AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Uma Thomas MLA: ഉമ തോമസിൻ്റെ അപകടം: ഗുരുതര വീഴ്‌ച്ചയെന്ന് ഫയ‍ർ ഫോഴ്‌സ് റിപ്പോ‍ർട്ട്, സംഘാടകർക്കെതിരെ കേസ്

MLA Uma Thomas Accident News: 55 അടി നീളമുള്ള സ്റ്റേജിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലം സജ്ജമാക്കിയത്. മുകളിൽ കൈവരിയൊരുക്കിയത് ദുർബലമായ ക്യൂ ബാരിയേർസ് ഉപയോ​ഗിച്ചായിരുന്നു. പുൽത്തകടിയിൽ നടത്താൻ തീരുമാനിച്ചിരുന്ന പരിപാടി പിന്നീട് സ്റ്റേജിലേക്ക് മാറ്റിയ കാര്യം സുരക്ഷ ഏജൻസികളെ അറിയിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്. അപകടം ഉണ്ടായ സാഹചര്യത്തിൽ അപകടം നടന്ന ഭാഗത്തെ സ്റ്റേജ് പൊളിച്ചു മാറ്റരുതെന്ന് പോലീസും ഫയ‍ർഫോഴ്‌സും സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‌

Uma Thomas MLA: ഉമ തോമസിൻ്റെ അപകടം: ഗുരുതര വീഴ്‌ച്ചയെന്ന് ഫയ‍ർ ഫോഴ്‌സ് റിപ്പോ‍ർട്ട്, സംഘാടകർക്കെതിരെ കേസ്
എംഎൽഎ ഉമ തോമസ് (​Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 30 Dec 2024 09:00 AM

കൊച്ചി: എംഎൽഎ ഉമ തോമസിന് ​ഗുരുതര പരിക്കിന് കാരണമായ കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ സംഘാടകർക്കെതിരെ കേസ്. നിർമാണത്തിലെ അപാകതകൾ ചൂണ്ടികാട്ടി പാലാരിവട്ടം പോലീസാണ് സംഘാടകർക്കെതിരെ കേസെടുത്തത്. അപകടവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ സംഘാടകർക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയർഫോഴ്സിന്റെ പ്രാഥമിക റിപ്പോർട്ടും തയ്യാറാക്കി. ജില്ലാ ഫയർ ഓഫീസർക്ക് കിട്ടിയ പ്രാഥമിക റിപ്പോർട്ട് ഫയർഫോഴ്‌സ് മേധാവിക്ക് ഇന്ന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്നും ഫയർ ഫോഴ്സിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ ആദ്യം ഉറപ്പുള്ള ബാരിക്കേടുകൾ സ്ഥാപിക്കുകയാണ് പ്രാഥമിക സുരക്ഷ നടപടി. സ്റ്റേജുകൾ രണ്ടു മീറ്ററിൽ കൂടുതൽ ഉയരം ഉള്ളതാണെങ്കിൽ 1.2 മീറ്റ‍ർ ഉയരമുള്ള ബാരിക്കേഡുകൾ അതിൻ്റെ വശങ്ങളിലായി സ്ഥാപിക്കണം എന്നും ചട്ടം നിലനിൽക്കുന്നുണ്ട്.

ഇക്കാര്യങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്യണം. കലൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇത് രണ്ടും ഉണ്ടായില്ലെന്ന് ഫയർ ഫോഴ്‌സിൻ്റെ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. കൂടാതെ ഒരു വരി കസേര ഇടാനുള്ള സ്ഥലങ്ങളിൽ രണ്ടുവരി കസേര ഇട്ടുവെന്നും റിപ്പോർട്ടുണ്ട്. സ്ഥലത്ത് ആംബുലൻസുകൾ ഉണ്ടായിരുന്നെങ്കിലും രക്ഷാപ്രവർത്തകരോ ഡോക്ടർമാരെ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

55 അടി നീളമുള്ള സ്റ്റേജിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലം സജ്ജമാക്കിയത്. മുകളിൽ കൈവരിയൊരുക്കിയത് ദുർബലമായ ക്യൂ ബാരിയേർസ് ഉപയോ​ഗിച്ചായിരുന്നു. പുൽത്തകടിയിൽ നടത്താൻ തീരുമാനിച്ചിരുന്ന പരിപാടി പിന്നീട് സ്റ്റേജിലേക്ക് മാറ്റിയ കാര്യം സുരക്ഷ ഏജൻസികളെ അറിയിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്. അപകടം ഉണ്ടായ സാഹചര്യത്തിൽ അപകടം നടന്ന ഭാഗത്തെ സ്റ്റേജ് പൊളിച്ചു മാറ്റരുതെന്ന് പോലീസും ഫയ‍ർഫോഴ്‌സും സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‌

ഇന്നലെ വൈകിട്ടാണ് കൊച്ചി കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽവെച്ചുണ്ടായ അപകടത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റത്. തല അടിച്ചാണ് എംഎൽഎ വീണത്. കൂടാതെ ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചു. രക്തം വാർന്ന നിലയിലാണ് അശുപത്രിയിൽ എത്തുന്നത്. നിലവിൽ റിനൈ മെഡിസിറ്റി ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ് ഉമാ തോമസ്. തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിൽ വ്യക്തമാക്കിയത്.

അതേസമയം ഉമ തോമസ് എംഎൽഎ അപകട നില തരണം ചെയ്തെങ്കിലും ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെയാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇപ്പോഴും വെൻ്റിലേറ്ററിൽ തുടരുകയാണ്. തലച്ചോറിലും ശ്വാസകോശത്തിലുമേറ്റ പരുക്ക് ഗുരുതരമാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. തലച്ചോറിനേറ്റ ആഘാതം എത്രത്തോളം ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയിലെത്തിയിട്ടില്ല.