Crime News: കൊലപാതകത്തിന് ബന്ധുക്കൾ ജയിലിൽ, 17 വർഷത്തിന് ശേഷം അയാൾ ജീവനോടെ

Crime News Today: പിതൃസഹോദരനും ബന്ധുക്കളും ഇയാളുടെ ഭൂമി തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തിയെന്നായിരുന്നു പരാതിയിൽ അദ്ദേഹം ആരോപിച്ചത്, 2008 സെപ്റ്റംബർ 12-നാണ് നാഥുനി പാലിനെ ദുരൂഹമായി കാണാതാകുന്നത്

Crime News: കൊലപാതകത്തിന് ബന്ധുക്കൾ ജയിലിൽ, 17 വർഷത്തിന് ശേഷം അയാൾ ജീവനോടെ

Crime News Bihar

Published: 

09 Jan 2025 | 11:50 AM

ഞെട്ടിക്കുന്ന സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ബീഹാർ. 17 വർഷം മുമ്പ് കൊല ചെയ്യപ്പെട്ടെന്ന് കരുതിയ ആൾ ജീവനോടെ തിരിച്ച് വന്നതോടെ ബന്ധുക്കളും ഞെട്ടലിലാണ്. ഝാൻസിയിൽ പട്രോളിങ്ങ് നടത്തുന്നതിനിടയിൽ കണ്ടയാളെ കൂടുതൽ ചോദ്യം ചെയ്ത പോലീസാണ് സംഭവത്തിൻ്റെ ചുരുളഴിച്ചത്. ഝാൻസിയിൽ അലഞ്ഞു തിരിഞ്ഞിരുന്ന ഒരാളെ പറ്റി നാട്ടുകാരാണ് പോലീസിന് വിവരം നൽകിയത്.ജനുവരി-6-നാണ് സംഭവം. ബീഹാർ റോഹ്താസ് ജില്ലയിലെ ദേവ്രിയ ഗ്രാമവാസിയായ നാഥുനി പാൽ (50)നെയാണ് പോലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആറ് മാസമായി ആ ഗ്രാമത്തിൽ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി.

2008 സെപ്റ്റംബർ 12-നാണ് നാഥുനി പാലിനെ ദുരൂഹമായി കാണാതാകുന്നത്, ഇതിനുശേഷം ഇയാളുടെ പിതൃസഹോദരനും ബന്ധുക്കൾക്കുമെതിരെ അമ്മാവൻ പരാതി നൽകി. പിതൃസഹോദരനും ബന്ധുക്കളും പാലിൻ്റെ ഭൂമി തട്ടിയെടുത്ത ശേഷം ഇയാളെ കൊലപ്പെടുത്തിയെന്നായിരുന്നു പരാതിയിൽ അദ്ദേഹം ആരോപിച്ചത്. ഇതേതുടർന്ന് രതിപാൽ, വിംലേഷ് പാൽ, ഭഗവാൻ പാൽ, സത്യേന്ദ്ര പാൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.2 വർഷത്തോളം ഇവർ ജയിലിൽ കഴിഞ്ഞു. പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഇപ്പോഴും വിചാരണ നേരിടുന്നുണ്ട്.

ALSO READ: Bharatiya Nyaya Sanhita : അശ്ലീല കമന്റടിയാണോ ‘ഹോബി’; ഏത് പ്രമുഖനെയും പൂട്ടും നിയമത്തിലെ ഈ വകുപ്പുകള്‍

എൻ്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, “ഞാൻ കുട്ടിയായിരിക്കുമ്പോൾ തന്നെ എൻ്റെ മാതാപിതാക്കൾ മരിച്ചു, 16 വർഷമായി ഞാൻ ബീഹാറിലെ എൻ്റെ വീട്ടിൽ പോയിട്ട്- നാഥുനി പാൽ പറയുന്നു. എൻ്റെ അച്ഛനും ഞാനും രണ്ട് സഹോദരന്മാരും എട്ട് മാസം വീതം ജയിലിൽ കിടന്നു. നിലവിൽ ഞങ്ങൾ ജാമ്യത്തിലാണ്,” തൻ്റെ പിതാവ് ഇപ്പോൾ മരിച്ചുവെന്നും കേസിൽ പ്രതി ചേർത്ത സഹോദരന്മാരിൽ ഒരാളായ സതേന്ദ്ര പാൽ പറഞ്ഞു പറഞ്ഞു.

നാഥുനി പാൽ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് സതേന്ദ്ര പൊട്ടിക്കരഞ്ഞു, “ഞങ്ങൾ ഒടുവിൽ കൊലപാതകത്തിൻ്റെ കളങ്കത്തിൽ നിന്ന് മോചിതരായെന്നും അയാൾ വ്യക്തമാക്കി”കേസ് ഇപ്പോഴും കോടതിയിൽ ഉള്ളതിനാൽ നാതുനി പാലിനെ ബിഹാർ പോലീസിന് കൈമാറി.

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി