ്ങളിൽ വെച്ച് ഏറ്റവും കുറഞ്ഞ പോളിംഗ് (72.36 ശതമാനം) രേഖപ്പെടുത്തിയത്.

Assam-Puthuchery Election 2026: റെക്കോർഡുകൾ തകർത്ത് പുതുച്ചേരിയും അസമും; ഭരണം മാറുമോ തുടരുമോ?
നിയമസഭ തെരഞ്ഞെടുപ്പ്Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 09 Apr 2026 | 09:46 PM

ന്യൂഡൽഹി: അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ, മൂന്ന് സംസ്ഥാനത്തും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. കണക്കുകൾ പ്രകാരം, പുതുച്ചേരിയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. വൈകുന്നേരം എട്ട് മണി വരെയുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, കേന്ദ്രഭരണ പ്രദേശത്ത് 89.87 ശതമാനമാണ് രേഖപ്പെടുത്തിയത്.

അസമിൽ 84.42 ശതമാനം പോളിങ്ങും കേരളത്തിൽ 75.01 ശതമാനവുമാണ് പോളിങ്. അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലായി വൈകുന്നേരം 5 മണിയോടെ 84.42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 2021ൽ 82.04 ശതമാനമായിരുന്നു പോളിങ്. അസമിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ തുടർച്ചയായ മൂന്നാം തവണയും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുമ്പോൾ, ഒരു ദശാബ്ദത്തിനുശേഷം അധികാരം തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് കോൺ​ഗ്രസ്.

ALSO READ: കേരളത്തിനൊപ്പം അസമും, പുതുച്ചേരിയും പോളിങ് ബൂത്തിലേക്ക്; ജനം ആർക്കൊപ്പം?

കേരളത്തിലെ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലാണ് 30 മണ്ഡലങ്ങളിൽ വെച്ച് ഏറ്റവും കുറഞ്ഞ പോളിംഗ് (72.36 ശതമാനം) രേഖപ്പെടുത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഏഴ് മണ്ഡലങ്ങൾ 90 ശതമാനത്തിന് മുകളിലും, 22 മണ്ഡലങ്ങൾ 80 ശതമാനത്തിന് മുകളിലും പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

അസമിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ദൽഗാം മണ്ഡലത്തിലാണ് (94.57 ശതമാനം). അതേസമയം അമ്രിയിലാണ് ഏറ്റവും കുറവ് (70.40 ശതമാനം) ശതമാനം രേഖപ്പെടുത്തിയത്. ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ആകെ 722 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്. 35 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 31,490 പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടന്നത്.

Follow Us