Waqf Act Protest: വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധം; ബംഗാളിലെ ഹിന്ദുക്കൾ വീട്ടിൽ ആയുധങ്ങൾ സൂക്ഷിക്കണമെന്ന് മുൻ ബിജെപി അധ്യക്ഷൻ

BJPs Dilip Ghosh on Waqf Violence: വഖഫ് ഭേദഗതി നിയമത്തിനെതിരെ ബംഗാളിൽ ഉണ്ടായ അക്രമത്തിൽ ബിജെപിയെ കുറ്റപ്പെടുത്തിയ തൃണമൂൽ കോൺഗ്രസ് ദിലീപ് ഘോഷിന്റെ പ്രസ്താവനയെ പ്രകോപനപരമെന്ന് വിശേഷിപ്പിച്ചു.

Waqf Act Protest: വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധം; ബംഗാളിലെ ഹിന്ദുക്കൾ വീട്ടിൽ ആയുധങ്ങൾ സൂക്ഷിക്കണമെന്ന് മുൻ ബിജെപി അധ്യക്ഷൻ

ദിലീപ് ഘോഷ്

Published: 

18 Apr 2025 | 07:38 AM

കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ ഹിന്ദു സമുദായത്തിലെ അംഗങ്ങളോട് വീട്ടിൽ ആയുധങ്ങൾ സൂക്ഷിക്കണമെന്ന് പശ്ചിമ ബംഗാൾ മുൻ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ ആക്രമണത്തിൽ മുർഷിബാദ് ജില്ലയിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.

ടെലിവിഷൻ, ഫ്രിഡ്ജ്, പുതിയ ഫർണീച്ചറുകൾ എന്നിവ വാങ്ങുന്ന ഹിന്ദുക്കളുടെ വീട്ടിൽ ഒരു ആയുധവുമില്ലെന്നും, എന്തെങ്കിലും സംഭവിക്കുമ്പോൾ അവർ പോലീസിനെ വിളിക്കുമെന്നും പോലീസ് നിങ്ങളെ രക്ഷിക്കില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു. നോർത്ത് 24 പർഗാനാസിൽ നടന്ന ഒരു പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വർഷം മുമ്പ് ആളുകൾക്ക് രാമനവമി ഘോഷയാത്രകൾ എന്താണെന്ന് പോലും അറിയില്ലായിരുന്നുവെന്നും, ഇന്ന് ഇത്തരം ഘോഷയാത്രകൾ എല്ലാ പ്രദേശത്തും നടക്കുന്നത് ഹിന്ദുക്കൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞത് മൂലമാണെന്നും, ദുർബലരുടെ കൂടെ ദൈവം പോലും നിൽക്കില്ലെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.

വഖഫ് ഭേദഗതി നിയമത്തിനെതിരെ ബംഗാളിൽ ഉണ്ടായ അക്രമത്തിൽ ബിജെപിയെ കുറ്റപ്പെടുത്തിയ തൃണമൂൽ കോൺഗ്രസ് ദിലീപ് ഘോഷിന്റെ പ്രസ്താവനയെ പ്രകോപനപരമെന്ന് വിശേഷിപ്പിച്ചു. സംസ്ഥാനത്തെ സാമുദായിക ഐക്യം തകർക്കാനാണ് ബിജിപി നേതാവ് ശ്രമിക്കുന്നതെന്ന് ടിഎംസിയുടെ മുർഷിദാബാദ് എംഎൽഎ ഹുമയൂൺ കബീർ പറഞ്ഞു. ഒരാൾ മറ്റൊരാളെ ആക്രമിച്ചാൽ പ്രതികാരമുണ്ടാകുമെന്നും, ഈ ബിജെപി നേതാക്കൾ മതം ഉപയോഗിച്ച് പശ്ചിമ ബംഗാളിന്റെ ഐക്യവും സംസ്കാരവും തകർക്കുകയാണെന്നും ഹുമയൂൺ കബീറിന്റെ വാക്കുകൾ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ വിളമ്പാതെ വന്ദേ ഭാരത്; വിമർശനവുമായി എൻ എസ് മാധവൻ

അതേസമയം, ബംഗാളിൽ നടന്ന അക്രമത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ ബംഗ്ലാദേശി സ്വദേശികൾക്ക് ഇതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച റിപ്പോർട്ടിൽ പറയുന്നു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് അക്രമം ഉണ്ടായത്. അതേസമയം, വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വെള്ളിയാഴ്ച മുര്ഷിദാബാദിലെ സതിയിലും സംസർഗഞ്ചിലുമാണ് ആക്രമണം ഉണ്ടായത്. ഈ സംഘർഷത്തിലാണ് മൂന്ന് പേർ മരിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ