AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shashi Tharoor: പിണക്കം തീർന്നു, ഇനി ഒരുമിച്ച്’: ഖാർഗെയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തി ശശി തരൂർ

Shashi Tharoor meets Rahul Gandhi and Kharge resolves issues: എല്ലാം ഇപ്പോൾ ശരിയായിട്ടുണ്ട്. ഞങ്ങൾ ഒരേ നിലപാടിലാണ് മുന്നോട്ട് പോകുന്നത്." എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂർ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ മോദിയെ അനുകൂലിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് തരൂരിനെതിരെ കോൺഗ്രസിനുള്ളിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

Shashi Tharoor: പിണക്കം തീർന്നു, ഇനി ഒരുമിച്ച്’: ഖാർഗെയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തി ശശി തരൂർ
ശശി തരൂർImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 29 Jan 2026 | 02:31 PM

ന്യൂഡൽഹി: കഴിഞ്ഞ കുറച്ചു കാലമായി കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായിരുന്ന ശശി തരൂർ എംപി, പാർട്ടിയുമായി വീണ്ടും സജീവമാകുന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി പാർലമെന്റിൽ അദ്ദേഹം നടത്തിയ 90 മിനിറ്റ് നീണ്ട കൂടിക്കാഴ്ച ശുഭകരമായി അവസാനിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സജീവമായി പ്രവർത്തിക്കാൻ തനിക്ക് കൂടുതൽ ഇടം നൽകണമെന്ന് തരൂർ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയെ പ്രശംസിച്ചുവെന്ന ആരോപണങ്ങളിൽ, താൻ ദേശീയ ഐക്യത്തിന് വേണ്ടിയാണ് സംസാരിച്ചതെന്നും തന്റെ നിലപാടുകൾ പാർട്ടിക്ക് വിരുദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഓപ്പറേഷൻ സിന്ദൂർ’ ഉൾപ്പെടെയുള്ള ദേശീയ ദൗത്യങ്ങളിൽ പങ്കാളിയായതിനെ കുറിച്ചും ചർച്ചകൾ നടന്നു. “ഞങ്ങൾ വളരെ നല്ല രീതിയിൽ, ക്രിയാത്മകമായി സംസാരിച്ചു.

Also Read:അജിത് പവാറിന്റെ സംസ്കാരം ഇന്ന് ബാരാമതിയിൽ; പൊതുദർശനം തുടരുന്നു

എല്ലാം ഇപ്പോൾ ശരിയായിട്ടുണ്ട്. ഞങ്ങൾ ഒരേ നിലപാടിലാണ് മുന്നോട്ട് പോകുന്നത്.” എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂർ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ മോദിയെ അനുകൂലിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് തരൂരിനെതിരെ കോൺഗ്രസിനുള്ളിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

ബിജെപിയിലേക്ക് പോകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാൽ 16 വർഷത്തെ തന്റെ കോൺഗ്രസ് കൂറും പാർട്ടി പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും ഈ കൂടിക്കാഴ്ചയോടെ തരൂർ വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. കെ.സി. വേണുഗോപാലിന്റെ മധ്യസ്ഥതയിൽ നടന്ന ഈ നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വലിയ ആവേശം നൽകുമെന്നാണ് വിലയിരുത്തൽ.