PV Anwar: പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു

PV Anwar Resignation: തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നതിന് പിന്നാലെയാണ് നിലമ്പൂർ എംഎൽഎ തൻ്റെ നിയമസഭ അംഗത്വം രാജി വെച്ചത്. കഴിഞ്ഞ 11-ന് തന്നെ സ്പീക്കർക്ക് രാജി മെയിലിൽ അയച്ചിരുന്നു

PV Anwar:  പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു

പിവി അൻവർ രാജിക്കത്ത് സമർപ്പിക്കുന്നു

Updated On: 

13 Jan 2025 | 10:14 AM

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. നിലവിൽ നിലമ്പൂർ എംഎൽഎ ആണ് അദ്ദേഹം. സ്പീക്കർ എൻ ഷംസീറിന് അദ്ദേഹം രാജിക്കത്ത് കൈമാറി. തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ രാജി. കൂറുമാറ്റ നിയമ പ്രകാരം അയോഗ്യതയുണ്ടാവാനുള്ള സാധ്യത മുൻ നിർത്തിയാണ് പിവി അൻവറിൻ്റെ രാജിയെന്ന് ചില റിപ്പോർട്ടുകളുണ്ട്. കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷം ബാക്കിയുള്ളപ്പോഴാണ് രാജി.

2016-ലാണ് ഇടതു പക്ഷത്തിൻ്റെ പിന്തുണയിൽ അൻവർ ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 2019-ൽ പൊന്നാനി നിയമസഭാ മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചു. 2021-ൽ വീണ്ടും നിലമ്പൂരിൽ നിന്നും എംഎൽഎ ആയും തിരഞ്ഞെടുത്തു. കഴിഞ്ഞ 11-ന് തന്നെ സ്പീക്കർക്ക് രാജി മെയിലിൽ അയച്ചിരുന്നു. നേരിട്ട് സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ രാജി തന്നെ വേണമെന്നുള്ളതിനാലാണ് നേരിട്ട് രാജിവെച്ചതെന്ന് അദ്ദേഹം പിന്നീട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എൽഡിഎഫുമായി കലഹം

കേരാളാ പോലീസും പിവി അൻവറും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് തന്നെ സാക്ഷ്യം വഹിച്ചത്.  മലപ്പുറം എസ്പിയുമായുണ്ടായ തർക്കമാണ് എല്ലാത്തിനും തുടക്കം, പിന്നീട് മലപ്പുറം മുൻ എസ്പി സുജിത് ദാസിൻ്റെ ഫോൺ സന്ദേശം അൻവർ തന്നെ പുറത്തുവിട്ടു. തുടർന്ന് എഡിജിപി എംആർ അജിത് കുമാറിനെതിരെയും അദ്ദേഹ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സ്വർണ്ണക്കള്ളക്കടത്തിലും, പൂരം കലക്കലിനും എഡിജിപിക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം.

Follow Us
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു