Crime News: കൊലപാതകത്തിന് ബന്ധുക്കൾ ജയിലിൽ, 17 വർഷത്തിന് ശേഷം അയാൾ ജീവനോടെ

Crime News Today: പിതൃസഹോദരനും ബന്ധുക്കളും ഇയാളുടെ ഭൂമി തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തിയെന്നായിരുന്നു പരാതിയിൽ അദ്ദേഹം ആരോപിച്ചത്, 2008 സെപ്റ്റംബർ 12-നാണ് നാഥുനി പാലിനെ ദുരൂഹമായി കാണാതാകുന്നത്

Crime News: കൊലപാതകത്തിന് ബന്ധുക്കൾ ജയിലിൽ, 17 വർഷത്തിന് ശേഷം അയാൾ ജീവനോടെ

Crime News Bihar

Published: 

09 Jan 2025 | 11:50 AM

ഞെട്ടിക്കുന്ന സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ബീഹാർ. 17 വർഷം മുമ്പ് കൊല ചെയ്യപ്പെട്ടെന്ന് കരുതിയ ആൾ ജീവനോടെ തിരിച്ച് വന്നതോടെ ബന്ധുക്കളും ഞെട്ടലിലാണ്. ഝാൻസിയിൽ പട്രോളിങ്ങ് നടത്തുന്നതിനിടയിൽ കണ്ടയാളെ കൂടുതൽ ചോദ്യം ചെയ്ത പോലീസാണ് സംഭവത്തിൻ്റെ ചുരുളഴിച്ചത്. ഝാൻസിയിൽ അലഞ്ഞു തിരിഞ്ഞിരുന്ന ഒരാളെ പറ്റി നാട്ടുകാരാണ് പോലീസിന് വിവരം നൽകിയത്.ജനുവരി-6-നാണ് സംഭവം. ബീഹാർ റോഹ്താസ് ജില്ലയിലെ ദേവ്രിയ ഗ്രാമവാസിയായ നാഥുനി പാൽ (50)നെയാണ് പോലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആറ് മാസമായി ആ ഗ്രാമത്തിൽ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി.

2008 സെപ്റ്റംബർ 12-നാണ് നാഥുനി പാലിനെ ദുരൂഹമായി കാണാതാകുന്നത്, ഇതിനുശേഷം ഇയാളുടെ പിതൃസഹോദരനും ബന്ധുക്കൾക്കുമെതിരെ അമ്മാവൻ പരാതി നൽകി. പിതൃസഹോദരനും ബന്ധുക്കളും പാലിൻ്റെ ഭൂമി തട്ടിയെടുത്ത ശേഷം ഇയാളെ കൊലപ്പെടുത്തിയെന്നായിരുന്നു പരാതിയിൽ അദ്ദേഹം ആരോപിച്ചത്. ഇതേതുടർന്ന് രതിപാൽ, വിംലേഷ് പാൽ, ഭഗവാൻ പാൽ, സത്യേന്ദ്ര പാൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.2 വർഷത്തോളം ഇവർ ജയിലിൽ കഴിഞ്ഞു. പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഇപ്പോഴും വിചാരണ നേരിടുന്നുണ്ട്.

ALSO READ: Bharatiya Nyaya Sanhita : അശ്ലീല കമന്റടിയാണോ ‘ഹോബി’; ഏത് പ്രമുഖനെയും പൂട്ടും നിയമത്തിലെ ഈ വകുപ്പുകള്‍

എൻ്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, “ഞാൻ കുട്ടിയായിരിക്കുമ്പോൾ തന്നെ എൻ്റെ മാതാപിതാക്കൾ മരിച്ചു, 16 വർഷമായി ഞാൻ ബീഹാറിലെ എൻ്റെ വീട്ടിൽ പോയിട്ട്- നാഥുനി പാൽ പറയുന്നു. എൻ്റെ അച്ഛനും ഞാനും രണ്ട് സഹോദരന്മാരും എട്ട് മാസം വീതം ജയിലിൽ കിടന്നു. നിലവിൽ ഞങ്ങൾ ജാമ്യത്തിലാണ്,” തൻ്റെ പിതാവ് ഇപ്പോൾ മരിച്ചുവെന്നും കേസിൽ പ്രതി ചേർത്ത സഹോദരന്മാരിൽ ഒരാളായ സതേന്ദ്ര പാൽ പറഞ്ഞു പറഞ്ഞു.

നാഥുനി പാൽ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് സതേന്ദ്ര പൊട്ടിക്കരഞ്ഞു, “ഞങ്ങൾ ഒടുവിൽ കൊലപാതകത്തിൻ്റെ കളങ്കത്തിൽ നിന്ന് മോചിതരായെന്നും അയാൾ വ്യക്തമാക്കി”കേസ് ഇപ്പോഴും കോടതിയിൽ ഉള്ളതിനാൽ നാതുനി പാലിനെ ബിഹാർ പോലീസിന് കൈമാറി.

Follow Us
Related Stories
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു
Dehardun Clash: കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം; ഡെറാഡൂണിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന
മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്