Cloudburst In Jammu Kashmir: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം, പത്ത് പേർ മരിച്ചതായി റിപ്പോർട്ട്
Cloudburst In Jammu and Kashmir: രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പോലീസ്, സൈന്യം, ദുരന്ത നിവാരണ ഏജൻസികൾ എന്നിവയോട് നിർദേശിച്ചിട്ടുണ്ടെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു.
ജമ്മു കശ്മീരിലെ ചസോട്ടിയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ 10 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പോലീസ്, സൈന്യം, ദുരന്ത നിവാരണ ഏജൻസികൾ എന്നിവയോട് നിർദേശിച്ചിട്ടുണ്ടെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു. “ചോസിതി കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തിൽ ദുഃഖമുണ്ട്. ദുഃഖിതരായ കുടുംബങ്ങൾക്ക് അനുശോചനം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താനും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും സിവിൽ, പോലീസ്, സൈന്യം, എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു,” അദ്ദേഹം പറഞ്ഞു.
‘കിഷ്ത്വാറിലെ ചസോട്ടിയിൽ പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാവുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്’, എന്ന് ഡെപ്യൂട്ടി കമ്മീഷണർ കിഷ്ത്വാർ പങ്കജ് ശർമ്മയും അറിയിച്ചു. ചസോട്ടി പ്രദേശത്ത് വൻതോതിലുള്ള മേഘവിസ്ഫോടനം ഉണ്ടായി, ഇത് ഗണ്യമായ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാം. ഭരണകൂടം ഉടൻ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്, രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് പുറപ്പെട്ടു. നാശനഷ്ടങ്ങളുടെ വിലയിരുത്തലും ആവശ്യമായ രക്ഷാപ്രവർത്തന, മെഡിക്കൽ മാനേജ്മെന്റ് ക്രമീകരണങ്ങളും നടത്തിവരികയാണ്. സാധ്യമായ എല്ലാ സഹായവും നൽകും,എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.