AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Fuel Price Hike India: ഇനി പെട്രോളിനും ഡീസലിനും വില കൂടുമോ? സാധ്യതകൾ പങ്കുവെച്ച് ആർബിഐ ഗവർണർ

Fuel Prices May Rise in India : സ്വിറ്റ്‌സർലൻഡിൽ സ്വിസ് നാഷണൽ ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും (IMF) സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആർബിഐ ഗവർണർ. പശ്ചിമേഷ്യയിലെ സംഘർഷം ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കുകയാണെങ്കിൽ അതിന്റെ ആഘാതം ചില്ലറ വിൽപന വിലയിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Fuel Price Hike India: ഇനി പെട്രോളിനും ഡീസലിനും വില കൂടുമോ? സാധ്യതകൾ പങ്കുവെച്ച് ആർബിഐ ഗവർണർ
Fuel Price HikeImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 13 May 2026 | 05:39 PM

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യം രാജ്യത്തെ പെട്രോൾ, ഡീസൽ വിലയെ ബാധിച്ചേക്കുമെന്ന് റിസർവ് ബാങ്ക് (R B I) ഗവർണർ സഞ്ജയ് മൽഹോത്രയുടെ മുന്നറിയിപ്പ്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില ഉയരുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും, പ്രതിസന്ധി നീണ്ടുപോയാൽ ഇന്ധനവില മാറ്റമില്ലാതെ നിലനിർത്താൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആഗോള പ്രതിസന്ധിയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും

സ്വിറ്റ്‌സർലൻഡിൽ സ്വിസ് നാഷണൽ ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും (IMF) സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആർബിഐ ഗവർണർ. പശ്ചിമേഷ്യയിലെ സംഘർഷം ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കുകയാണെങ്കിൽ അതിന്റെ ആഘാതം ചില്ലറ വിൽപന വിലയിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: Kerala Liquor Price: കേരളത്തില്‍ മദ്യവില കുറഞ്ഞു; 50 രൂപ വരെ വിലയിടിവ്, ജനപ്രിയ ബ്രാന്‍ഡുകള്‍ പൊള്ളില്ല

ഇതിനോടകം തന്നെ ഹോർമുസ് കടലിടുക്കിലെ ഉപരോധം ഇന്ത്യയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മാർച്ചിൽ 3.40 ശതമാനമായിരുന്ന രാജ്യത്തെ പണപ്പെരുപ്പം ഏപ്രിലിൽ 3.48 ശതമാനമായി ഉയർന്നു. ഇത് പ്രതീക്ഷിച്ചതിലും കുറവാണെങ്കിലും, ഇന്ധനവില വർധനയ്ക്കുള്ള സാധ്യത അപകടസാധ്യതയായി നിലനിൽക്കുന്നു.

ഇറക്കുമതി തീരുവയിൽ വർധന; സ്വർണ്ണത്തിന് വിലയേറും

വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ സർക്കാർ കുത്തനെ കൂട്ടി. ഇന്നു മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചു. തീരുവ 6.4 ശതമാനത്തിൽ നിന്ന് 15.4 ശതമാനമായി ഉയർത്തി. ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും വിദേശനാണ്യ ശേഖരം നിലനിർത്താൻ സ്വർണം വാങ്ങുന്നത് തൽക്കാലം ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നടപടികൾ.

മന്ത്രിയുടെ ഉറപ്പ്: ഉടനടി വിലവർധനവില്ല

ആർബിഐ ഗവർണർ ജാഗ്രതാ നിർദ്ദേശം നൽകുമ്പോഴും, പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ആശ്വാസകരമായ വിവരങ്ങളാണ് പങ്കുവെച്ചത്. രാജ്യത്ത് പെട്രോൾ-ഡീസൽ വില ഉയർത്താൻ ഉടനടി പദ്ധതിയില്ലെന്ന് അദ്ദേഹം മെയ് 12-ന് നടന്ന ബിസിനസ് ഉച്ചകോടിയിൽ വ്യക്തമാക്കി. ഇന്ത്യയുടെ പക്കൽ നിലവിൽ. 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ, എൽഎൻജി (LNG) ശേഖരമുണ്ട്. കൂടാതെ 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവും ഉണ്ട്. അതുകൊണ്ട് തന്നെ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിയുടെ നിലപാട്.

ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യം

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യ, ആവശ്യമായ ഇന്ധനത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. ഇതിന്റെ വലിയൊരു പങ്കും എത്തുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. സംഘർഷം മൂലം ഈ പാതയിൽ തടസ്സങ്ങൾ നേരിടുന്നത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് ഉയർത്തുന്നത്.

English Summary

RBI Governor Sanjay Malhotra has warned that a prolonged Middle East conflict and rising crude oil prices could force a hike in domestic petrol and diesel rates. While the government has increased import duties on precious metals to protect forex reserves, Petroleum Minister Hardeep Singh Puri maintains that India currently has sufficient fuel reserves to prevent an immediate price surge.

Follow Us