Firecracker Factory Explosion: തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ വൻപൊട്ടിത്തെറി; ആറ് മരണം

Firecracker Factory Explosion At Tamil Nadu: വിരുദുനഗർ ജില്ലയിലെ സത്തൂർ താലൂക്കിലെ അപ്പയ്യാനിക്കൻപട്ടി ഗ്രാമത്തിലാണ് സംഭവം. സായ്‌നാഥ് പടക്കനിർമാണ യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാപ്രവർത്തനത്തിനായി അ​ഗ്നിരക്ഷാ സേന സ്ഥലത്തെത്തി. മറ്റ് തൊഴിലാളികൾ കെട്ടിടത്തിൽ കുടിങ്ങികിടപ്പുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്. തീ അണയ്ക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമുള്ള പരിശ്രമം തുടരുകയാണ്.

Firecracker Factory Explosion: തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ വൻപൊട്ടിത്തെറി; ആറ് മരണം

അപകടം നടന്ന സ്ഥലം.

Updated On: 

04 Jan 2025 | 01:29 PM

വിരുദുനഗർ: തമിഴ്‌നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് മരണം (explosion at firecracker manufacturing factory). സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണെന്നാണ് വിവരം. പടക്കം ഉൽപ്പാദിപ്പിക്കുന്നതിനായി രാസവസ്തുക്കൾ കലർത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ യൂണിറ്റിനുള്ളിലെ മൂന്ന് വർക്കിംഗ് ഷെഡുകളും തകർന്നു.

വിരുദുനഗർ ജില്ലയിലെ സത്തൂർ താലൂക്കിലെ അപ്പയ്യാനിക്കൻപട്ടി ഗ്രാമത്തിലാണ് സംഭവം. ബാലാജി എന്നയാളുടെ കീഴിലുള്ള സായ്‌നാഥ് പടക്കനിർമാണ യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാപ്രവർത്തനത്തിനായി അ​ഗ്നിരക്ഷാ സേന സ്ഥലത്തെത്തി. മറ്റ് തൊഴിലാളികൾ കെട്ടിടത്തിൽ കുടിങ്ങികിടപ്പുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്. തീ അണയ്ക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമുള്ള പരിശ്രമം തുടരുകയാണ്.

അപകടകാരണം എന്താണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഷോട്ട് സർക്യൂട്ടോ പടക്കനിർമാണ സാമഗ്രികൾ തമ്മിൽ ഉരസിയപ്പോഴുണ്ടായ തീപ്പൊരിയാണോ അപകടത്തിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് അധികൃതർ. വേൽമുരുകൻ, നാഗരാജ്, കണ്ണൻ, കാമരാജ്, ശിവകുമാർ, മീനാക്ഷിസുന്ദരം എന്നിവരാണ് സ്‌ഫോടനത്തിൽ മരിച്ചത്. കൂടാതെ, 90 ശതമാനം പൊള്ളലേറ്റ മറ്റൊരാളെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാക്കക്കരപ്പട്ടി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. സെൻട്രൽ എക്‌സ്‌പ്ലോസീവ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് (സിഇഡി) ലൈസൻസുള്ള ഈ ഫാക്ടറിയിൽ 35 മുറികളിലായി 80-ലധികം തൊഴിലാളികൾ ഫാൻസി പടക്കങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

സമാന സംഭവം

2024 മെയ് മാസത്തിൽ വിരുദുനഗർ ജില്ലയിലെ ശിവകാശിയിലെ സെങ്കമലപ്പട്ടിക്ക് സമീപമുള്ള പടക്ക നിർമാണ യൂണിറ്റിലുണ്ടായ അപകടത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് തൊഴിലാളികൾ മരിച്ചിരുന്നു. സംഭവത്തിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ഏഴ് മുറികൾ പൂർണമായും കത്തിനശിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരിയിലും വിരുദുനഗറിലെ പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർ കൊല്ലപ്പെടുകയും പത്തോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ