Sabarimala Gold Plating Controversy: സ്വർണ്ണംപൂശാൻ എത്തിച്ചത് ചെമ്പുപാളി; പൂശുമ്പോൾ ദേവസ്വം ബോർഡ് പ്രതിനിധികളും ഒപ്പം; കമ്പനി അഭിഭാഷകൻ

Sabarimala dwarapalaka peedom gold plating Controversy: 397 ഗ്രാം സ്വർണ്ണം ഉപയോഗിച്ചാണ് 12 പീസുകൾ സ്വർണം പൂശിയത്. പാളി ഏറ്റുവാങ്ങിയത് ദേവസ്വം ഉദ്യോഗസ്ഥർ ആണെന്നും കെബി പ്രദീപ്കുമാർ അറിയിച്ചു

Sabarimala Gold Plating Controversy: സ്വർണ്ണംപൂശാൻ എത്തിച്ചത് ചെമ്പുപാളി; പൂശുമ്പോൾ ദേവസ്വം ബോർഡ് പ്രതിനിധികളും ഒപ്പം; കമ്പനി അഭിഭാഷകൻ

Sabarimala (1)

Published: 

03 Oct 2025 | 10:55 AM

പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദ(Sabarimala Gold Plating Controversy) ത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചെമ്പുപാളി വാദത്തെ സ്ഥിരീകരിച്ച് കമ്പനി അഭിഭാഷകൻ രംഗത്ത്. 2019ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചാണ് ദ്വാരപാലക പാളി സ്വർണ്ണം പൂശിയത്. എന്നാൽ എത്തിച്ച ദ്വാരപാലക പാളി സ്വർണ്ണപ്പാളി അല്ലെന്നും പൂർണമായും ചെമ്പിൽ തീർത്ത പാളിയാണെന്നും കമ്പനി അഭിഭാഷകനായ കെ.ബി പ്രദീപ് വ്യക്തമാക്കി. സ്വർണ്ണം പൂശാൻ കൊണ്ടുവന്നത് ചെമ്പ് പാളി തന്നെയാണ്. ഒരിക്കൽ സ്വർണം പൂശിയ വസ്തു തങ്ങളുടെ സ്ഥാപനത്തിൽ സ്വീകരിക്കാറില്ല അതിനാൽ കൊണ്ടുവന്നത് ചെമ്പ് പാളിയായിരുന്നു.

പാളികൾ കൊണ്ടുവരുമ്പോൾ 42 കിലോയിൽ അധികം തൂക്കം ഉണ്ടായിരുന്നു. കഴുകിയതിനുശേഷം ഭാരം കുറയുന്നത് സ്വാഭാവികം ആണെന്നും പ്രദീപ് പ്രതികരിച്ചു. കൂടാതെ പാളിയിൽ സ്വർണം പൂശുന്ന സമയത്ത് ദേവസ്വം ബോർഡ് പ്രതിനിധികളും കമ്പനിയിൽ ഉണ്ടായിരുന്നുവെന്നും സ്വർണ്ണം കക്ഷികൾ തന്നെയാണ് കൊണ്ടുവരുന്നതെന്നും കമ്പനി അഭിഭാഷകൻ വ്യക്തമാക്കി. ദ്വാരപാലക പാളിയുടെ തൂക്കം കുറഞ്ഞതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും അദ്ദേഹം സാങ്കേതികപരമായ വിശദീകരണം നൽകി.

ചെമ്പു പാളികൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനായി അതിൽ മെഴുക് ഉപയോഗിച്ചിരുന്നു. എന്നാൽ സ്വർണ്ണം പൂശുന്നതിനു മുൻപ് ഈ മെഴുകു പൂർണമായും നീക്കംചെയ്യും. ഇതും ഭാരം കുറയാനുള്ള ഒരു സാധ്യതയായി അദ്ദേഹം ചൂണ്ടിക്കാട്ടി. 397 ഗ്രാം സ്വർണ്ണം ഉപയോഗിച്ചാണ് 12 പീസുകൾ സ്വർണം പൂശിയത്. പാളി ഏറ്റുവാങ്ങിയത് ദേവസ്വം ഉദ്യോഗസ്ഥർ ആണെന്നും കെബി പ്രദീപ്കുമാർ അറിയിച്ചു.

സ്വർണ്ണ പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും. അജണ്ട നിശ്ചയിക്കാതെയാണ് ബോർഡ് യോഗം വിളിച്ചിരിക്കുന്നത്. ഉയർന്ന വിവാദങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം ഹൈക്കോടതിയോട് ആവശ്യപ്പെടാൻ ബോർഡ് തീരുമാനിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം സ്വർണ്ണപ്പാളി വിവാദം കൊഴുക്കുന്നതിനിടെ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി മുൻപ് ക്ഷേത്രത്തിനായി നിർമ്മിച്ചു നൽകിയ സ്വർണ വാതിലും പൊതുവേദികളിൽ പ്രദർശിപ്പിച്ച് പണപ്പിരിവ് നടത്തിയതായി ആരോപണം ഉയരുന്നു.

Related Stories
Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ