Palode Ravi: ‘മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും’; വിവാദ ഓഡിയോയില്‍ പാലോട് രവിയുടെ ഡിസിസി പ്രസിഡന്റ് സ്ഥാനം തെറിച്ചു

Palode Ravi resigns from the post of Thiruvananthapuram DCC President: രവിയുടെ രാജി സ്വീകരിച്ചതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. സംഘടനാ വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ജലീലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നും സണ്ണി ജോസഫ്

Palode Ravi: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും; വിവാദ ഓഡിയോയില്‍ പാലോട് രവിയുടെ ഡിസിസി പ്രസിഡന്റ് സ്ഥാനം തെറിച്ചു

പാലോട് രവി

Updated On: 

26 Jul 2025 | 10:10 PM

തിരുവനന്തപുരം: പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. വിവാദ ഫോണ്‍ സംഭാഷണത്തില്‍ കെപിസിസി രാജി ആവശ്യപ്പെടുകയായിരുന്നു. ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും, കോണ്‍ഗ്രസ് അധോഗതിയിലാമെന്നുമായിരുന്നു രവിയുടെ ഫോണ്‍ സംഭാഷണം. പാര്‍ട്ടി എടുക്കാച്ചരക്കാകുമെന്നും രവി പറഞ്ഞിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് താഴെ പോകും. കോണ്‍ഗ്രസിലുള്ള മുസ്ലീം വിഭാഗത്തിലുള്ളവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും മറ്റു പാര്‍ട്ടികളിലും, മറ്റുള്ളവര്‍ ബിജെപിയിലും പോകുമെന്നും രവി വിമര്‍ശിച്ചിരുന്നു. വാര്‍ഡില്‍ ഇറങ്ങി നടന്ന് ജനങ്ങളുമായി സംസാരിക്കാന്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തകരില്ലെന്നായിരുന്നു രവിയുടെ വിമര്‍ശനം.

കോണ്‍ഗ്രസ് വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലുമായി രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. ജലീലാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. രവിയുടെ രാജി ആവശ്യപ്പെടാന്‍ കെപിസിസിയോട് എഐസിസി ആവശ്യപ്പെടുകയായിരുന്നുവെന്നാണ്‌ സൂചന. തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ ചുമതല പകരം ആര്‍ക്കും നല്‍കിയിട്ടില്ല.

രവിയുടെ രാജി സ്വീകരിച്ചതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. സംഘടനാ വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ജലീലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നും സണ്ണി ജോസഫ് അറിയിച്ചു.

പാലോട് രവി പറഞ്ഞത്‌

”പഞ്ചായത്ത് ഇലക്ഷനില്‍ മൂന്നാമത് പോകും. നിയമസഭ തിരഞ്ഞെടുപ്പില്‍ താഴെ വീഴും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാമത് പോകും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. അതോടെ ഈ പാര്‍ട്ടി അധോഗതിയിലാകും. മുസ്ലിം കമ്മ്യൂണിറ്റിയിലുള്ളവര്‍ വേറെ പാര്‍ട്ടിയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുമായി പോകും. കോണ്‍ഗ്രസിലെ കുറേ പേര്‍ ബിജെപിയിലും മറ്റ് പാര്‍ട്ടികളിലുമായി പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകും.

ബ്ലോക്ക് ഭാരവാഹികളെ നൂറ് പേരെ വെയ്ക്കും. വാര്‍ഡില്‍ ഇറങ്ങി നടക്കാന്‍ ആളില്ല. നാട്ടില്‍ ഇറങ്ങി നടന്ന് ജനങ്ങളുമായി സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്ത് മാത്രമാണ് ആളുള്ളത്. ഒറ്റയൊരുത്തര്‍ക്കും ആത്മാര്‍ത്ഥമായി പരസ്പര ബന്ധമില്ല. പരസ്പര സ്‌നേഹമില്ല. എങ്ങനെ കാലുവാരമെന്നാണ് നോക്കുന്നത്. നമ്മുടെ മുഖം പുല്ലംപാറയില്‍ വികൃതമാണ്”-പാലോട് രവി പറഞ്ഞു.

Related Stories
Kerala Lottery Result: നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ ? ഭാഗ്യനമ്പർ ഇതാ…കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
Sabarimala Astrological Prediction: ശബരിമല ദേവപ്രശ്‌ന വിധി ശ്രദ്ധേയമാകുന്നു; 2014-ലെ പ്രവചനങ്ങൾ സ്വർണ്ണക്കൊള്ളക്കേസോടെ ചർച്ചകളിൽ
Deepak Death Case: ദീപക് ആത്മഹത്യ ചെയ്തത് മനം നൊന്ത്; ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്, ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
Kerala Weather Update: മഴ പോയിട്ടില്ല, ചൂടും സഹിക്കണം; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ, കാലാവസ്ഥ ഇങ്ങനെ…
Kerala Rail Projects: അങ്കമാലി-എരുമേലി ശബരിപാതയും ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലും സത്യമാകുന്നു… സൂചനയുമായി റെയിൽവേ
Sabarimala Gold Theft: ദൈവത്തിന്റെ സ്വർണം മോഷ്ടിച്ചതല്ലേ? എൻ വാസുവിന്റെ ജാമ്യം സുപ്രീം കോടതിയും തള്ളി
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ