Festive Rush: യാത്രക്കാർ ശ്രദ്ധിക്കുക! ഈ ദിവസങ്ങളിൽ ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വേണ്ട
Festive Rush 2025: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുക, റെയിൽവേ പരിസരങ്ങളിൽ തിരക്കു കാരണം ഉണ്ടാകുന്ന അസൗകര്യങ്ങളും വലിയ അപകടങ്ങളും തടയുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

Festive Rush Delhi Ncr
ന്യൂഡൽഹി: ദീപാവലി, ഛഠ് പൂജ ആഘോഷങ്ങൾ കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ ഒക്ടോബർ 27 വരെ ഡൽഹി-എൻസിആറിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ വിൽപ്പന താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുക, റെയിൽവേ പരിസരങ്ങളിൽ തിരക്കു കാരണം ഉണ്ടാകുന്ന അസൗകര്യങ്ങളും വലിയ അപകടങ്ങളും തടയുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ഒക്ടോബർ 27ന് ശേഷം പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന സാധാരണപോലെ പുനരാരംഭിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
താഴെപ്പറയുന്ന പ്രധാന സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റ് റദ്ദാക്കിയത്
ദില്ലി ജംക്ഷൻ
ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ
ആനന്ദ് വിഹാർ ടെർമിനൽ
ഗാസിയാബാദ് ജംഗ്ഷൻ
ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ
ഇത് പ്രകാരം യാത്രക്കാർ അവരുടെ യാത്രകൾ ആസൂത്രണം ചെയ്യാനും സാധുവായ ട്രെയിൻ ടിക്കറ്റ് ഉള്ളവർ മാത്രം പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കുവാനും അധികൃതർ നിർദ്ദേശിക്കുന്നു. കൂടാതെ യാത്രക്കാർ അവരുടെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും സുരക്ഷ മാർഗ നിർദ്ദേശങ്ങൾ പാലിക്കാനും പരിസരത്ത് സാമൂഹിക അകലം പാലിക്കാനും റെയിൽവേ അഭ്യർത്ഥിച്ചു.
ബിഹാറിലേക്ക് പ്രത്യേക ട്രെയിൻ സർവ്വീസുകൾ
ഉത്സവ സീസണിലെ യാത്രക്കാരുടെ വർദ്ധനവ് കണക്കിലെടുത്ത്, ഡൽഹി-ബീഹാർ റൂട്ടുകളിൽ നിരവധി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നതായിരിക്കും. അതിൽ രണ്ട് പ്രത്യേക വന്ദേ ഭാരത് ട്രെയിനുകളും ഉണ്ടാകുന്നതായിരിക്കും. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള അഞ്ച് പ്രധാന റൂട്ടുകൾ പട്ന, ഗയ, ദർഭംഗ, ഭഗൽപൂർ, സമസ്തിപൂർ എന്നിവയാണ്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം പ്രത്യേക ട്രെയിൻ സർവ്വീസുകളുടെ എണ്ണം ഇരട്ടിയാക്കി. ഉദാഹരണത്തിന് ഡൽഹി പട്ന റൂട്ടിൽ കഴിഞ്ഞവർഷം 250 പ്രത്യേക സർവീസുകൾ ആയിരുന്നു ഉണ്ടായത്. ഈ വർഷം അത് 596 ആയി വർദ്ധിപ്പിച്ചു. ഉത്സവകാലത്ത് യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യുന്നതിനും ജനക്കൂട്ടം മബലം ഉണ്ടാകുന്ന പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും ഉള്ള ഇന്ത്യൻ റെയിൽവേ റെയിൽവേയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.