Fuel Price Hike: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി, ഇത് മൂന്നാം തവണ
Petrol Diesel Price Hike: ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ പ്രതിമാസം 1,000 കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ടെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. ഇന്ത്യയിൽ മതിയായ അളവിൽ ഇന്ധനമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വില വർധന.
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 0.87 രൂപയും ഡീസൽ വില ലിറ്ററിന് 0.91 രൂപയുമാണ് വർധിച്ചത്. ഈ മാസം മൂന്നാമത്തെ ഇന്ധന വില വർധനവാണിത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടിയത്. മെയ് 15ന് ലിറ്ററിന് 3 രൂപയും തുടര്‍ന്ന് മെയ് 19ന് 90 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ പത്ത് ദിവസത്തിനുള്ളിൽ ലിറ്ററിന് ആകെ മൊത്തം ഏകദേശം 5 രൂപയോളമാണ് വര്‍ധിച്ചത്.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എണ്ണവില കുതിച്ചുയരുകയാണ്. മെയ് 15 മുതൽ എണ്ണക്കമ്പനികൾ വില വർധിപ്പിക്കാനും തുടങ്ങി. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ (OMCs) പ്രതിമാസം 1,000 കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ടെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. ഇന്ത്യയിൽ മതിയായ അളവിൽ ഇന്ധനമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വില വർധന.
നിലവിലെ ഇന്ധന വില
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 112.60 രൂപയായി. ഡീസല്‍ വില 101 രൂപ കടന്നു. ഡൽഹിയിൽ പെട്രോൾ വില ലീറ്ററിന് 98.64 രൂപയിൽ നിന്ന് 99.51 രൂപയായി. ഡീസൽ വില 91.58 രൂപയിൽ നിന്ന് 92.49 രൂപയായി.
Updating….