Rahul Gandhi : രാഹുൽ തുന്നിയ ചെരിപ്പ്; 10 ലക്ഷം രൂപ വാഗ്ധാനം ലഭിച്ചിട്ടും നൽകാതെ റാം ചേത്

Rahul Gandhi Sewn Slipper : രാഹുൽ ഗാന്ധിയ തുന്നിയ ചെരിപ്പിന് ലഭിച്ച 10 ലക്ഷം രൂപയുടെ വാഗ്ധാനം വേണ്ടെന്ന് ചെരിപ്പുകുത്തി റാം ചേത്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലുള്ള തൻ്റെ കടയിലാണ് ചെരിപ്പുള്ളത്. ഇത് ചില്ലുകൂട്ടിൽ സൂക്ഷിക്കുമെന്ന് റാം ചേത് പറഞ്ഞു.

Rahul Gandhi : രാഹുൽ തുന്നിയ ചെരിപ്പ്; 10 ലക്ഷം രൂപ വാഗ്ധാനം ലഭിച്ചിട്ടും നൽകാതെ റാം ചേത്

Rahul Gandhi Sewn Slipper (Image Courtesy - ANI)

Published: 

02 Aug 2024 | 12:18 PM

രാഹുൽ ഗാന്ധി തുന്നിയ ചെരിപ്പിന് 10 ലക്ഷം രൂപ വാഗ്ധാനം ലഭിച്ചിട്ടും നൽകാതെ റാം ചേത്. ഉത്തർപ്രദേശിലെ സുൽത്താൻ പൂരിലുള്ള ചെരുപ്പുകുത്തിയാണ് മോഹവില ലഭിച്ചിട്ടും അത് വേണ്ടെന്ന് തീരുമാനിച്ചത്. ചെരിപ്പ് ചില്ലുകൂട്ടിൽ സൂക്ഷിക്കുമെന്ന് റാം ചേത് പറഞ്ഞു.

കഴിഞ്ഞ മാസം 26നാണ് രാഹുൽ ഗാന്ധി ഇവിടെയിരുന്ന് ചെരിപ്പ് തുന്നിയത്. സുൽത്താൻപൂരിലെ കോടതിയിൽ ഹാജരായി മടങ്ങുമ്പോൾ രാഹുൽ ഗാന്ധി വഴിയരികിലെ ചെരിപ്പ് തുന്നുന്ന കട കണ്ടു. അവിടെ കയറി ചെരിപ്പ് കുത്തിയോട് വിശേഷങ്ങൾ ചോദിച്ച അദ്ദേഹം ചെരിപ്പ് തുന്നാനും ഒട്ടിക്കാനുമൊക്കെ സഹായിച്ചു. ഇങ്ങനെ തുന്നിയ ചെരിപ്പ് വാങ്ങാനാണ് ഒട്ടേറെപ്പേർ കടയിലെത്തുന്നത്. 10 ലക്ഷം രൂപ വരെ നൽകാമെന്ന് വാഗ്ധാനം ചെയ്ത ആൾക്കാരുണ്ട്. എന്നാൽ, ചെരിപ്പ് വിൽക്കില്ലെന്നാണ് റാം ചേതിൻ്റെ നിലപാട്. പ്രയാഗ് രാജിൽ നിന്നുള്ള ഒരാൾ ആദ്യം അഞ്ച് ലക്ഷം രൂപ പറഞ്ഞു. പറ്റില്ലെന്നറിയിച്ചപ്പോൾ 10 ലക്ഷത്തിലേക്ക് ഉയർത്തുകയായിരുന്നു എന്നും റാം ചേത് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2018 മേയിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസിൽ ഹാജരാകാനാണ് രാഹുൽ സുൽത്താൻപൂർ കോടതിയിലെത്തിയത്.

Read Also: Wayanad Landslide: വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ജോ ബൈഡൻ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരെ കാണുന്നതിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഇന്നലെ വയനാട്ടിലെത്തിയിരുന്നു. അപകടത്തിൽപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയും ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും സന്ദർശിച്ചു.

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. ഇന്ന് ചൂരൽ മല മേഖലയെ ആറ് സോണുകളാക്കി തിരിച്ച് 40 സംഘങ്ങൾ തിരച്ചിൽ നടത്തും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലുള്ള 8 പോലീസ് സ്റ്റേഷൻ അതിർത്തികളിലും ഇന്ന് തിരച്ചിൽ നടത്തും. പോലീസും സന്നദ്ധപ്രവർത്തകരും ചേർന്നാവും ചാലിയാറിൻ്റെ തീരങ്ങളിൽ തിരച്ചിൽ നടത്തുക.

ചൂരൽ മല മേഖലയിൽ തിരച്ചിൽ നടത്തുന്ന ഓരോ ടീമിലും മൂന്ന് നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. കോസ്റ്റ് ഗാർഡ്, ഫോറസ്റ്റ്, നേവി ടീമും തിരച്ചിലിൽ പങ്കെടുക്കും. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോൺ. പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും സോൺ ആണ്. ജിവിഎച്ച്എസ്എസ് വെള്ളാർമലയാണ് അഞ്ചാമത്തെ സോൺ. പുഴയുടെ അടിവാരം ആറാം സോണാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ