മാസപ്പടി കേസ്; വീണാ വിജയനെ ചോദ്യം ചെയ്യും, ഉടന്‍ സമന്‍സ് അയച്ചേക്കും

വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും പണം നല്‍കിയതുമായി ബന്ധപ്പെട്ട് നേരത്തെ സിഎംആര്‍എല്‍ എംഡിയെ ഉള്‍പ്പെടെ ഇ ഡി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണമിടപാട് നടന്നോ എന്നത് തെളിയിക്കാനുള്ള രേഖകളും തെളിവുകളും കണ്ടെത്തുകയും ഇഡിയുടെ ലക്ഷ്യം

മാസപ്പടി കേസ്; വീണാ വിജയനെ ചോദ്യം ചെയ്യും, ഉടന്‍ സമന്‍സ് അയച്ചേക്കും

Veena Vijayan

Updated On: 

21 Apr 2024 | 09:24 AM

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ഉടന്‍ ചോദ്യം ചെയ്യും. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പോ ശേഷമോ ആയിരിക്കും ചോദ്യം ചെയ്യല്‍ എന്നാണ് സൂചന. ചോദ്യം ചെയ്യലിന്റെ തീയതി നിശ്ചയിച്ചുകൊണ്ട് ഉടന്‍ സമന്‍സ് അയക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും പണം നല്‍കിയതുമായി ബന്ധപ്പെട്ട് നേരത്തെ സിഎംആര്‍എല്‍ എംഡിയെ ഉള്‍പ്പെടെ ഇ ഡി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണമിടപാട് നടന്നോ എന്നത് തെളിയിക്കാനുള്ള രേഖകളും തെളിവുകളും കണ്ടെത്തുകയും ഇഡിയുടെ ലക്ഷ്യം.

അതേസമയം, വീണാ വിജയന് ദിവസങ്ങള്‍ക്കുള്ളില്‍ സമന്‍സ് വരുമെന്നും അകത്താകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് കള്ളത്തരങ്ങളില്‍ പങ്കുണ്ടെന്നാണ് ഷാജി ആരോപിക്കുന്നത്. ഇക്കാര്യം 2020ല്‍ നിയമസഭയില്‍ താന്‍ പറഞ്ഞതാണെന്നും ഷാജി അവകാശപ്പെടുന്നുണ്ട്.

‘മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള കേസ് വാദിക്കാന്‍ വന്നത് ആരാണെന്ന് അറിയാമോ? വൈദ്യനാഥന്‍. അദ്ദേഹത്തിന് എത്ര രൂപയാണ് നല്‍കിയതെന്ന് അറിയാമോ? 50 ലക്ഷം. ഞങ്ങളുടെ പണം എടുത്തുകൊടുക്കാന്‍ മുഖ്യമന്ത്രിക്ക് എന്താ അവകാശം. നിങ്ങളുടെ മകള്‍ കുടുങ്ങിയാല്‍ നിങ്ങള്‍ പണം കൊടുക്കേണ്ടേ? എന്റെ പേരില്‍ കേസുണ്ടായിരുന്നല്ലോ. എന്നിട്ട് ആരാണ് കേസ് നടത്തിയത്. ഞാന്‍ അല്ലെ കോടതിയില്‍ പോയത്. നേതാക്കള്‍ ഇവിടെയിരിക്കുന്നുണ്ട്. ചോദിക്ക് പാര്‍ട്ടിയില്‍ നിന്ന് പണം വാങ്ങിയോ എന്ന്,’ കെ എം ഷാജി പറഞ്ഞു. കെഎസ്‌ഐഡിസി മുഖ്യമന്ത്രിക്ക് സ്ത്രീധനം ലഭിച്ചതാണോയെന്നും ഷാജി ചോദിച്ചു.

അതേസമയം, മാസപ്പടി കേസില്‍ കൂടുതല്‍ ആളുകളെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യാനാണ് സാധ്യത. നിലവില്‍ ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ കൂടുതല്‍ പേരിലേക്ക് നീട്ടുന്നത്. കേസുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചപ്പോള്‍ ചോദ്യം ചെയ്യല്‍ നിര്‍ത്തിവെക്കാന്‍ കോടി നിര്‍ദേശിച്ചിട്ടില്ലെന്ന് ഇ ഡി വ്യക്തമാക്കി.

അതേസമയം, മാസപ്പടി കേസില്‍ ഇ ഡി വീണ്ടും നോട്ടീസ് അയച്ചതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത. ആരോഗ്യ കാരണങ്ങളാല്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്നും നിയമ വിരുദ്ധമായി തടങ്കലില്‍ വെച്ചെന്നുമാണ് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചത്.

Related Stories
പെൺസുഹൃത്ത് ജീവനൊടുക്കിയതിന് പിന്നാലെ പോലീസുകാരനായ യുവാവും ജീവനൊടുക്കി
CJ Roy Death: സി.ജെ.റോയിയുടെ മരണം: അഡീഷനല്‍ കമ്മിഷണര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരൻ
Kerala Rain Alert: ഫെബ്രുവരി എത്തുന്നത് മഴയുടെ അകമ്പടിയോടെ? മൂന്ന് ജില്ലകളില്‍ സാധ്യത
Sabarimala Gold Theft Case: ശബരിമല സ്വർണമോഷണം; എ പത്മകുമാറിന്റെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എം.എ.ബേബിക്ക് ചെന്നിത്തലയുടെ തുറന്നകത്ത്
SIR ചമഞ്ഞ് സ്ത്രീ വേഷത്തിൽ എത്തിയ യുവാവ് മലപ്പുറം സ്വദേശിനിയുടെ സ്വർണ്ണം കവർന്നു
CJ Roy Death: വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്, വെടിയുണ്ട ഹൃദയത്തിലേക്ക് കയറി മരണം; സി ജെ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി