Firecracker Bomb: അധ്യാപിക ശകാരിച്ചു; കസേരയില്‍ ബോംബ് വെച്ച് വിദ്യാര്‍ഥികള്‍

Firecracker Bomb Attack in Haryana: യൂട്യൂബ് നോക്കിയാണ് ഇവര്‍ ബോംബ് നിര്‍മിക്കാന്‍ പഠിച്ചത്. പരിക്കേല്‍ക്കുമെന്ന് കരുതിയില്ലെന്നും പ്രാങ്ക് ചെയ്യുക മാത്രമായിരുന്നു ലക്ഷ്യമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ നരേഷ് മേത്ത പറഞ്ഞു.

Firecracker Bomb: അധ്യാപിക ശകാരിച്ചു; കസേരയില്‍ ബോംബ് വെച്ച് വിദ്യാര്‍ഥികള്‍

ബോംബ് വെച്ച കസേരയും പരിക്കേറ്റ അധ്യാപികയും (Image Credits: Social Media)

Published: 

17 Nov 2024 | 06:08 PM

ചണ്ഡീഗഡ്: അധ്യാപികയുടെ കസേരയില്‍ ബോംബ് വെച്ച് വിദ്യാര്‍ഥികള്‍. ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് സംഭവം. പടക്കങ്ങള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ ബോംബുണ്ടാക്കിയത്. അധ്യാപിക കസേരയില്‍ ഇരുന്ന ഉടനെ വിദ്യാര്‍ഥികള്‍ റിമോട്ട് ഉപയോഗിച്ച് പടക്കബോംബ് പൊട്ടിക്കുകയായിരുന്നു.

അധ്യാപിക ക്ലാസിലേക്ക് എത്തുന്നതിന് മുമ്പായി വിദ്യാര്‍ഥികള്‍ കസേരയില്‍ പടക്ക ബോംബ് വെച്ചു. ക്ലാസിലെത്തിയ അധ്യാപിക കസേരയിലിരുന്നതോടെ വിദ്യാര്‍ഥികളില്‍ ഒരാള്‍ റിമോട്ട് ഉപയോഗിച്ച് ബോംബ് പൊട്ടിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ഥികളാണ് അധ്യാപികയോട് ഇത്തരത്തില്‍ പെരുമാറിയത്.

പടക്കം പൊട്ടിയതോടെ കസേരയില്‍ നിന്ന് വീണ അധ്യാപികയ്ക്ക് പരിക്കേല്‍ക്കും ചെയ്തു. സ്‌കൂളിലെ സയന്‍സ് അധ്യാപികയാണ് ഇവര്‍. സംഭവത്തില്‍ പതിമൂന്ന് പ്ലസ് ടു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ഥികളെ ശകാരിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധമായാണ് പടക്കബോംബുകള്‍ നിര്‍മിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

Also Read: Trinamool Councilor Murder Attempt: തൃണമൂൽ നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; വെടി പൊട്ടിയില്ല, ദൃശ്യങ്ങൾ പുറത്ത്

സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്ത് മീറ്റിങ് വിളിച്ചുചേര്‍ത്തു. ശേഷം അധ്യാപികയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ക്ഷമാപണം എഴുതിവാങ്ങുകയും ചെയ്തു. ആകെ പതിനഞ്ച് വിദ്യാര്‍ഥികളാണ് ക്ലാസില്‍ ഉള്ളത്. അതില്‍ പതിമൂന്ന് പേരെയാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

യൂട്യൂബ് നോക്കിയാണ് ഇവര്‍ ബോംബ് നിര്‍മിക്കാന്‍ പഠിച്ചത്. പരിക്കേല്‍ക്കുമെന്ന് കരുതിയില്ലെന്നും പ്രാങ്ക് ചെയ്യുക മാത്രമായിരുന്നു ലക്ഷ്യമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ നരേഷ് മേത്ത പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ