AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala Women Entry: ശബരിമല യുവതീപ്രവേശം: ചില ആചാരങ്ങളെ അന്ധവിശ്വാസമായി കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

Sabarimala Women Entry Case Update: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാനുള്ള അധികാരപരിധി കോടതിക്കുണ്ടെന്നും ഇതിൽ അവസാന വാക്ക് നിയമസഭയ്ക്കാണെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. കോടതിക്ക് ഒരു മതാചാരത്തെ ‘മാത്രം അന്ധവിശ്വാസം’ എന്ന് വിധിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്. ആചാരങ്ങൾ പൊതു ക്രമത്തേയും ധാർമികതയേയും ബാധിക്കുന്നുവെങ്കിൽ കോടതിഇടപെടുമെന്നും ചീഫ് ജസ്റ്റിസ്റ്റും വ്യക്തമാക്കി.

Sabarimala Women Entry: ശബരിമല യുവതീപ്രവേശം: ചില ആചാരങ്ങളെ അന്ധവിശ്വാസമായി കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി
Supreme Court Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 08 Apr 2026 | 01:41 PM

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ ശക്തമായ വാദപ്രതിവാദമാണ് നടക്കുന്നത്. ഒമ്പതംഗ ഭരണഘടന ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്. ആചാരങ്ങൾ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്നാണ് കേന്ദ്രത്തിൻ്റെ വാദം. എന്നാൽ ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്നാണ് സുപ്രീം കോടതി അതിന് മറുപടി നൽകിയത്.

കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ വാദിക്കുന്നത്. ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാനുള്ള അധികാരപരിധി കോടതിക്കുണ്ടെന്നും ഇതിൽ അവസാന വാക്ക് നിയമസഭയ്ക്കാണെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. കോടതിക്ക് ഒരു മതാചാരത്തെ ‘മാത്രം അന്ധവിശ്വാസം’ എന്ന് വിധിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്. അതിന് ആവശ്യമായ പണ്ഡിതപരമായ പരിജ്ഞാനം കോടതികൾക്ക് ഇല്ലെന്നും കേന്ദ്രം വാദിച്ചു.

ALSO READ: ശബരിമല യുവതീ പ്രവേശം: ഇന്ന് മുതൽ വാദം തുടങ്ങും, രാജ്യം ഉറ്റുനോക്കുന്ന നിയമപോരാട്ടം

എന്നാൽ മന്ത്രവാദവാദത്തെ മതാചാരമായി കാണാനാകുമോ എന്നതായിരുന്നു കോടതിയുടെ അടുത്ത ചോദ്യം. മനുഷ്യബലി ഉൾപ്പെടെ കാര്യങ്ങൾ നടന്നാൽ കോടതിക്ക് സ്വമേധയാ കേസെടുക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പൊതുശാന്തി, നൈതികത എന്നിവയുടെ പരിധിയിൽ ആചാരങ്ങളെ വിലയിരുത്തി കോടതിക്ക് ഇടപെടാനാകുമെന്നാണ് ഒമ്പതം​ഗ ബെഞ്ചിലെ ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണം. ആചാരങ്ങൾ പൊതു ക്രമത്തേയും ധാർമികതയേയും ബാധിക്കുന്നുവെങ്കിൽ കോടതിഇടപെടുമെന്നും ചീഫ് ജസ്റ്റിസ്റ്റും വ്യക്തമാക്കി.

ക്ഷേത്രത്തിൽ പൂജാരികളെ നിയമിക്കേണ്ടത് അതിന് യോഗ്യതയുള്ളവരാണെന്ന് കേന്ദ്രം ആവർത്തിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഒരു സർക്കാരിനും കൈ കടത്താനാകില്ലെന്നും വിശ്വാസികളായാലും അല്ലാത്തവരായാലും ഒരു സർക്കാരിനും ഇതിന് അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി. ആചാരങ്ങൾ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്നായിരുന്നു കേന്ദ്രത്തിൻ്റെ വാദം.

Follow Us