5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Excise Policy Case: കെജ്‌രിവാൾ ജയിലിൽ തുടരും: ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

Excise Policy Case Update: കെജ്‌രിവാളിന്റെ സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷ ജൂൺ ഏഴിന് റൗസ്‌ അവന്യൂ കോടതി പരി​ഗണിക്കും

Excise Policy Case: കെജ്‌രിവാൾ ജയിലിൽ തുടരും: ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി
Follow Us
neethu-vijayan
Neethu Vijayan | Published: 05 Jun 2024 18:52 PM

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി തള്ളി കോടതി. ഡൽഹി റൗസ്‌ അവന്യൂ കോടതിയാണ് അപേക്ഷ തള്ളിയത്. ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഏഴുദിവസത്തേക്ക് ജാമ്യം നീട്ടണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യപ്പെട്ടത്.

എന്നാൽ അപേക്ഷ തള്ളിയ കോടതി കെജ്‌രിവാളിൻ്റെ വൈദ്യപരിശോധന നടത്താൻ അധികൃതരോട് നിർദേശിച്ചു. കൂടാതെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂൺ 19 വരെ നീട്ടുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രിക്ക് തിഹാർ ജയിലിൽ തുടരേണ്ടിവരും. അതേസമയം, കെജ്‌രിവാളിന്റെ സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷ ജൂൺ ഏഴിന് റൗസ്‌ അവന്യൂ കോടതി പരി​ഗണിക്കും.

ALSO READ: എക്സിറ്റ് പോൾ കള്ളം; കെജരിവാൾ ജയിലിൽ തിരിച്ചെത്തി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന് സുപ്രീം കോടതി അനുവദിച്ച ജാമ്യകാലാവധി ജൂൺ ഒന്നിന് അവസാനിച്ചിരുന്നു. തുടർന്ന്, ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയെങ്കിലും രജിസ്ട്രി സ്വീകരിച്ചിരുന്നില്ല.

സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കെജ്‌രിവാൾ വിചാരണക്കോടതിയായ റൗസ്‌ അവന്യൂ കോടതിയിലെത്തിയത്.

എന്നാൽ, ഹർജി പരി​ഗണിക്കുന്നത് കോടതി മാറ്റിയതോടെ ജൂൺ രണ്ടിനുതന്നെ അദ്ദേഹത്തിന് ജയിലിലേക്ക് മടങ്ങേണ്ടിവന്നു. മാർച്ച് 21ന് ഇഡി അറസ്റ്റു ചെയ്ത കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേയ് പത്തിനാണ് സുപ്രീം കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.

Latest News