Sreenanda: മൂന്നുദിവസത്തെ തിരച്ചിൽ വിഫലം; ശ്രീനന്ദയെ മരിച്ചനിലയിൽ കണ്ടെത്തി
Sreenanda Found Death in Chikkamagaluru: പാലക്കാട് കടമ്പഴിപുറം സ്വദേശി രമേശിന്റെ മകളാണ്. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് എത്തിയത്. 40 ഓളം കുടുംബാംഗങ്ങൾക്കൊപ്പമാണ് ശ്രീനന്ദ എത്തിയത്. വിവരമറിഞ്ഞയുടനെ കുടുംബാംഗങ്ങളും വനം ജീവനക്കാരും പോലീസും തിരച്ചിൽ ആരംഭിച്ചിരുന്നു. ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെളച്ചാട്ടം കാണാനെത്തിയതായിരുന്നു.

ശ്രീനന്ദ
പാലക്കാട് നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥിനി ശ്രീനന്ദ മരിച്ച നിലയിൽ. 1500 അടി താഴ്ചയുള്ള താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കടമ്പഴിപുറം സ്വദേശി രമേശിന്റെ മകളാണ്. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു. 40ഓളം കുടുംബാംഗങ്ങൾക്കൊപ്പമാണ് ശ്രീനന്ദ എത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. വൈകിട്ട് 5.30ഓടെയാണ് ശ്രീനന്ദയെ കാണാതായത്. പത്താം ക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദയും കുടുംബവും ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെളച്ചാട്ടം കാണാനെത്തിയതായിരുന്നു. വിവരമറിഞ്ഞയുടനെ കുടുംബാംഗങ്ങളും വനംജീവനക്കാരും പോലീസും തിരച്ചിൽ ആരംഭിച്ചിരുന്നു. 100 അംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് നിലവില്‍ തിരച്ചില്‍ നടത്തിയത്. തെര്‍മല്‍ ഡ്രോണുകളും പൊലീസ് നായയെ ഉപയോഗിച്ചും പരിശോധന നടത്തി.
ALSO READ: മലയാളി വിദ്യാർഥിനിയെ ചിക്കമഗളൂരുവിൽ കാണാതായി, തിരച്ചിൽ തുടരുന്നു
മൂന്ന് ദിവസത്തെ തിരച്ചലിനൊടുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. അതേസമയം ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. വെള്ളച്ചാട്ടം കണ്ടശേഷ ശ്രീനന്ദ പാർക്കിങ് ഗ്രൗണ്ടിൽ എത്തിയിരുന്നു. ഗ്രൗണ്ടിന് മറുവശത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. കുട്ടി ആ ഭാഗത്തേക്ക് പോയിട്ടില്ല. വ്യൂപോയിന്റിൽ നിന്നാണ് കാണാതായത്.
മൃതദേഹം കിട്ടിയ ഇടത്ത് മുമ്പ് തിരച്ചിൽ നടത്തിയിരുന്നു. ശ്രീനന്ദ സ്വർണമോതിരം ധരിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. കുട്ടിയെ തട്ടിക്കൊണ്ട് പോയോ എന്ന സംശയം മുമ്പ് മാതാപിതാക്കളും പങ്കുവെച്ചിരുന്നു.