Operation Sindoor: ‘ലക്ഷ്യം വച്ചത് ഇന്ത്യ പൂർത്തികരിച്ചു’; നൂറിലധികം ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി
Defence Minister Rajnath Singh on Operation Sindoor: സർവ്വകക്ഷി യോഗം ചേർന്ന് കേന്ദ്ര സർക്കാർ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുത്തില്ല.

ന്യൂഡൽഹി: ജമ്മു പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനെതിരെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ശക്തമായ മറുപടിയാണ് ഇന്ത്യ പാകിസ്ഥാന് നൽകുന്നത്. പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും വൻ സ്ഫോടനങ്ങും ആക്രമണങ്ങളുമാണ് നടക്കുന്നത്. ഇതിനിടെയിൽ സർവ്വകക്ഷി യോഗം ചേർന്ന് കേന്ദ്ര സർക്കാർ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുത്തില്ല.
ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 100 ഭീകരർ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. സർവകക്ഷി യോഗത്തിലാണ് ആദ്യമായി ഔദ്യോഗിക കണക്ക് പുറത്തുവിട്ടിരിക്കുന്നത്. സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ലക്ഷ്യം വച്ചത് ഇന്ത്യ പൂർത്തികരിച്ചുവെന്നും രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും പാകിസ്ഥാനിൽ നിന്ന് ഏതെങ്കിലും തരത്തിൽ ആക്രമണം ഉണ്ടായാൽ ഓപ്പറേഷൻ സിന്ദൂരിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
#WATCH | Centre holds all-party meeting to brief all political parties on #OperationSindoor pic.twitter.com/q96NZnhUY6
— ANI (@ANI) May 8, 2025
കഴിഞ്ഞ 36 മണിക്കൂറിലെ രാജ്യത്തിലെ സാഹചര്യം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ പാർട്ടികളോട് വിശദീകരിച്ചു. കേന്ദ്ര മന്ത്രി അമിത് ഷാ, എസ് ജയ്ശങ്കർ, നിർമല സീത രാമൻ, ജെ.പി നഡ്ഡ,കിരൺ റിജിജു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, വിവിധ കക്ഷി നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Also Read:ഓപ്പറേഷൻ സിന്ദൂർ: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ഇന്ന്
സർവകക്ഷി യോഗത്തിനു തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികൾ അജിത് ഡോവൽ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് സർവ്വ കക്ഷി യോഗത്തിലും പങ്കെടുക്കാത്തത് പ്രതിപക്ഷത്തിനിടെയിൽ വിമർശനത്തിനു വഴിവച്ചു. പ്രധാനമന്ത്രി എന്തിനാണ് പ്രതിപക്ഷത്തെ പേടിക്കുന്നതെന്ന് ഖാർഗെ ചോദിച്ചു. അതേസമയം ഒരു നടപടിയേയും വിമർശിക്കാനില്ലെന്നും ഒന്നിച്ച് നിൽക്കുമെന്നും സർവകക്ഷിയോഗത്തിന് ശേഷം ഖർഗെ പറഞ്ഞു.