AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Baby elephant Death: അമ്മയാന ഉപേക്ഷിച്ച ആനക്കുട്ടി ചരിഞ്ഞു, വില്ലനായത് കടുത്ത ചൂടും രോഗബാധയും

Rescued Baby Elephant Dies in Dhoni: ഹൃദയത്തെ ബാധിച്ച വൈറസ് രോഗവുമായാണ് ആനക്കുട്ടി ജനിച്ചതെന്നാണ് നിഗമനം. ഈ അസുഖം തിരിച്ചറിഞ്ഞതുകൊണ്ടാകാം അമ്മയാന കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നു. പാറയിടുക്കിൽ വീണതിനെത്തുടർന്ന് ശരീരത്തിലുണ്ടായ മുറിവുകളും ആരോഗ്യത്തെ ബാധിച്ചിരുന്നു. അട്ടപ്പാടിയിലെ കാടുകളിൽ നിന്ന് ലഭിച്ച ഈ കുരുന്നിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ വനംവകുപ്പ് നടത്തിയ പോരാട്ടം മലയാളികൾക്ക് വലിയ പ്രതീക്ഷയായിരുന്നു.

Baby elephant Death: അമ്മയാന ഉപേക്ഷിച്ച ആനക്കുട്ടി ചരിഞ്ഞു, വില്ലനായത് കടുത്ത ചൂടും രോഗബാധയും
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 27 Apr 2026 | 02:11 PM

പാലക്കാട്: ദിവസങ്ങളായി മരണത്തോട് മല്ലിട്ടിരുന്ന അട്ടപ്പാടിയിലെ കുട്ടിയാന ഒടുവിൽ വിടവാങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും ആഴ്ചകൾ നീണ്ട കഠിനപരിശ്രമങ്ങൾ വിഫലമാക്കി, ധോണിയിലെ പരിചരണ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ആനക്കുട്ടി ചരിഞ്ഞത്. കടുത്ത ചൂടിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്.

സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂട് ആനക്കുട്ടിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചിരുന്നു. അമിതമായ ചൂടിനെത്തുടർന്നുണ്ടായ വയറിളക്കമാണ് മരണത്തിന്റെ പ്രധാന കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ഇതിനുപുറമെ, ജന്മനാ ഹൃദയത്തെ ബാധിച്ച വൈറസ് രോഗബാധയും നില വഷളാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വയറിളക്കം രൂക്ഷമായതോടെ നില ആധിയായി. ചൂട് പ്രതിരോധിക്കാൻ ശീതീകരിച്ച മുറിയിലേക്ക് ആനക്കുട്ടിയെ മാറ്റി വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രക്ഷാപ്രവർത്തനത്തിന്റെ നാൾവഴികൾ

  • ഏപ്രിൽ 14: അട്ടപ്പാടി മേലെ അബ്ബന്നൂർ വനത്തിലെ പാറയിടുക്കിൽ കുടുങ്ങിയ നിലയിൽ വെറും ഒരു ദിവസം മാത്രം പ്രായമുള്ള ആനക്കുട്ടിയെ കണ്ടെത്തി.

ALSO READ: കണ്ണുതെറ്റിയാല്‍ പോയി! ജീരക സോഡയില്‍ പാമ്പ്‌

  • ഏപ്രിൽ 18: കുട്ടിയാനയെ അമ്മയാനയുടെ അടുത്തേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. തുടർന്ന് പ്രത്യേക വാഹനത്തിൽ ധോണിയിലെ ആനപരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
  • ചികിത്സ: ചീഫ് വെറ്ററിനറി സർജൻ ഡോ. ഡേവിസ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് പരിചരണത്തിന് മേൽനോട്ടം വഹിച്ചത്. ഇളനീരും പാലും നൽകി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ ശ്രമിച്ചിരുന്നു.

അമ്മയാന ഉപേക്ഷിച്ചത് രോഗം കാരണമോ?

ഹൃദയത്തെ ബാധിച്ച വൈറസ് രോഗവുമായാണ് ആനക്കുട്ടി ജനിച്ചതെന്നാണ് നിഗമനം. ഈ അസുഖം തിരിച്ചറിഞ്ഞതുകൊണ്ടാകാം അമ്മയാന കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നു. പാറയിടുക്കിൽ വീണതിനെത്തുടർന്ന് ശരീരത്തിലുണ്ടായ മുറിവുകളും ആരോഗ്യത്തെ ബാധിച്ചിരുന്നു.

അട്ടപ്പാടിയിലെ കാടുകളിൽ നിന്ന് ലഭിച്ച ഈ കുരുന്നിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ വനംവകുപ്പ് നടത്തിയ പോരാട്ടം മലയാളികൾക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ആ പ്രതീക്ഷകൾ അവസാനിപ്പിച്ചുകൊണ്ട് ആനക്കുട്ടി ഓർമ്മയായി.

ചൂട് കൂടുതൽ ബാധിക്കുക മൃ​ഗങ്ങളെ

കടുത്ത ചൂട് മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളെയും ഗുരുതരമായി ബാധിക്കാറുണ്ട്. മൃഗങ്ങൾക്ക് മനുഷ്യരെപ്പോലെ വിയർപ്പിലൂടെ ശരീരം തണുപ്പിക്കാനുള്ള കഴിവ് കുറവായതിനാൽ പലപ്പോഴും ചൂട് അവർക്ക് മാരകമാകാറുണ്ട്. മൃഗങ്ങളുടെ ശരീരതാപനില ക്രമാതീതമായി ഉയരുന്നത് അവയുടെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. ഇത് ബോധക്ഷയത്തിലേക്കും കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണത്തിലേക്കും നയിക്കാം.

ശരീരത്തിലെ ജലാംശം വൻതോതിൽ കുറയുന്നത് മൃഗങ്ങളെ തളർത്തുന്നു. വന്യമൃഗങ്ങൾ പലപ്പോഴും ജലസ്രോതസ്സുകൾ തേടി ദൂരപ്രദേശങ്ങളിലേക്ക് സഞ്ചരിക്കേണ്ടി വരുന്നത് അവയുടെ ഊർജ്ജം നഷ്ടപ്പെടുത്തുന്നു. കടുത്ത ചൂട് മൃഗങ്ങളിൽ ദഹനപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത് ബാക്ടീരിയൽ/വൈറൽ ബാധകൾ വേഗത്തിലാക്കുകയും ഗുരുതരമായ വയറിളക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഇതിനെ പ്രതിരോധിക്കാൻ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും എപ്പോഴും കുടിക്കാൻ തണുത്ത ശുദ്ധജലം നൽകുക. വീടിന് പുറത്ത് പക്ഷികൾക്കായി ചെറിയ പാത്രങ്ങളിൽ വെള്ളം വയ്ക്കുന്നത് നല്ലതാണ്. ഉച്ചസമയത്ത് മൃഗങ്ങളെ വെയിലത്ത് കെട്ടിയിടാതിരിക്കുക. കാറ്റും തണലുമുള്ള സ്ഥലങ്ങളിൽ അവയെ നിർത്തുക. പശുക്കളെയും നായ്ക്കളെയും മറ്റും ദിവസവും രണ്ടുനേരം നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുകയോ കുളിപ്പിക്കുകയോ ചെയ്യുന്നത് ശരീരതാപനില കുറയ്ക്കാൻ സഹായിക്കും.

ദഹിക്കാൻ എളുപ്പമുള്ളതും ജലാംശം കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ നൽകുക. മൃഗങ്ങൾ അസാധാരണമായി കിതയ്ക്കുകയോ, തളർന്നു വീഴുകയോ ചെയ്താൽ ഉടൻ തന്നെ ഒരു മൃഗഡോക്ടറുടെ സഹായം തേടേണ്ടതാണ്.

Follow Us