Hyderabad: ട്രാഫിക് പരിശോധന വെട്ടിയ്ക്കാൻ ശ്രമിച്ചു; ബൈക്ക് മറിഞ്ഞ് ബസിനടിയിൽ പെട്ട് യുവാവ് മരിച്ചു

Man Dies After Trying To Escape From Traffic Check: ട്രാഫിക് പരിശോധന മറികടക്കാൻ ശ്രമിച്ച യുവാവ് ബൈക്ക് മറിഞ്ഞ് മരിച്ചു. പോലീസിൻ്റെ പതിവ് ട്രാഫിക് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം.

Hyderabad: ട്രാഫിക് പരിശോധന വെട്ടിയ്ക്കാൻ ശ്രമിച്ചു; ബൈക്ക് മറിഞ്ഞ് ബസിനടിയിൽ പെട്ട് യുവാവ് മരിച്ചു

പ്രതീകാത്മക ചിത്രം

Published: 

14 Apr 2025 | 08:19 AM

ട്രാഫിക് പരിശോധന വെട്ടിയ്ക്കാൻ ശ്രമിച്ച യുവാവ് ബൈക്ക് മറിഞ്ഞ് മരിച്ചു. ഹൈദരാബാദിലെ ബാലനഗറിൽ ഞായറാഴ്ചയാണ് സംഭവം. പോലീസിൻ്റെ പതിവ് ട്രാഫിക് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ബൈക്ക് വെട്ടിച്ച 35 വയസുകാരൻ ഒരു ബസിനടിയിൽ പെട്ട് മരിക്കുകയായിരുന്നു.

ആശാരിയാണ് മരിച്ച 35 വയസുകാരൻ. പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചെങ്കിലും ഇയാൾ ബൈക്ക് വെട്ടിയ്ക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് റോഡിലേക്ക് തെന്നിവീണ ബൈക്കിൽ നിന്ന് ഇയാൾ തെറിച്ചുവീണു. ഈ സമയത്ത് പിന്നിൽ നിന്ന് വരികയായിരുന്ന ബസ് ഇയാൾക്ക് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. യുവാവ് അപ്പോൾ തന്നെ മരണപ്പെട്ടതായി പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ പ്രതിഷേധിച്ചു. റോഡ് ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. സംഭവത്തിന് ഉത്തരവാദി ട്രാഫിക് കോൺസ്റ്റബിളാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇയാൾ മദ്യപിച്ചിരുന്നു എന്നും അശ്രദ്ധനായിരുന്നു എന്നും പ്രതിഷേധക്കാർ ആരോപിച്ചു.

എന്നാൽ, സിസിടിവി ദൃശ്യം പരിശോധിച്ചു എന്നും ബൈക്ക് യാത്രികൻ സ്വയം തെന്നിവീഴുകയായിരുന്നു എന്ന് കണ്ടെത്തി എന്നും പോലീസ് പറഞ്ഞു. മരിച്ചയാളുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്ന് ട്രാഫിക് കോൺസ്റ്റബിളിനെതിരെ ബാലനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

മാധ്യമപ്രവർത്തകർ പിടിയിൽ
വ്യാജ ബലാത്സംഗ വാർത്തയ്ക്ക് പിന്നാലെ മധ്യവയസ്കൻ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് മാധ്യമപ്രവർത്തകർ അറസ്റ്റിലായി. ഒഡീഷയിലെ കെന്ദ്രപര ജില്ലയിലാണ് സംഭവം നടന്നത്. 50 വയസുകാരനെ കള്ളക്കേസിൽ കുടുക്കിയതാണ് കേസ്. ഇയാൾക്കെതിരെ വ്യാജ പരാതി നൽകിയ യുവതിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയ്ക്ക് പിന്നാലെ 50 വയസുകാരൻ സ്വയം മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. 31 വയസുകാരനായ യുവതിയും രണ്ട് മാധ്യമപ്രവർത്തകരുമാണ് തൻ്റെ മരണത്തിന് ഉത്തരവാദി എന്നായിരുന്നു കുറിപ്പിൽ. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ മാധ്യമപ്രവർത്തകർ പിടിയിലായി.

Related Stories
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ