AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Monsoon Update: മഴയില്ല; രാജ്യത്ത് മൺസൂൺ മഴയിൽ വൻ കുറവ്, ആശങ്കയിൽ കാർഷിക മേഖല

India Records Massive 64 per cent Rain Deficit: ജൂൺ ആദ്യവാരങ്ങളിൽ സാധാരണയായി സജീവമാകാറുള്ള കാലവർഷം ഇത്തവണ മന്ദഗതിയിലാണ്. ജൂൺ 4 മുതൽ ജൂൺ 15 വരെയുള്ള ദിവസങ്ങളിൽ രാജ്യത്ത് ശരാശരി 53.7 മില്ലീമീറ്റർ മഴ ലഭിക്കേണ്ടതായിരുന്നു. എന്നാൽ ഇക്കാലയളവിൽ വെറും 19.2 മില്ലീമീറ്റർ മഴ മാത്രമാണ് രാജ്യത്ത് പെയ്തത്. ഇതോടെ ദേശീയതലത്തിൽ മൺസൂൺ മഴയിൽ 64 ശതമാനത്തിന്റെ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Monsoon Update: മഴയില്ല; രാജ്യത്ത് മൺസൂൺ മഴയിൽ വൻ കുറവ്, ആശങ്കയിൽ കാർഷിക മേഖല
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 16 Jun 2026 | 03:19 PM

ന്യൂഡൽഹി: ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം പ്രതീക്ഷിച്ചതിലും ദൗർബല്യം നേരിടുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ ദക്ഷിണ, മധ്യ മേഖലകളിലേക്ക് കാലവർഷം യഥാസമയം വ്യാപിച്ചെങ്കിലും പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിക്കാത്തത് കാർഷിക മേഖലയെയും ജലവിഭവ സംഭരണത്തെയും വലിയ ആശങ്കയിലാഴ്ത്തുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ അളവിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മഴയുടെ അളവിൽ 64% ഇടിവ്

ജൂൺ ആദ്യവാരങ്ങളിൽ സാധാരണയായി സജീവമാകാറുള്ള കാലവർഷം ഇത്തവണ മന്ദഗതിയിലാണ്. ജൂൺ 4 മുതൽ ജൂൺ 15 വരെയുള്ള ദിവസങ്ങളിൽ രാജ്യത്ത് ശരാശരി 53.7 മില്ലീമീറ്റർ മഴ ലഭിക്കേണ്ടതായിരുന്നു. എന്നാൽ ഇക്കാലയളവിൽ വെറും 19.2 മില്ലീമീറ്റർ മഴ മാത്രമാണ് രാജ്യത്ത് പെയ്തത്. ഇതോടെ ദേശീയതലത്തിൽ മൺസൂൺ മഴയിൽ 64 ശതമാനത്തിന്റെ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചനകൾ

ജൂൺ 15-ന് ഇൻസാറ്റ്-3ഡിഎസ് (INSAT-3DS) കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം പകർത്തിയ ചിത്രങ്ങൾ കാലവർഷത്തിന്റെ നിലവിലെ ദൗർബല്യം വ്യക്തമാക്കുന്നു. സജീവ മൺസൂൺ സമയങ്ങളിൽ ഇന്ത്യ ഒട്ടാകെ കനത്ത മേഘാവരണത്താൽ മൂടപ്പെടാറുള്ളതാണെങ്കിലും, നിലവിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിലും മധ്യ ഇന്ത്യയിലും മേഘങ്ങളുടെ സാന്നിധ്യം അസാധാരണമാംവിധം കുറവാണ്. ഹിമാലയൻ മേഖലകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഇൻഡോ-ഗംഗാ സമതലത്തിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ കാര്യമായ മേഘങ്ങളുള്ളത്.

അറബിക്കടൽ ശാഖയും ദുർബലം

കേരള തീരത്തിലൂടെ പ്രവേശിച്ച് രാജ്യത്തിന്റെ പടിഞ്ഞാറൻ-മധ്യ മേഖലകളിൽ കനത്ത മഴ എത്തിക്കേണ്ട അറബിക്കടൽ ശാഖയും ഇത്തവണ ദുർബലമാണ്. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യ ഇന്ത്യ എന്നിവിടങ്ങളിലേക്ക് കാലവർഷം ഔദ്യോഗികമായി എത്തിയെങ്കിലും ഈ പ്രദേശങ്ങളിലെല്ലാം മഴയുടെ അളവ് വളരെ പരിതാപകരമാണ്. കടലിൽ ഈർപ്പത്തിന്റെ കുറവല്ല, മറിച്ച് അന്തരീക്ഷത്തിന്റെ മുകൾഭാഗത്ത് ഉണ്ടായ അപ്രതീക്ഷിത വ്യതിയാനങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം എന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഭൂനിരപ്പിൽ നിന്ന് കിലോമീറ്ററുകൾ ഉയരത്തിൽ വീശുന്ന പടിഞ്ഞാറൻ ജെറ്റ് സ്ട്രീം സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ട് നീങ്ങിയിരിക്കുകയാണ്. ഇത് ഇന്ത്യയിലെ കാലവർഷത്തെ ശക്തിപ്പെടുത്തുന്ന കിഴക്കൻ ജെറ്റ് സ്ട്രീമിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ശക്തമായ പടിഞ്ഞാറൻ കാറ്റുകൾ അന്തരീക്ഷത്തിൽ മഴമേഘങ്ങളുടെ സ്വാഭാവിക വളർച്ചയെ തടയുന്നതുമൂലം പല സംസ്ഥാനങ്ങളിലും മഴ പൂർണ്ണമായും ഇല്ലാതാകുന്ന സാഹചര്യമുണ്ട്.

‘മൺസൂൺ പോസ്’; പ്രതീക്ഷയോടെ കർഷകർ

ഇപ്പോഴത്തെ വരണ്ട സാഹചര്യം മൺസൂണിന്റെ സ്ഥിരമായ തകർച്ചയല്ലെന്നും, മറിച്ച് കാലവർഷത്തിനിടയിൽ ഉണ്ടാകാറുള്ള താൽക്കാലിക പ്രതിഭാസമായ മൺസൂൺ പോസ് ആണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ഈ ആഴ്ച അവസാനത്തോടെ അന്തരീക്ഷ ക്രമീകരണങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രവചനം. ജെറ്റ് സ്ട്രീമുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതോടെ മേഘരൂപീകരണം ശക്തമാകാനും രാജ്യത്തുടനീളം മഴ വീണ്ടും സജീവമാകാനും സാധ്യതയുണ്ട്. കടുത്ത ആശങ്കയിലായ കാർഷിക കേരളവും ഇന്ത്യൻ കാർഷിക സമൂഹവും വരും ദിവസങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങളെ അതീവ ഉറ്റുനോക്കുകയാണ്.

English Summary

Despite the timely arrival of the Southwest Monsoon, India has recorded a massive 64% rain deficit due to an atmospheric anomaly known as a ‘monsoon pause’ that is hindering cloud formation. Consequently, this unusual dry spell and lack of cloud cover over central and southern regions have raised severe concerns for the agricultural and water resource sectors.

Follow Us