AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Gandhi: സംവരണം ഇല്ലാതാക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കും; രാഹുലിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

Rahul Gandhi's Statement about Reservation: ഇന്ത്യയിലെ സംവരണത്തിന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യ ഒരു മെച്ചപ്പെട്ട രാജ്യമാകുമ്പോള്‍ സംവരണം ഇല്ലാതാക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ സൃഷ്ടിക്കും, നിലവില്‍ അങ്ങനെ അല്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഈ പ്രസ്താവന വ്യാപക വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Rahul Gandhi: സംവരണം ഇല്ലാതാക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കും; രാഹുലിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം
രാഹുല്‍ ഗാന്ധി (Image Credits: PTI)
Shiji M K
Shiji M K | Updated On: 16 Sep 2024 | 10:19 PM

ന്യൂയോര്‍ക്ക്: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi) യുഎസിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം. ഇന്ത്യയിലെ സംവരണത്തിന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യ ഒരു മെച്ചപ്പെട്ട രാജ്യമാകുമ്പോള്‍ സംവരണം ഇല്ലാതാക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ സൃഷ്ടിക്കും, നിലവില്‍ അങ്ങനെ അല്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഈ പ്രസ്താവന വ്യാപക വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സംവരണവുമായി ബന്ധപ്പെട്ട നടപടികളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ ബന്ധമുള്ളത് തന്നെയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ ജനഹര്‍ലാല്‍ നെഹ്‌റു വ്യാപകമായ സംവരണ നടപടി നടപ്പിലാക്കാന്‍ വിസമ്മതിച്ചിരുന്നു. ഇന്ദിരഗാന്ധിയുടെ ഭരണക്കാലത്തും സംവരണ നടപടികളില്‍ സങ്കീര്‍ണതകള്‍ ഉണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഒബിസികളെ ബുദ്ധു എന്ന് വിളിച്ചതും ചരിത്രം ഓര്‍മിപ്പിക്കുന്നു.

Also Read: Namo Bharat Rapid Rail: വന്ദേ മെട്രോയല്ല, ഇത് നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പേരുമാറ്റം

സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസിന് നല്ല പ്രതിച്ഛായയല്ല ഉള്ളത്. സാഹചര്യം വന്നാല്‍ സംവരണം ഇല്ലാതാക്കാനോ നേര്‍പ്പിക്കാനോ കോണ്‍ഗ്രസ് തയാറാക്കുമെന്ന രാഹുലിന്റെ പ്രസ്താവന ജനങ്ങളില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്.

സംവരണത്തിന്റെ ആവശ്യം ഇപ്പോഴും തുടരുകയാണ്. ജാതിയുടെയും സാമൂഹിക, സാമ്പത്തിക നിലയുടെയും അടിസ്ഥാനത്തിലുള്ള വിവേചനം ആളുകളെ പല മേഖലകളില്‍ നിന്നും പിന്നോട്ട് വലിക്കുന്നുണ്ട്. സംവരണം എന്നത് ശാക്തീകരണത്തിനുള്ള ഉപകരണം മാത്രമല്ല, മറിച്ച് ചരിത്രപരമായ തെറ്റുകള്‍ തിരുത്താനുള്ള മാര്‍ഗങ്ങള്‍ കൂടിയാണെന്നാണ് രാഹുലിനെ വിമര്‍ശിച്ചുകൊണ്ട് ആളുകള്‍ പറയുന്നത്.

അതേസമയം, രാഹുലിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ബിജെപി എംപി തേജസ്വി സൂര്യ. രാഹുല്‍ ഏതെങ്കിലും ഭീകരരുമായി ചര്‍ച്ച നടത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് തേജസ്വി സൂര്യ പറഞ്ഞു.

Also Read: Viral video: നടുറോഡിൽ ബൈക്കിലെ പ്രണയരം​ഗങ്ങൾ; സോഷ്യൽമീഡിയയിൽ തരം​ഗമായ വീഡിയോ കാണാം

സംവരണം നിര്‍ത്തലാക്കുന്നതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവന വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. അദ്ദേഹം നടത്തുന്ന കൂടികാഴ്ചകള്‍ അതിനേക്കാള്‍ ഞെട്ടലുണ്ടാക്കുന്നു. ഇല്‍ഹര്‍ ഒമറിനെ പോലെയുള്ള ഇന്ത്യാവിരുദ്ധരുമായാണ് രാഹുല്‍ കൂടികാഴ്ച നടത്തിയത്. ഖലിസ്ഥാന്‍, പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് ഏജന്റുമാരുമായും രാഹുല്‍ കൂടികാഴ്ച നടത്തിയിട്ടുണ്ട്. ഏതെങ്കിലും ഭീകരനുമായി ചര്‍ച്ച നടത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് സൂര്യ പറഞ്ഞു.

Follow Us