Alexander Jacob IPS: പൂർവ്വ ജന്മത്തിൽ കാമുകി ആത്മഹത്യ ചെയ്തു, ഈ ജന്മത്തിലും അവർ തന്നെ ഭാര്യ- മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ്

Former DGP Alexander Jacob's Past Life Revelations: ഈ ജീവിതത്തിലും മന്ത്രിസ്ഥാനം വഹിക്കുമെന്നും, രാജാവിന്റെ അതൃപ്തി ഏറ്റുവാങ്ങരുതെന്നും ജ്യോതിഷി ഉപദേശിച്ചു. തലയിൽ കിരീടമുള്ള ജോലി ലഭിക്കുമെന്നായിരുന്നു മറ്റൊരു പ്രവചനം.

Alexander Jacob IPS: പൂർവ്വ ജന്മത്തിൽ കാമുകി ആത്മഹത്യ ചെയ്തു, ഈ ജന്മത്തിലും അവർ തന്നെ ഭാര്യ-  മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ്

Former Dgp Alexander Jacob

Published: 

19 Jul 2025 | 03:20 PM

തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിൽ, താൻ മുൻജന്മത്തിൽ ഒരു രാജാവിനാൽ വധിക്കപ്പെട്ട മന്ത്രിയായിരുന്നുവെന്ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഐപിഎസ് അവകാശപ്പെട്ടു. പുനർജന്മത്തെക്കുറിച്ചും ജ്യോതിഷത്തെക്കുറിച്ചുമുള്ള തന്റെ കൗതുകകരമായ വിശ്വാസങ്ങൾ, പ്രത്യേകിച്ച് പുരാതന ഭൃഗു സംഹിതയെക്കുറിച്ചാണ് അദ്ദേഹം പങ്കുവെച്ചത്.

അലക്സാണ്ടർ ജേക്കബിന്റെ അഭിപ്രായത്തിൽ, ഒരു നൂറ്റാണ്ട് മുമ്പ് ഭൃഗുമുനി രചിച്ച ഭൃഗു സംഹിതയിൽ അദ്ദേഹത്തിന്റെ ഭൂതകാലവും ഭാവിയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മുൻജന്മത്തിൽ താൻ അമ്പലപ്പുഴ രാജാവായ രാമേന്ദ്രന്റെ മന്ത്രിയായിരുന്നു എന്നും, രാജാവിനെ ധിക്കരിച്ചതിനെ തുടർന്ന് കുളത്തിൽ മുക്കി വധശിക്ഷ നടപ്പാക്കി എന്നും അദ്ദേഹം പറയുന്നു.

ഭൃഗു സംഹിതയിൽ പ്രവചിച്ച കാര്യങ്ങളെല്ലാം തന്റെ ഇപ്പോഴത്തെ ജീവിതത്തിൽ സംഭവിച്ചുവെന്നും ജേക്കബ് ഉറപ്പിച്ചു പറയുന്നു. കോളേജ് അധ്യാപകനായിരുന്ന താൻ പിന്നീട് ഐപിഎസ് നേടിയതും ജീവിത പങ്കാളിയുടെ പേര് പോലും പ്രവചനത്തിൽ ശരിയായതും അദ്ദേഹം വിവരിച്ചു.

 

Also Read: Kollam Student Shock Death: ‘സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത ഒടുക്കണം; ശക്തമായ നടപടിയുണ്ടാകണം’

 

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ അധ്യാപകനായിരിക്കെയാണ് അലക്സാണ്ടർ ജേക്കബ് ശ്രീധര പണിക്കർ എന്ന ജ്യോതിഷിയെക്കുറിച്ച് അറിയുന്നത്. കേട്ടറിഞ്ഞത് പരീക്ഷിക്കാനായി അവിടെ പോയപ്പോൾ, തന്നെ കണ്ടയുടൻ തെക്കിൽ നിന്നാണ് വരുന്നതെന്നും ബഹുമാനം കുറവാണെന്നും പണിക്കർ പറഞ്ഞതായി അദ്ദേഹം ഓർക്കുന്നു. ഭൃഗു സംഹിത ഉദ്ധരിച്ച് ഭൂതവും ഭാവിയും പ്രവചിച്ചത് പണിക്കരായിരുന്നു.

ഈ ജീവിതത്തിലും മന്ത്രിസ്ഥാനം വഹിക്കുമെന്നും, രാജാവിന്റെ അതൃപ്തി ഏറ്റുവാങ്ങരുതെന്നും ജ്യോതിഷി ഉപദേശിച്ചു. തലയിൽ കിരീടമുള്ള ജോലി ലഭിക്കുമെന്നായിരുന്നു മറ്റൊരു പ്രവചനം. ഈ ഉപദേശം സ്വീകരിച്ചാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. ഐഎഎസ് മോഹിച്ച തനിക്ക് കിട്ടിയത് ഐപിഎസ് ആയിരുന്നു. ഇതിനെയാണ് അലക്സാണ്ടർ ജേക്കബ് “തലയിൽ കിരീടമുള്ള ജോലി” എന്ന് തമാശയോടെ വിശേഷിപ്പിക്കുന്നത്.

കൂടാതെ, പൂർവ്വജന്മത്തിൽ താൻ പ്രേമത്തിലായിരുന്ന സ്ത്രീ തന്റെ മരണശേഷം ആത്മഹത്യ ചെയ്തിരുന്നു എന്നും ജ്യോതിഷി പറഞ്ഞിരുന്നതായി ജേക്കബ് വെളിപ്പെടുത്തി. ആ സ്ത്രീ ഈ ജന്മത്തിലും ഭാര്യയാകുമെന്നും കൊല്ലം രാജ്യത്ത് പോയി അവളെ വിവാഹം കഴിക്കണമെന്നും പ്രകാശത്തിന്റെ പേരായിരിക്കും അവൾക്കെന്നും പണിക്കർ പറഞ്ഞിരുന്നു. തന്റെ ഭാര്യ എലിസബത്തിന്റെ വീട് കൊല്ലത്താണ്. കുടുംബങ്ങൾ ഇടപെട്ട് നടത്തിയ വിവാഹത്തിന് ശേഷമാണ് ഭാര്യയെ വീട്ടിൽ വിളിക്കുന്ന പേര് “പ്രഭ”യാണെന്ന് തിരിച്ചറിഞ്ഞതെന്നും, പ്രഭ എന്നാൽ പ്രകാശം എന്ന് അർത്ഥമാക്കുന്നതുകൊണ്ട് ഇവിടെയും പ്രവചനം സത്യമായെന്നാണ് മുൻ ഡിജിപിയുടെ വാദം.

Loading...
Unable to load recommendations.
Follow Us
Related Stories
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ