Republic Day 2025: രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം; യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് നരേന്ദ്ര മോദി

Republic Day 2025 Celebration Update: റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാ​ഗമായി ഡൽഹിയിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലുടനീളം 70,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. കർത്തവ്യപഥിൽ നടക്കുന്ന പരേഡ് കാണുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000ത്തോളം അതിഥികളായാണ് ക്ഷണിച്ചിരുന്നത്.

Republic Day 2025: രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം; യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് നരേന്ദ്ര മോദി

ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ നിന്നും

Published: 

26 Jan 2025 | 11:04 AM

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് എഴുപ്പത്തിയാറാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ രക്തസാക്ഷികൾക്ക് പുഷ്പചക്രം അർപ്പിച്ചു. രാവിലെ 10.30ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തിയതോടെ പരേഡിനും തുടക്കമായിരിക്കുകയാണ്. ഇന്ത്യയുടെ സൈന്യകശക്തി വെളിപ്പെടുത്തികൊണ്ട് നിരവധി പ്രകടനങ്ങളാണ് കർത്തവ്യപഥിലൂടെ കടന്നുപോകുന്നത്. ശത്രുക്കളുടെ താവളങ്ങളെ തച്ചുടയ്ക്കാൻ ശേഷിയുള്ള സൈനികശേഷി വ്യക്തമാക്കുന്ന പ്രകടനമാണ് രാജ്യതലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. ദേശീയപതാക ഉയർത്തിയ ശേഷം 21 ഗൺ സല്യൂട്ട് ചടങ്ങ് നടന്നു.

റിപ്പബ്ലിക് ദിന പരേഡിന് തുടക്കം കുറിച്ചുകൊണ്ട് പരേഡ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഭവാനിഷ് കുമാർ, പ്രസിഡന്റ് ദ്രൗപതി മുർമുവിന് ഔപചാരിക സല്യൂട്ട് നൽകി. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം, സൈനിക ശക്തി, വിവിധ മേഖലകളിലെ പുരോഗതി എന്നിവ ഉയർത്തികാട്ടികൊണ്ടാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ ചരിത്രത്തിലെ അഭിമാന ദിനമാണ് ഇന്ന്. റിപ്പബ്ലിക് ദിന പരേഡിൽ ഇന്തൊനീഷ്യൻ പ്രസിഡൻറ് പ്രബോവോ സുബിയാന്തോയാണ് മുഖ്യാതിഥിയായി എത്തിയിരിക്കുന്നത്. കാഴ്ച്ചക്കാരെ വിസ്മയിപ്പിച്ചുകൊണ്ട് കര- വ്യോമ- നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങളാണ് പരേഡിൽ അണിനിരക്കുന്നത്. ഇത്തവണത്തെ പരേഡിനു ഇന്തൊനീഷ്യൻ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയം.

റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാ​ഗമായി ഡൽഹിയിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലുടനീളം 70,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. കർത്തവ്യപഥിൽ നടക്കുന്ന പരേഡ് കാണുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000ത്തോളം അതിഥികളായാണ് ക്ഷണിച്ചിരുന്നത്. ആഘോഷങ്ങൾക്ക് സാംസ്കാരിക ഊർജ്ജസ്വലത പകർന്നുകൊണ്ട് 5,000-ത്തിലധികം കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യകത എന്തെന്നാൽ ഇന്ത്യൻ സൈന്യത്തോടൊപ്പം ഇന്തോനേഷ്യയിൽ നിന്നുള്ള സൈനിക സംഘവും മാർച്ച്-പാസ്റ്റിൽ പങ്കെടുക്കും. ഇത്തവണ ആദ്യമായി പരേഡ് കണ്ട് ഇഷ്ടപ്പെടുന്നവർക്ക് വോട്ട് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇത് ഏറ്റവും നല്ല പരേഡിനുള്ള അവാർഡ് നൽകുന്നതിന് വേണ്ടിയാണ്. അടുത്ത കരസേന ദിനത്തിലാണ് ഈ അവാർഡ് സമർപ്പിക്കുക.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ