Puri Ratha Yatra: പുരി ജഗന്നാഥ ക്ഷേത്ര രഥയാത്രയ്ക്കിടെ തിക്കും തിരക്കും; 625 ഓളം പേര്‍ അവശനിലയിലായി

Puri Ratha Yatra Accident: രഥം നിയന്ത്രിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഘോഷയാത്ര പതുക്കെ നീങ്ങിയതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി. നിയന്ത്രിത മേഖലകളിലേക്ക് ഭക്തര്‍ പ്രവേശിച്ചതും അപകടത്തിന് ആക്കം കൂട്ടിയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Puri Ratha Yatra: പുരി ജഗന്നാഥ ക്ഷേത്ര രഥയാത്രയ്ക്കിടെ തിക്കും തിരക്കും; 625 ഓളം പേര്‍ അവശനിലയിലായി

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര

Published: 

28 Jun 2025 | 06:56 AM

ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിക്കും തിരക്കും. നിരവധിയാളുകള്‍ക്ക് പരിക്ക്. കനത്ത ചൂടും തിരക്കും കാരണം 625 ഓളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഇവരെയെല്ലാം പുരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

625 പേര്‍ക്ക് ചികിത്സ നല്‍കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഛര്‍ദി, ബോധക്ഷയം, പരിക്കുകള്‍ എന്നിവയോടെയാണ് ആളുകളെ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഭൂരിഭാഗം ആളുകളെയും ഡിസ്ചാര്‍ജ് ചെയ്തതായി പുരി ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കിഷോര്‍ സതപതി പറഞ്ഞു.

ഘോഷയാത്രയ്ക്ക് തിരക്ക് വര്‍ധിച്ചത് ചൂട് ഇരട്ടിയാക്കിയെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും ഒഡീഷ ആരോഗ്യ കുടുംബക്ഷേമ മന്ത്രി മുകേഷ് മഹാലിംഗ് പറഞ്ഞു. പുരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 70 പേരെയാണ്. ഇവരില്‍ ഒന്‍പത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ബലഗണ്ടി മേഖലയില്‍ വെച്ചാണ് കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റത്. ബലഭദ്രന്റെ രഥമായ തലധ്വജ ഇവിടെ ഒരു മണിക്കൂറിലധികം കുടുങ്ങിക്കിടന്നു. ഇതോടെ വലിയ തിരക്ക് അനുഭവപ്പെട്ടു. തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂടുതലാളുകള്‍ക്ക് പരിക്കേറ്റത്.

രഥം നിയന്ത്രിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഘോഷയാത്ര പതുക്കെ നീങ്ങിയതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി. നിയന്ത്രിത മേഖലകളിലേക്ക് ഭക്തര്‍ പ്രവേശിച്ചതും അപകടത്തിന് ആക്കം കൂട്ടിയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Also Read: PM Narendra Modi: പ്രധാനമന്ത്രി അഞ്ച് വിദേശ രാജ്യങ്ങളിലേക്ക്; ഒരാഴ്ച നീളുന്ന സന്ദർശനത്തിന് ജൂലൈ രണ്ടിന് തുടക്കം

ഘോഷയാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി സായുധ സേനയുള്‍പ്പെടെ എട്ട് കമ്പനി സായുധ പോലീസ് സേനയെ വിന്യസിച്ചിരുന്നു. ഏകദേശം 10,000 ഉദ്യോഗസ്ഥരായിരുന്നു അവിടെയുണ്ടായിരുന്നതെന്നാണ് വിവരം.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്