H1N1 Death: പന്നിപ്പനി മരണങ്ങൾ; മുന്നിൽ കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾ, കാരണവും പ്രതിരോധവും ഇങ്ങനെ…

Highest number of H1N1 deaths: കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത് 34 മരണങ്ങളാണ്. മൂന്നാം സ്ഥാനത്തുള്ള ​ഗുജറാത്തിൽ 28 മരണങ്ങൾ നടന്നിട്ടുണ്ട്.

H1N1 Death: പന്നിപ്പനി മരണങ്ങൾ; മുന്നിൽ കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾ, കാരണവും പ്രതിരോധവും ഇങ്ങനെ...
Published: 

25 Aug 2024 | 01:41 PM

ന്യൂഡൽഹി: പന്നിപ്പനി രാജ്യമൊട്ടാകെ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മരണങ്ങൾ ഏറ്റവുമധികം നടന്നിട്ടുള്ള സംസ്ഥാനങ്ങളുടെ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളാണ് കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. കണക്കനുസരിച്ച് ഏറ്റവും അധികം മരണങ്ങൾ നടന്നിരിക്കുന്നത് പഞ്ചാബിലാണ്. 41 പേരാണ് ഇവിടെ പന്നിപ്പനി ബാധിച്ച് മരിച്ചത്. തൊട്ടു പിന്നാലെ കേരളവുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തു വരുന്നു. കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത് 34 മരണങ്ങളാണ്. മൂന്നാം സ്ഥാനത്തുള്ള ​ഗുജറാത്തിൽ 28 മരണങ്ങൾ നടന്നിട്ടുണ്ട്. ജൂലെെ അവസാനത്തോടെ 178 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹിയിലും ​ഗുജറാത്തിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ രോ​ഗികളെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

2022 ന്റെ തുടർച്ചയോ 2024

പന്നിപ്പനി ഭീതി ഇതിനു മുമ്പ് ഇത്രയും വ്യാപിച്ചത് 2022-ലായിരുന്നു. അന്ന് 13,202 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ 410 മരണങ്ങളും അന്ന് സംഭവിച്ചു.

പകരുന്ന വിധം

ശ്വസന സംബന്ധമായ അസ്വസ്ഥതകളും അണുബാധയുമാണ് പന്നിപ്പനിയുടെ പ്രധാന ല​ക്ഷണം. ഇൻഫ്ലുവൻസ എ വെെറസാണ് ഇതിനു പിന്നിൽ. ഇത് വായുവിലൂടെയാണ് പകരുന്നത്. രോ​ഗബാധിതനായ വ്യക്തി തുമ്മുമ്പോഴോ, സംസാരിക്കുമ്പോഴോ എല്ലാം വായുവിലെത്തുന്ന രോ​ഗാണു മറ്റു വ്യക്തികളിലേക്കും പ്രവേശിക്കുന്നു. രോ​ഗാണു ഒരു വ്യക്തിയിലെത്തി ല​ക്ഷണങ്ങൾ കാണിക്കുന്നതിനു മുമ്പു തന്നെ ഇത് പടരാൻ ആരംഭിക്കുമെന്ന പ്രത്യേകതയും ഇതിനുണ്ട്. കുട്ടികളും പ്രതിരോധ ശേഷി കുറഞ്ഞവരുമാണ് ഏറ്റവുമധികം സൂക്ഷിക്കേണ്ടത്.

ഇന്ത്യയിലാദ്യം

2009-ലാണ് ഇന്ത്യയിൽ ആദ്യമായി പന്നിപ്പനി റിപ്പോർട്ട് ചെയ്യുന്നത്. അതിനു ശേഷം വലിയ തോതിൽ രോ​ഗം പടർന്നിട്ടുണ്ട്. 2021-ൽ 778 കേസുകൾ റിപ്പോർട്ട് ചെയ്തു. അന്ന് 12 പേരാണ് മരിച്ചത്. 2023-ൽ 8125 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 129 പേരാണ് കഴിഞ്ഞ വർഷം പന്നിപ്പനി കാരണം മരിച്ചത്.

ല​ക്ഷണങ്ങൾ

ശ്വാസതടസ്സം, ശ്വാസം നിന്നുപോകുക, ശരീരം നീലിക്കുക, ഓർമക്കുറവ്, അപസ്മാരം, സ്വഭാവവ്യതിയാനങ്ങൾ എന്നിവയാണ് രോ​ഗം ഏറ്റവും കൂടി അവസ്ഥയിലെത്തുമ്പോൾ ഉള്ള ലക്ഷണങ്ങൾ. കഫമില്ലാത്ത വരണ്ട ചുമ, നിയും ശരീരവേദനയും, തൊണ്ടവേദന, തലവേദന ക്ഷീണവും വിറയലും എല്ലാം ആണ് തുടക്കത്തിൽ ഉള്ള ലക്ഷണങ്ങൾ

മരുന്ന്

വൈറസിനെ നശിപ്പിക്കുന്ന ഒസൾട്ടാമിവിർ എന്ന മരുന്നാണ് രോ​ഗികൾക്ക് നൽകുന്നത്. അസുഖം ബാധിച്ച ആളുകളുമായി സമ്പർക്കം പുലർത്തുന്നവരിൽ രോഗപ്രതിരോധത്തിനും ഈ മരുന്ന് നൽകാറുണ്ട്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍
ഇടറോഡിൽ അതിവേഗത്തിലെത്തിയ കാർ നേരെ ഓട്ടോയുടെ മുകളിലേക്ക്