India vs Pakistan Conflict Live : പാകിസ്താനുള്ള മറുപടി ഇതാ; റാവിൽപിണ്ടിയിലെ എയർബേസുകളിൽ അടക്കം സ്ഫോടനം പരമ്പര നടത്തി ഇന്ത്യ
India vs Pakistan Tension Live Updates : ഇന്ന് മെയ് എട്ടാം തീയതി പുലർച്ചെ നടത്തിയ ഷെൽ ആക്രണത്തിന് പിന്നാലെയാണ് രാത്രിയോടെ പാകിസ്താൻ ഡ്രോൺ, യുദ്ധവിമാനങ്ങൾ ഉപയോഗിച്ചുകൊണ്ട് അതിർത്തിയിൽ പ്രകോപനം നടത്തിയത്.

അതിർത്തിയിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ആകാശയുദ്ധത്തിന് വേദിയായി. ജമ്മു കശ്മീർ, പഞ്ചാബ് അതിർത്തിയിൽ ഡ്രോൺ, യുദ്ധ വിമാനങ്ങൾ കേന്ദ്രീകരിച്ച് പാകിസ്താൻ ആക്രമണം നടത്തിയപ്പോൾ, അതെല്ലാം ഇന്ത്യൻ സേന നിർവീര്യമാക്കി. കൂടാതെ പാകിസ്താൻ്റെ മൂന്ന് യുദ്ധ വിമാനം ഇന്ത്യ നിർവീര്യമാക്കുകയും ചെയ്തു. ശേഷം പാകിസ്താൻ്റെ തലസ്ഥനമായ ഇസ്ലാമബാദ് ഉൾപ്പെടെയുള്ള വിവിധ ഇടങ്ങളിൽ വ്യോമാക്രണം ഇന്ത്യ മറുപടി നൽകുകയും ചെയ്തു.
LIVE NEWS & UPDATES
-
സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ഭീകരാക്രമണത്തിൽ ജമ്മു കശ്മീരിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു
-
Press Meet: വാര്‍ത്താ സമ്മേളനം 10 മണിക്ക്
രാവിലെ 5.45ന് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം 10 മണിയിലേക്ക് മാറ്റി. പ്രതിരോധ, വിദേശകാര്യ മന്ത്രിമാര്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് അഭ്യൂഹമുണ്ട്
-
അതിർത്തി സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാനിർദേശം
രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ജമ്മു കശ്മീരിൽ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
-
Press Briefing: സൈന്യം വാര്‍ത്താസമ്മേളനം നടത്തുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇന്ത്യൻ സൈന്യം സൗത്ത് ബ്ലോക്ക് ലോൺസിൽ പത്രസമ്മേളനം നടത്തുമെന്ന് റിപ്പോര്‍ട്ട്.
-
രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു
രാജ്യത്തെ വിമാനത്താവളങ്ങളിൽ ജാഗ്രത. 32 വിമാനത്താവളങ്ങള്‍ അടച്ചതായി എയർപോർട്ട് അതോറിറ്റി. നിയന്ത്രണം മെയ് 15 വരെ.
-
പാകിസ്ഥാന് 8500 കോടി രൂപ വായ്പ്പ അനുവദിച്ച് IMF
പാകിസ്ഥാന് 8500 കോടി രൂപ വായ്പ്പ അനുവദിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഏഴ് ബില്യൺ ഡോളറിന്റെ വായ്‌പയിലെ രണ്ടാം ഗഡുവാണ് അനുവദിച്ചിരിക്കുന്നത്. പാകിസ്താന് പണം നൽകുന്നതിൽ ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. രണ്ട് തവണ ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യമാണ് പാകിസ്താൻ.പാകിസ്താന് ധനസഹായം നൽകാനായുള്ള ഐഎംഎഫ് യോഗത്തിലെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ട് നിന്നിരുന്നു. Read More
-
India’s Reply To Pakistan : രാത്രിയിലെ ഡ്രോൺ ആക്രമണത്തിന് മറുപടിയുമായി ഇന്ത്യ
പാകിസ്താൻ പ്രകോപനത്തിന് ഇന്ത്യയുടെ മറുപടിക്ക് തുടക്കം. ഇസ്ലാമബാദിലും റാവിൽപിണ്ഡിയിലും ലാഹോറിലും സ്ഫോടനം നടന്നതായി റിപ്പോർട്ട്. റാവിൽപിണ്ഡി വ്യോമാസ്ഥാനത്ത് കന്നത് സ്ഫോടനമെന്ന് വാർത്ത വൃത്തങ്ങൾ അറിയിക്കുന്നു
-
26 ഇടങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ
പാകിസ്ഥാൻ ലക്ഷ്യമിട്ടത് 26 ഇടങ്ങളിൽ, എല്ലാം നിർവീര്യമാക്കി സൈന്യം
-
IND vs PAK War News Malayalam : പാകിസ്താൻ ലക്ഷ്യംവെച്ചത് 20ൽ അധികം ഇടങ്ങൾ
അവന്തിപ്പോരിലെ വ്യോമസേന താവളം ഉൾപ്പെടെ 20ൽ അധികം സ്ഥലങ്ങൾ ലക്ഷ്യംവെച്ചായിരുന്നു പാകിസ്താൻ്റെ ആക്രമണം. ഗുജറാത്തിലും ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്
-
India Pakistan Tension Live : ജനവാസ മേഖലയിൽ ഡ്രോൺ ആക്രമണം
പഞ്ചാബിലെ ഫിറോസപൂരിലെ ജനവാസ മേഖലയിൽ ഡ്രോൺ ആക്രമണം നടത്തി പാകിസ്താൻ. മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്
-
പൊഖറാനിൽ സ്ഫോടനം
ജമ്മുകാശ്മീരിൽ വീണ്ടും ഡ്രോൺ ആക്രമണം നടത്തി പാകിസ്ഥാൻ. ജമ്മു, സാംബ, പത്താൻകോട്ട്, ഫിറോസ്പൂർ , ജയ്സാൽമർ എന്നിവിടങ്ങളിൽ ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തു. അതിർത്തിയിൽ അതിരൂക്ഷമായ വെടിവയ്പ്പ് തുടങ്ങിയതിന് പിന്നാലെയാണ് ജമ്മുവിലും സമീപ പ്രദേശങ്ങളിലുമായി ഡ്രോൺ ആക്രമണം നടത്തിയത്. Read More
-
ശ്രീനഗർ എയർപോർട്ടിന് സമീപം
ശ്രീനഗർ എയർപോർട്ടിന് സമീപവും ഡ്രോൺ ആക്രമണം, സ്ഥിരീകരിച്ച് പോലീസ്
-
India Pakistan Conflict Updates : ശ്രീനഗറിൽ ഡ്രോൺ ആക്രമണം
വീണ്ടും ഡ്രോൺ ആക്രമണവും പാകിസ്താൻ. ശ്രീനഗർ വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം ഉണ്ടായതായി ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. ബാരമുള്ളയിലും ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്.
-
Jaisalmer Drone Attack: ജയ്സാൽമീറിലും ഡ്രോൺ ആക്രമണം
ജയ്സാൽമീറിലും ഡ്രോൺ ആക്രമണം, പഞ്ചാബിൽ മൂന്ന് പേർ പരിക്ക്, സൈന്യം തിരിച്ചടിക്കുന്നു
-
India PAK War Updates : ഡൽഹിയിൽ നിർണായക യോഗം
അതിർത്തിയിൽ പാകിസ്താൻ ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെ ഡൽഹിയിൽ നിർണയാക യോഗം ചേർന്നു. ദേശീയ സുരക്ഷ ഉപദേശ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു
-
India Pakistan War Updates In Malayalam : ഡ്രോൺ ആക്രമണവുമായി പാകിസ്താൻ
രാത്രിയുടെ മറവിലുള്ള ആക്രമണം ഇന്നും തുടർന്ന് പാകിസ്താൻ. ജമ്മു, പഞ്ചാബ്, രാജസ്ഥാൻ അതിർത്തികളിൽ ഡ്രോൺ ആക്രമണവുമായി പാകിസ്താൻ. ഡ്രോണുകൾ എല്ലാ ഇന്ത്യ നിർവീര്യമാക്കിയെന്ന് വാർത്ത വൃത്തങ്ങൾ അറിയിക്കുന്നു
-
India Pakistan Conflict Malayalam News : വീണ്ടും ബ്ലാക്ക്ഔട്ട്
അതിർത്തികളിൽ പാകിസ്താൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ജമ്മുവിലും പഞ്ചാബിലെ അമൃത്സറിലും അഖന്നൂറിലും രാജസ്ഥാനിലെ ജെയർസൽമേറിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു
-
വ്യാജവാർത്തകൾക്കെതിരെ
Fake News Alert ‼️
Pakistani social media handles are claiming that a Sukhoi Su-30MKI was shot down in Muzaffarabad, capturing an Indian Pilot alive.#PIBFactCheck
✅ This Sukhoi SU-30MKI of the Indian Air Force (IAF) crashed at Undre Vasti of Kulwadi village near Pune-Ahamad… pic.twitter.com/Fr5GITYQzL
— PIB Fact Check (@PIBFactCheck) May 9, 2025
-
India vs Pakistan War Malayalam News : ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി
ഇന്ത്യ-പാകിസ്താൻ സംഘർഷ സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി
-
India Airport Updates : വിമാനത്താവളങ്ങൾ എല്ലാം അടച്ചിട്ടോ?
ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ പ്രശ്നങ്ങളെ മുൻനിർത്തി, രാജ്യത്തെ 24 വിമാനത്താവളങ്ങൾ മാത്രമാണ് നിലവിൽ അടച്ചിട്ടിരിക്കുന്നത്. ബാക്കിയുള്ള വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. പാകിസ്താൻ വഴിയുള്ള വിമാന സർവീസുകൾ വഴി തിരിച്ചാണ് വിടുക.
-
India Pakistan War News Malayalam : പുലർച്ചെ വീണ്ടും പാക് പ്രകോപനം
ജമ്മുവിൽ പുലർച്ചെ വീണ്ടും പാകിസ്ഥാൻറെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായതായി റിപ്പോർട്ട്. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു. പുലർച്ചെ നാല് മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം കൃത്യമായി നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു. Read More
-
ഇന്ത്യ-പാക് സംഘര്‍ഷം തങ്ങളുടെ കാര്യമല്ലെന്ന് യുഎസ്
ഇന്ത്യ-പാക് സംഘര്‍ഷം തങ്ങളുടെ കാര്യമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വാന്‍സ് നിലപാട് വ്യക്തമാക്കിയത്. ആണവ ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ വലിയ സംഘര്‍ഷമുണ്ടാകുമെന്നും, അതില്‍ ആശങ്കയുണ്ടെന്ന് തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വാന്‍സ് പറഞ്ഞു. ഈ വിഷയം എത്രയും വേഗം ശാന്തമാക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Read More
-
JD Vance: ഇന്ത്യ പാക് സംഘര്‍ഷത്തെക്കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ്
ഇന്ത്യ-പാക് സംഘര്‍ഷം തങ്ങളുടെ കാര്യമല്ലെന്നും, ഈ രാജ്യങ്ങളെ നിയന്ത്രിക്കാനാകില്ലെന്നും, സംഘര്‍ഷം കുറയ്ക്കാന്‍ പ്രോത്സാഹിപ്പിക്കാന്‍ മാത്രമാണ് പറ്റുന്നതെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്
-
നിയന്ത്രണരേഖയ്ക്ക് സമീപം സ്‌ഫോടനം?
ജമ്മു കശ്മീരിലെ രജൗറിയിലും, പൂഞ്ചിലും നിയന്ത്രണരേഖയ്ക്ക് സമീപം സ്‌ഫോടനങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല
#WATCH | Rajouri, Jammu and Kashmir: Explosions heard near Line of Control (LoC). More details awaited
(Visuals deferred by unspecified time) pic.twitter.com/1cgQxTAXFk
— ANI (@ANI) May 8, 2025
-
ക്വറ്റയിലും പാക് ആര്‍മിക്ക് തിരിച്ചടി?
ബലൂച് ലിബറേഷൻ ആർമി ക്വറ്റയില്‍ പാക് സൈനിക പോസ്റ്റില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. പാക് സൈന്യത്തിന് നേരെ ബലൂച് ലിബറേഷൻ ആർമി നേരത്തെയും ആക്രമണം നടത്തിയിട്ടുണ്ട്
-
S. Jaishankar: എസ് ജയശങ്കര്‍ വിദേശനേതാക്കളുമായി സംസാരിച്ചു
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യൂറോപ്യൻ കമ്മീഷന്റെ വൈസ് പ്രസിഡന്റ് കാജ കല്ലാസ്, ഇറ്റലിയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അന്റോണിയോ തജാനി എന്നിവരുമായി എസ്. ജയശങ്കര്‍ സംസാരിച്ചു.
-
പാകിസ്താനിൽ ആഭ്യന്തര കലാപം
ഇന്ത്യയുടെ പ്രത്യാക്രമണത്തിന് പിന്നാലെ പാകിസ്താനിൽ ആഭ്യാന്തര കലാപം. ബലൂചിസ്ഥാനിലെ ക്വെറ്റ പിടിച്ചെടുത്തതായി ബലൂച്ച ലിബറേഷൻ ആർമി അവകാശപ്പെടുന്നു
-
ഐപിഎല്‍ റദ്ദാക്കുമോ?
ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ 2025 നിര്‍ത്തിവയ്ക്കുമോയെന്ന് ആശങ്ക. ഇക്കാര്യം ബിസിസിഐ ചര്‍ച്ച ചെയ്യുന്നുവെന്ന് സൂചന
-
India Pakistan War Update : കറാച്ചിയിൽ നാശം വിതച്ച് നാവികസേന
വ്യോമാക്രണത്തിന് പിന്നാലെ പാകിസ്താനെതിരെ കടലാക്രമണവുമായി ഇന്ത്യ. നാവികസേനയുടെ ഐഎൻസ് വിക്രാന്ത് കറാച്ചിയിൽ കനത്ത നാശം വിതച്ചതായി റിപ്പോർട്ട്. ഐഎൻസ് വിക്രാന്തിൽ നിന്നുമുള്ള മിസൈലുകൾ കറാച്ചി തുറമുഖത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
-
Pakistan PM Moved to Safer Zone : പാകിസ്താൻ പ്രധാനമന്ത്രി സുരക്ഷ കേന്ദ്രങ്ങളിലേക്ക് മാറി
പാകിസ്താനിലെ ഇസ്ലാമബാദിൽ ഇന്ത്യയുടെ വ്യോമാക്രമണം. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ വസതിക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. തുടർന്ന് ഷഹബാസ് ഷെരീഫിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയതായി റിപ്പോർട്ട്.
-
കറാച്ചി തുറമുഖത്ത് ആക്രമണം
ലാഹോറിനും, സിയാല്‍കോട്ടിനും പുറമേ കറാച്ചി തുറമുഖത്തും ആക്രമണം. വ്യോമസേനയ്ക്ക് പുറമെ, ഇന്ത്യയുടെ നാവികസേനയും ദൗത്യത്തില്‍ അണിചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
-
Pakistan Pilots Arrested : പാകിസ്താൻ്റെ രണ്ടാമതൊരു പൈലറ്റും പിടിയിൽ
പാക് യുദ്ധവിമാനത്തിൻ്റെ മറ്റൊരു പൈലറ്റും പിടിയിലായതെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ ജെയസൽമേറിൽ നിന്നാണ് ആദ്യ പൈലറ്റിനെ പിടികൂടിയത്
-
രണ്ട് പാക് പൈലറ്റുമാര്‍ കസ്റ്റഡിയില്‍?
രണ്ട് പാക് പൈലറ്റുമാരെ ഇന്ത്യ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ജയ്‌സാല്‍മീറിലും, അക്‌നൂരിലുമാണ് പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഔദ്യോഗിക സ്ഥിരീകരണം പുറത്തുവരുന്നതേയുള്ളൂ
-
പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം
ജമ്മു, പത്താൻകോട്ട്, ഉധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ളില്‍ ഡ്രോണ്‍ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടെന്ന് പ്രതിരോധമന്ത്രാലയം. എല്ലാം നിര്‍വീര്യമാക്കിയെന്നും, ആളപായമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
-
India Pakistan War : പാക് പൈലറ്റ് പിടിയിൽ
പാകിസ്താൻ പൈലറ്റ് ജമ്മുവിൽ പിടിയിലായി. ഇന്ത്യ വെടിവെച്ചിട്ട എഫ്-16 യുദ്ധവിമാനത്തിൻ്റെ പൈലറ്റിനെയാണ് ഇന്ത്യൻ സേന പിടികൂടിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.
-
പ്രകോപനത്തിന് പാക് മണ്ണിൽ പ്രഹരം നൽകി ഇന്ത്യ
ഇന്ത്യക്ക് മേൽ ആക്രമണം നടത്തിയതിന് പിന്നാലെ പാകിസ്താന് മറുപടിയുമായി ഇന്ത്യ. പാക് മണ്ണിൽ ഇന്ത്യ വ്യോമാക്രമണം തുടങ്ങി
-
Airport Security Tighted : രാജ്യത്തെ എല്ലാം വിമാനത്താവളങ്ങളിലെ സുരക്ഷ വർധിപ്പിച്ചു
ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ യുദ്ധസമാന സ്ഥിതികളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെ സുരക്ഷ വർധിപ്പിച്ചു. സന്ദർശകർക്ക് വിമാനത്താവളത്തിൽ പ്രവേശനമില്ല. അധിക സുരക്ഷ പരിശോധന നടത്തുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
-
പാകിസ്താനെ നിലം തൊടിക്കാതെ എയർ ഡിഫെൻസ് സിസ്റ്റം
ജമ്മുവിനെ ലക്ഷ്യമിട്ട് വന്ന ഡ്രോണുകളും മിസൈലുകളും നിർവീര്യമാക്കി ഇന്ത്യയുടെ എയർ ഡിഫെൻസ് സിസ്റ്റം സുദർശനം.
-
നാല് പാക് യുദ്ധവിമനങ്ങൾ വെടിവെച്ചിട്ടു
ഇന്ത്യക്ക് മേൽ ആകാശയുദ്ധം നടത്താൻ ഒരുങ്ങിയ പാകിസ്താന് തിരിച്ചടി. നാല് പാക് യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടു. ഇക്കാര്യം ഇന്ത്യ സ്ഥിരീകരിക്കുകയും ചെയ്തു.
-
അതിർത്തിയിൽ പാക് പ്രകോപനം, പ്രതിരോധത്തിലൂടെ തിരിച്ചടിച്ച് ഇന്ത്യ
ഷെൽ ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീർ, പഞ്ചാബ് അതിർത്തികളിൽ പാകിസ്താൻ്റെ പ്രകോപനം. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചാണ് പാകിസ്താൻ്റെ ആക്രമണം നടത്തിയത്. എന്നാൽ കവച് ഉപോഗിച്ച് പാക് ആക്രമണങ്ങൾ ഇന്ത്യ പ്രതിരോധിച്ചു. നാല് പാകിസ്താൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിടുകയും ചെയ്തു,
Published On - May 08,2025 9:52 PM